
കൊച്ചി: മുന്‍മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ വിജിലന്‍സ് സംഘം തയ്യാറെടുക്കവേ കെ.ബാബുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ നിര്‍ദേശം. വിജിലന്‍സിന്റെ ചുമതലയുള്ള ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ബാബു വരവില്‍ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചു എന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ആസ്ഥാനത്ത് എത്തിയ ഉടനാണ് പുതിയ നീക്കം. തന്റെ മൊഴി വീണ്ടും എടുക്കണമെന്ന് ആവശ്യപ്പെട്ട് ബാബു ഡി.ജി.പിക്കും ആഭ്യന്തര സെക്രട്ടറിക്കും നിവേദനം നല്‍കുകയായിരുന്നു.. അന്നത്തെ സാഹചര്യത്തില്‍ പല കാര്യങ്ങളും പറയാന്‍ കഴിഞ്ഞില്ല. പുതിയചില കാര്യങ്ങളും പറയാണുണ്ടെന്നും ബാബു നിവേദനത്തില്‍ പറയുന്നു. ഇത് പരിഗണിച്ച് ഡി.ജി.പി മൊഴി വീണ്ടുമെടുക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു.
2016 സെപ്തംബര്‍ മൂന്നിനാണ് ബാബുവിനെതിരെ അനധികൃത സ്വത്ത് സമ്പാദനകേസില്‍ വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ബാബുവിന്റെയും ബന്ധുക്കളുടെയും ബിനാമികള്‍ എന്നു കരുതുന്നവരുടേയും വീടുകളില്‍ റെയ്ഡും നടന്നിരുന്നു. മകളുടെ വിവാഹം, പുതിയ വാഹനങ്ങള്‍ വാങ്ങിയതിലുമെല്ലാം ബാബു വരവില്‍ കവിഞ്ഞ സ്വത്ത് ഉപയോഗിച്ചിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. ബാബുറാം എന്നയാള്‍ ബാബുവിന്റെ ബിനാമിയല്ലെന്നും വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഒന്നര വര്‍ഷത്തോളം നീണ്ട
എല്‍.ഡി.എഫ് പ്രതിപക്ഷത്തിരുന്നപ്പോള്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരെ ആയുധമാക്കിയ സുപ്രധാന അഴിമതി കേസുകളിലും വിവാദ വിഷയങ്ങളിലുമെല്ലാം അധികാരത്തിലെത്തി രണ്ടു വര്‍ഷമാകുമ്പോഴും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല എന്നതില്‍ എല്‍.ഡി.എഫിനുള്ളില്‍ ചോദ്യം ഉയരുന്നുണ്ട്.
തോമസ് ചാണ്ടിയുടെ കേസില്‍ വിജിലന്‍സ് കോട്ടയം യൂണിറ്റ് ത്വരിത്വാന്വേഷണം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ അന്വേഷണം തിരുവനന്തപുരം യൂണിറ്റിന് കൈമാറിയത് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപണം ശക്തമാണ്.






