
ന്യൂഡല്‍ഹി: ഇറാഖില്‍ ഐ.എസ്. ആക്രമണം രൂക്ഷമായ സമയത്താണ് ഇന്ത്യന്‍ തൊഴിലാളികളെ മൊസൂളില്‍നിന്നു ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. അന്നു മുതല്‍ അവര്‍ ജീവിച്ചിരിക്കുന്നെന്നും രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നുമുള്ള വിശദീകരണമാണ് ഇതുവരെ സര്‍ക്കാര്‍ നല്‍കിയത്. 46 മലയാളി നഴ്സുമാരെ ഐ.എസ്. ഭീകരര്‍ തിക്രിത്തില്‍ തടഞ്ഞുവച്ച സമയത്തു തന്നെയാണ് ഈ തൊഴിലാളികളെയും തട്ടിക്കൊണ്ടു പോയത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടലിലൂടെയാണ് നഴ്സുമാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ കഴിഞ്ഞത്. തടവിലായ തൊഴിലാളികളെ കുറിച്ചറിയാന്‍ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വിദേശകാര്യ മന്ത്രാലയം നിരന്തര സമ്പര്‍ക്കം നടത്തിയിരുന്നു.
നഴ്സുമാരുടെ മോചനം രാജ്യത്തിന്റെ നയതന്ത്ര വിജയമായാണു കണക്കാക്കുന്നത്. ഇറാഖിന്റെ െസെനിക ഇടപെടല്‍ വാഗ്ദാനം നിരസിച്ചാണ് ഇന്ത്യ മറ്റു ശ്രമങ്ങള്‍ നടത്തിയത്. 2014 ജൂെലെ ബുധനാഴ്ച രാത്രിയാണു രക്ഷാദൗത്യം തുടങ്ങിയത്. ഭീകരര്‍ മോചിപ്പിച്ച നഴ്സുമാരെ വെള്ളിയാഴ്ച െവെകിട്ടാണു സുരക്ഷിത തീരത്തെത്തിക്കാനായത്. അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരും നഴ്സുമാരെ കുറിച്ചുള്ള ഓരോ നിമിഷത്തെയും വിവരങ്ങള്‍ അറിഞ്ഞു കൊണ്ടിരുന്നു. ഇറാഖ് എംബസിയിലെ മലയാളി ഉദ്യോഗസ്ഥര്‍മാരായ രഞ്ജു മാത്തന്, സുരേഷ് റെഡ്ഡി എന്നിവരും കേരള കേഡറിലുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥന്മാരായ ഗ്യാനേഷ് കുമാര്‍, രചനാ ഷാ എന്നിവരും രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
ഉഗ്വേദങ്ങള് നിറഞ്ഞ മണിക്കൂറുകള്‍ക്ക് ഒടുവിലാണു നഴ്സുമാര്‍ സുരക്ഷിതരായി മടങ്ങിയെത്തിയത്. അതേസമയം കാണാതായ 39 ഇന്ത്യക്കാര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ജൂെലെ 27-ന് സുഷമ പാര്‍ലമെന്റിനെ അറിയിച്ചത്. ഒരു രാജ്യത്തലവനും മറ്റൊരു രാജ്യത്തെ വിദേശകാര്യ മന്ത്രിയും നല്കിയ വിവരങ്ങളനുസരിച്ച് ഇക്കാര്യത്തില്‍ സര്‍ക്കാരിന് ആത്മവിശ്വാസം ഉണ്ടെന്നും സുഷമ അന്ന് രാജ്യസഭയില്‍ വ്യക്തമാക്കിയിരുന്നു. ഈ വിവരങ്ങളുടെ ഉറവിടം വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും സുഷമ വിസമ്മതിച്ചു. ഇത്തരം രഹസ്യശ്രമങ്ങളുടെ ഉറവിടം വെളിപ്പെടുത്താറുണ്ടോയെന്ന മറുചോദ്യമാണ് അന്ന് സുഷമ മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിനോട് ഉന്നയിച്ചത്.
ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയ കാലത്ത് മൊസൂള്‍ പൂര്‍ണമായും ഐ.എസിന്റെ പിടിയിലായിരുന്നതിനാല്‍ നയതന്ത്രനീക്കങ്ങളൊന്നും കാര്യമായി നടന്നിരുന്നില്ല. എങ്കിലും മലയാളികളടക്കമുള്ള നഴ്സുമാരെ മോചിപ്പിച്ചതുപോലെ തൊഴിലാളികളെയും രക്ഷിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലായിരുന്നു വിദേശകാര്യ മന്ത്രാലയം.
ഐ.എസ്. ഭീകരര്‍ മൊസൂളില്‍ നിന്നു തുരത്തപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇറാഖിലേക്കു പോയിരുന്നു. പിടിയിലായ ഇന്ത്യക്കാരെ ഭീകരര്‍ തടവില്‍ പാര്‍പ്പിച്ച ശേഷം ആദ്യം ഒരു ആശുപത്രിയിലും പിന്നെ ഒരു കൃഷിയിടത്തിലും ജോലിക്കു നിയോഗിച്ചു എന്നാണ് അവിടുത്തെ ഒരു ഉദ്യോഗസ്ഥന് നല്കിയ വിവരം. പിന്നീട് ഇവരെ ബദൂഷയില് തടവിലാക്കിയെന്നും അറിയിച്ചു. ഇതാണ് അവസാനമായി കിട്ടിയ വിവരമെന്നും സുഷമ കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റില്‍ വിശദീകരിച്ചിരുന്നു.ഇറാഖില്‍ കാണാതായ ഇന്ത്യക്കാരെല്ലാം കൊല്ലപ്പെട്ടെന്നതിന് ഒരുറപ്പുമില്ല. കൃത്യമായ വിവരം ലഭിക്കാതെ അവര്‍ മരിച്ചു എന്നു വിധിയെഴുതുന്നത് വ്യക്തിപരമായും ഔദ്യോഗികമായും തെറ്റാണെന്നു സുഷമ വ്യക്തമാക്കിയിരുന്നു. എന്നാല്‍, കാണാതായ ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്നതിന് എന്തെങ്കിലും തെളിവുണ്ടോ എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന്, അവര്‍ ജീവിച്ചിരിക്കുന്നതിനോ മരിച്ചതിനോ തെളിവില്ലെന്നു മന്ത്രി അന്നു പറഞ്ഞു.
ഭീകരരുടെ തടവില്‍നിന്നു രക്ഷപ്പെട്ടെത്തിയ ഹര്‍ജിത് മാസി, 39 ഇന്ത്യക്കാരെയും വെടിവച്ചു കൊല്ലുന്നതിനു ദൃക്സാക്ഷിയാണെന്ന് അവകാശപ്പെട്ടതിനെച്ചൊല്ലിയാണു പ്രതിപക്ഷത്തിന് പിന്നെയും സംശയമുണ്ടായിരുന്നത്. താന്‍ മാസിയുമായി സംസാരിച്ചിരുന്നുവെന്നും എന്നാല്‍ അയാള്‍ക്ക് താന്‍ ഭീകരരുടെ പിടിയില്‍നിന്ന് എങ്ങനെ രക്ഷപ്പെട്ടുവെന്നതിനു പോലും കൃത്യമായ വിവരം നല്കായിരുന്നില്ലെന്നും സുഷമ വ്യക്തമാക്കി. മാസിയുമായി സംസാരിച്ചതിനു പിന്നാലെയാണ് കാണാതായവരിലൊരാള്‍ തന്റെ കുടുംബാംഗങ്ങളുമായി ഫോണില്‍ സംസാരിച്ചത്. അതു തന്നെ അവര്‍ ജീവിച്ചിരിക്കുന്നു എന്നതിന്റെ തെളിവല്ലേയെന്നും മന്ത്രി ചോദിച്ചിരുന്നു. കാണാതായ ഇന്ത്യക്കാര്‍ എല്ലാവരും മരിച്ചെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ഉറപ്പെങ്കില്‍ അവരുടെ കുടുംബാഗങ്ങളോട് അക്കാര്യം പറയാന്‍ മന്ത്രി വെല്ലുവിളിച്ചിരുന്നു..






