കോട്ടയം: സോഷ്യല്‍ മീഡിയയില്‍ ആര്.എസ്.എസിനേയും സംഘപരിരാറിനേയും വിമര്‍ശിക്കുന്നവരുടെ വിലാസം പരസ്യമാക്കി ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ്. ദീപ നിശാന്ത്, ദീപക് ശങ്കരനാരായണന് എന്നിവരുടെ വിലാസമാണ് മോഹന്‍ദാസ് പരസ്യമാക്കിയത്. സ്വാഭിമാന ഹിന്ദുക്കള്‍ ഇരുവര്‍ക്കുമെതിരെ കേസ് കൊടുക്കണമെന്ന ആഹ്വാനവുമുണ്ട്. ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷനുകളില്‍ കേസ് കൊടുക്കണമെന്നാണ് ആഹ്വാനം.
കത്വവയില്‍ എട്ട് വയസുകാരിയെ പീഡിപ്പിച്ചുകൊന്ന പ്രതികളെ അനുകൂലിച്ച ബി.ജെ.പി മന്ത്രിമാര്‍ക്കെതിരെയും ആര്.എസ്.എസിനുമെതിരെ ഇരുവരും രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഇതാണ് ടി.ജി മോഹന്‍ദാസ് അടക്കമുള്ളവരെ പ്രകോപിപ്പിച്ചത്. ദീപക്കിനെ ജോലിയില്‍ നിന്ന് പുറത്താക്കാനും ദീപയ്ക്കെതിരായ അശ്ശീല പ്രചരണവും സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ നടത്തുന്നുണ്ട്.
ദീപാ നിശാന്തിനെതിരെ ഞാൻ കേസോ പോലീസ് കംപ്ലൈന്റോ ഇതുവരെ കൊടുത്തിട്ടില്ല. ഇനി കൊടുത്തുകൂടെന്നുമില്ല തെറ്റിദ്ധാരണമാറ്റാൻ വേണ്ടിയാണ്ഇതുപറയുന്നത്
— mohan das (@mohandastg) April 17, 2018
അധ്യാപികയുടെ വാണി പവിത്രമാണ് ദീപാ. ചെറുപ്പത്തിന്റെ തിളപ്പിൽ അത് നശിപ്പിക്കരുത് ... ക്ഷീയന്തേ ഖലു ഭൂഷണാനി സതതം വാഗ്ഭൂഷണം ഭൂഷണം
— mohan das (@mohandastg) April 16, 2018






