
അഹമ്മദാബാദ്: ഇന്ത്യാ-പാക് വിഭജനത്തിന് തൊട്ടു പിന്നാലെയാണ് പാകിസ്താന് സിന്ധിലെ ബേരനി ഗ്രാമത്തില്‍ നിന്നും തൗമല്‍ ഹര്‍പലാനി അഹമ്മദാബാദിലേക്ക് ചേക്കേറിയത്. ഘെട്ടോയിലെ ഒരു സാധാരണ അഭയാര്‍ത്ഥിയുടെ കഥമാത്രമായിരുന്നു അത്. മറ്റ് മിക്ക സിന്ധി അഭയാര്‍ത്ഥികളെ പോലെ തന്നെ അവരും ജീവിച്ചത് സര്‍ദര്‍ നഗറിലായിരുന്നു.
കുട്ടിയായിരിക്കുമ്പോള്‍ പിതാവിനെ അസുമല്‍ മണി നഗറിലെ തടി വ്യവസായത്തിലും കല്‍ക്കരി ബിസിനസിലും കാലുപൂര്‍ ഏരിയയിലെ കടയിലും സഹായിക്കുമായിരുന്നു. പത്താം വയസ്സില്‍ പിതാവ് മരിച്ചെങ്കിലും കുടുംബബിസിനസ്സ് നന്നായി തന്നെ അസുമല്‍ നടത്തിക്കൊണ്ടുപോയി. എന്നാല്‍ 15 ാം വയസ്സില്‍ അയാള്‍ വീടു വിട്ടോടി. ലിലാഷാ മഹാരാജ് നടത്തിയിരുന്ന ഭറൂച്ചിലെ ഒരു ആശ്രമത്തിലായിരുന്നു എത്തിച്ചേര്‍ന്നത്. എന്നാല്‍ മഹാരാജ് പയ്യനെ വീട്ടിലേക്ക് തിരിച്ചയച്ചു. എന്നാല്‍ എട്ടു വര്‍ഷം കഴിഞ്ഞ് 23 ാം വയസ്സില്‍ പഴയ പയ്യന് വീണ്ടുമെത്തിയതോടെ അസുമലിനെ മടക്കി അയയ്ക്കാന്‍ മഹാരാജിന് കഴിഞ്ഞില്ല.
കൂടെ ചേര്‍ത്തു. 'ശാന്ത് ശ്രീ അസാറാം ബാപ്പു മഹാരാജ്' എന്ന് നാമകരണം ചെയ്തു. ഇതെല്ലാം നടന്നത് 1964 ഒക്ടോബറിലായിരുന്നു. ഏഴു വര്‍ഷത്തിന് ശേഷം അഹമ്മദാബാദില്‍ തിരിച്ചു വന്നു. അപ്പോള്‍ നാരായണ്‍ സായി, ഭാരതി ദേവി എന്ന രണ്ടു കുട്ടികള്‍ ഉണ്ടായി. അദ്ദേഹത്തിന്റെ ആത്മീയത പതിയെ ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ പഞ്ചമഹലിലെ ഗോത്ര വര്ഗ്ഗക്കാര്ക്കിടയില് പ്രചുരപ്രചാരം നേടി. 2001 ല്‍ അഹമ്മദാബാദില്‍ നടന്ന ദിക്ഷാ ചടങ്ങിലെ സാത് സംഗില്‍ പങ്കെടുത്തത് 20,000 പേരായിരുന്നു.
പ്രശസ്തിക്കൊപ്പം പണവും വന്നുകൂടി. 77 ാം വയസ്സില്‍ കോടികളുടെ സമ്പത്തിനുടമയായി മാറിയ ആസാറാം ബാപ്പുവിന് ഇന്ത്യയില്‍ ഉടനീളമായി 400 ആശ്രമങ്ങള്‍ ഉണ്ടായി. എന്നാല്‍ 2008 ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ദീപേഷ് എന്നും അഭിഷേക് വഗേല എന്നും രണ്ടു കുട്ടികളെ മൊട്ടേര ആശ്രമത്തില്‍ നിന്നും കാണാതായതോടെയാണ് എല്ലാറ്റിന്റെയും അവസാനം തുടങ്ങിയത്. ദിവസങ്ങള്‍ക്ക് ശേഷം ഇവരുടെ ശരീരം സബര്‍മതി നദിയില്‍ കണ്ടെത്തിയത് സംശയങ്ങള്‍ക്ക് ഇടനല്കി. ആശ്രമത്തില്‍ ദുര്‍മന്ത്രവാദം നടന്നതായിട്ടായിരുന്നു ആരോപണം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന നരേന്ദ്രമോഡി സംഭവം അന്വേഷിക്കാന്‍ ജസ്റ്റീസ് ഡി കെ ത്രിവേദി കമ്മീഷനെ ചുമതലപ്പെടുത്തി.
അഞ്ചു വര്‍ഷത്തിന് ശേഷം 2013 ആഗസ്റ്റില്‍ ജോധ്പൂര്‍ ആശ്രമത്തില്‍ വെച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്ത് വരിക കൂടി ചെയ്തതോടെ കാര്യങ്ങള്‍ മൊത്തം കൈവിട്ടു പോയി. അതേ വര്‍ഷം ഡിസംബറില്‍ അസാറാമിന്റെ മകന് നാരായണ്‍ സായിയും അറസ്റ്റിലായി. സൂററ്റില്‍ നിന്നുള്ള രണ്ടു സഹോദരിമാരാണ് രംഗത്ത് വന്നത്. നാരായണ്‍ സായിയും പിതാവും അസാറാം ആശ്രമത്തില്‍ പീഡനത്തിന് ഇരയാക്കിയെന്ന് ആരോപിച്ചതോടെ കുരുക്കഴിയാന്‍ തുടങ്ങി.
തുടര്‍ന്ന് ആള്‍ദൈവത്തിന്റെ സ്വത്ത് അടക്കം പല കാര്യങ്ങളും വെളിച്ചത്തായി. 2015 ജനുവരിയില്‍ അനുയായികളില്‍ ഒരാളായ പ്രഹ്ളാദ് കെസ്വാനിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് ചില രേഖകള്‍ കണ്ടെത്തി. റീയല്‍ എസ്റ്റേറ്റില്‍ മുടക്കിയ 2,500 കോടി നിക്ഷേപം ഉള്‍പ്പെടെയുള്ള ആശ്രമത്തിന്റെ 42 ബാഗുകള്‍ നിറയെ രേഖകളാണ് പിടിച്ചെടുത്തത്. ഗുജറാത്ത് പോലീസ് പിന്നീട് കുറ്റപത്രം സമര്‍പ്പിച്ചു. 5000 കോടിയാണ് അസാറാം ബാപ്പുവിന്റെ സ്വത്ത്മൂല്യം കണക്കാക്കുന്നത്.






