
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തിയ മുഖ്യമന്ത്രി ചിരിച്ചും കുശലം പറഞ്ഞും ഭക്തർക്കൊപ്പം... ദർശനത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി.സതീശനെ ആദ്യമായി നേരിൽ കാണുന്നവർ പോലും ചിരകാല പരിചയം പങ്കുവച്ച അനുഭൂതിയിലായിരുന്നു മടങ്ങിയത്.. പലരും ചിത്രമെടുത്തു ,കൈ കൊടുത്തു ഒപ്പം നടന്നു നീങ്ങി. വൈകീട്ട് ശ്രീവത്സം ഗസ്റ്റ്ഹൗസിലെത്തിയ അദ്ദേഹത്തിന് നിവേദനം കൊടുക്കാനും നീണ്ട നിരയായിരുന്നു. ദർശനത്തിനായി അനുഗമിക്കാൻ പ്രവർത്തകരടക്കം നിരവധി പേർ ഒപ്പം ചേർന്നെങ്കിലും ഭക്തർക്ക് തടസം സൃഷ്ടിക്കാതിരിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരൊഴികെ അധികം ആരും അനുഗമിക്കേണ്ടതില്ലെ ന്ന നിലപാട് അദ്ദേഹവും വ്യക്തമാക്കി.. രാത്രി അത്താഴ പൂജയ്ക്ക് ശേഷമായിരുന്നു ദർശനം: ഓഫീസ് ഗണപതിയെ തൊഴാനെത്തിയപ്പോൾ അല്പനേരം കാത്തു നിൽക്കേണ്ടി വന്നു. നീണ്ട ഭക്തജനത്തിരക്ക് ഒഴിയും വരെ കാത്തു നിന്ന അദ്ദേഹം .തൻ്റെ ദർശനം കണക്കിലെടുത്ത് ഒരു ഭക്തനും നേരിയ തടസം പോലും സൃഷ്ടിക്കരുതെന്ന പ്രത്യേക നിർദ്ദേശം പലപ്പോഴും മുന്നോട്ടുവച്ചത് ഏറെ ശ്രദ്ധേയമായിരുന്നു. രാത്രി 9 മണിയോടെയായിരുന്നു മടക്കം.






