
കൊച്ചി: സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാലക്ക്കും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുമെതിരെ ആരോപണങ്ങളുമായി സാമുഹ്യപ്രവര്‍ത്തകന്‍ തെരുവോരം മുരുകന്. തെരുവിലുള്ളവരെ സംരക്ഷിക്കാന്‍ സമാന സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്നവരാണ് എറണാകുളത്ത് തെരുവോരം മുരുകനും തിരുവനന്തപുരത്ത് അശ്വതി ജ്വാലയും.
എന്നാല്‍ ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങള്‍ പിരിച്ചെടുത്ത് സ്ഥലം വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയെന്ന ആരോപണത്തില്‍ കേസെടുത്ത് അന്വേഷണം നടക്കേ തെരുവോരം മുരുകന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു. ഫെയ്സ്ബുക്കിലിട്ട കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ ചര്‍ച്ചയായിരിക്കുന്നത്.
തന്റെ സ്ഥാപനത്തിന് എതിരെ വന്ന പരാതിയില്‍ തന്റെ ഭാഗം കേള്‍ക്കാതെ വിധി പറയുകയും വാര്‍ത്താ കുറിപ്പിറക്കുകയും ചെയ്ത മനുഷ്യാവകാശ കമ്മീഷന്റെ നടപടിയ്ക്ക് പിന്നില്‍ അശ്വതിയുടെ സ്വാധീനമുണ്ടെന്നാണ് മുരുകന് ആരോപിക്കുന്നത്. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെയും അശ്വതിയുടെ വിഷയത്തിലുള്ള ഇടപെടലിനെക്കുറിച്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ഹൈക്കോടതി രജിസ്ട്രാര്‍, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഡിജിപി എന്നിവര്‍ക്ക് പരാതി നല്‍കുമെന്നും മുരുകന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
അശ്വതി ജ്വാലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഗുണ്ടാ സംഘങ്ങളാണ്. സംസ്ഥാനത്തെ അഞ്ച് മന്ത്രിമാരുമായി ഇവര്‍ക്ക് ബന്ധമുണ്ട്. ഈ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുമായി ഇവര്‍ക്ക് വ്യക്തിപരമായി ബന്ധമുണ്ട്. ആ ബന്ധങ്ങള്‍ ഉപയോഗിച്ച് മന്ത്രിമാരുടെ ഓഫീസുകളില്‍ നുഴഞ്ഞുകയറും. മന്ത്രിമാര്‍ പങ്കെടുക്കുന്ന പരിപാടികളില്‍ എന്തെങ്കിലും പദ്ധതികളുടെ താക്കോല്‍ കൊടുപ്പിക്കും. 2012മുതല്‍ ഇതാണ് ചെയ്തുവരുന്നതെന്നും മുരുകന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
തെരുവോരം മുരുകന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബഹു: മനുഷ്യവകാശ കമ്മീഷൻ ശ്രീജിത്തിന്റെ കാര്യത്തിൽ വിധി പ്രഖ്യപിച്ചു. നേരിട്ടു കണ്ട് മൊഴിയെടുത്തല്ലോ?
എന്തേ എനിക്കെതിരേ കിട്ടിയ പരാതിയിൽ എന്റെ ഭാഗം കേൾക്കാതെ എനിക്കെതിരെ വിധി പ്രഖ്യാപിച്ചു. അങ്ങയുടെ പി ആർ ഒ പി ഐം വിനുകുമാർ ആരുടെ ഉത്തരവു പ്രകാരമാണ് എന്റെ പ്രസ്ഥാനത്തിനെതിരെ വാർത്ത കുറിപ്പ് ഇറക്കിയത്??
അങ്ങയുടെ ഓഫീസിൽ നാലും അഞ്ചും തവണയും വിവരവകാശ നിയമ പ്രകാരം അപേക്ഷ നൽകുകയും പല തവണ ഫോൺ മുഖാന്തരവും നേരിട്ട് ഓഫീസിലും ബന്ധപ്പെടുകയും ചെയ്തുവെങ്കിലും,
1) ജില്ല സാമൂഹിക നീതി ഓഫീസർ അന്വേഷണം നടത്തിയ റിപ്പോർട്ടും സാമൂഹിക നീതി ഡയറക്ടർ ബഹു: അനുപമ IAS അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് നൽകിയില്ല.
2) അങ്ങയുടെ ഓഫീസിൽ പി ആർ ഒ തയ്യാറാക്കുന്ന വാർത്തക്കുറിപ്പ് തിരുവനന്തപുരത്തുള്ള അശ്വതിക്ക് ഫേസ്ബുക്കിൽ പോസ്റ്റിടാൻ ആരു നൽകി?
എന്ന കാര്യം അന്യേഷിച്ച് മനുഷ്യ അവകാശ കമ്മീഷൻ ഓഫീസിൽ ഞാനെത്തിയപ്പോൾ അവിടെ ജോലി ചെയ്യുന്ന വ്യക്തികൾ പറഞ്ഞു.
തുടക്കം മുതൽ പി ആർ ഒ ഇടപെടൽ വളരെ വ്യക്തമാവുന്ന തരത്തിൽ എന്റെ ഫയലുകൾ പൂഴ്ത്തുകയും വേണ്ടപ്പെട്ടവർക്ക് ഈ ഫയലിലെ വിവരങ്ങൾ ചോർത്തിക്കൊടുക്കുകയും ചെയ്തു. എനിക്ക് കിട്ടേണ്ട ഹാജരാവാനുള്ള നോട്ടീസ് പി.ആർ ഒ ഇടപെട്ട് തടഞ്ഞു.
ഇതിന്റെ പിന്നിൽ ചുക്കാൻ പിടിച്ചതും പരാതി കൊടുത്ത് എനിക്കെതിരെ കള്ള റിപ്പോർട്ട് പ്രചരിപ്പിക്കുകയും, കൊച്ചിയിലുള്ള മറ്റൊരു സ്ത്രീയെ വിളിച്ച് മുരുകനെതിരെ പരാതി കൊടുക്കുമോ എന്ന് അശ്വക ചോദിച്ചു.!!
ചില ഓൺലൈൻ മധ്യമങ്ങളിലും വ്യാജ വാർത്ത കൊടുപ്പിച്ചു സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന തെരുവ് വെളിച്ചം പദ്ധതിയെ അട്ടിമറിക്കാൻ നടത്തിയ ഗൂഡാലോചനയാണ് പുറത്ത് കൊണ്ടു വരേണ്ടത്.
ആയതിനാൽ അങ്ങയുടെ ഉത്തരവും പി ആർ ഒ വാർത്താക്കുറിപ്പും ഈ സ്ത്രീയുടെ ഇടപടെലും അന്യേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഉടൻ തന്നെ
1.ബഹു: കേരള മുഖ്യമന്ത്രി,
2. ബഹു: ചീഫ് സെക്രട്ടറി
3 ബഹു: ഹൈക്കോടതി രജിസ്ട്രാർ
4 ബഹു:ഹൈക്കോടതി ചീഫ് ജസ്റ്റിസ്
5 ബഹു: ഡി ജി പി
എന്നിവർക്ക് പരാതി നൽകും.
ബഹു: മനുഷ്യാവകാശ കമ്മീഷൻ അറിയുന്നതിനു വേണ്ടി.
അങ്ങയെ പി ആർ ഒ തെറ്റിദ്ധരിപ്പിച്ചു?
അങ്ങയെ നിയമം പഠിപ്പിക്കുകയല്ല ഞാൻ! വെറും നാലാം ക്ലാസ് മാത്രം വിദ്യാഭ്യസമുള്ള ഞാൻ വളർന്നത് കൊച്ചി നഗരത്തിലെ തെരുവുകളിലും എച്ചിൽ കൂനകളിൽ നിന്നും വിശപ്പകറ്റാൻ ഭക്ഷണം വാരിക്കഴിക്കുകയും അവിടെ നിന്ന് അനാഥാലയത്തിലും തുടർന്ന് 17 വയസ്സിൽ സാമൂഹിക പ്രവർത്തനം തുടങ്ങുകയും ചെയ്തു.
എറണാകുളം കെ എസ് ആർ ടി സി ബസ്റ്റാൻഡിലെ ദേശാഭിമാനി ബുക്സ്റ്റാളിലെ സഖാവ് മണി സായാഹ്ന പത്രം വിൽക്കാൻ അനുവാദം തന്നു. രാഷ്ട്രദീപിക സർക്കലേഷൻ മാനേജറായിരുന്ന കുര്യൻ സാറും പൗലോ സാറും ഒരു പത്രം വിറ്റാൽ 25 പൈസ കമ്മിഷനായി തന്നു. സ്വന്തമായി ഓട്ടോറിക്ഷ വാങ്ങുന്നതിനു വേണ്ടി കക്കൂസ വാരാനും ചില സമയങ്ങളിൽ അമിഷ്ടം സെപ്റ്റിഗ് ടാങ്കിൽ നിന്നും എടുത്ത് തലയിൽ വെച്ച് ചുമന്നു കൊണ്ടു പോവുമ്പോൾ വായിലും മുഖത്തും ഒഴുകി വീഴാറുണ്ട്. എന്നിട്ടും ജീവിക്കാൻ വേണ്ടി ഞാൻ ആ ജോലി ചെയ്തു.
എനിക്ക് Mടw ഇല്ല!
Bടw ഇല്ല!
ഡോക്ടറേറ്റില്ല!
അനുഭവ w ഉണ്ട് സാർ!
10 വിരലുകൊണ്ട് ഈ കാലമത്രയും 10000ത്തിൽ പരം മനുഷ്യരെ തെരുവിൽ നിന്നും രക്ഷിച്ചു.
ഈ കൂട്ടത്തിൽ കുഷ്ഠ രോഗികളും മാറാ രോഗികളും' മാനസീക നില തകരാറിലായവരും ബാലവേല- ബാല ഭിക്ഷാടനത്തിന് ഏർപ്പെട്ട കുഞ്ഞുങ്ങളും ഉൾപ്പെടും.
രാഷ്ട്രപതി ആദരിച്ചു!
ഞാൻ ഈ കേരള മണ്ണിന്റെ എശസ്സ് ഉയർത്തിക്കാട്ടുക മാത്രമാണ് ചെയ്തിട്ടുള്ളത്.
അങ്ങയുടെ കയ്യിൽ ഒരു പരാതി കിട്ടിയാൽ എന്റെ മനുഷ്യ അവകാശം കൂടി സംരക്ഷിക്കണ്ടെത് അങ്ങയുടെ ചുമതലയല്ലേ!
ഏകപക്ഷീയമായ ഈ വിധി കാരണം എന്റെ അനാഥാലയത്തിൽ അന്തേവാസികൾക്ക് കിട്ടിക്കൊണ്ടിരുന്ന അരി, തുണി, മരുന്നുകൾ മറ്റ് സഹായങ്ങൾ വിധിയിലൂടെയും പത്രവാർത്തയിലൂടെ എന്നേയും എന്റെ പ്രസ്ഥാനത്തേയും സമൂഹത്തിന്റെ മുൻപിൽ സംശയത്തിന്റെ മുൾ മുനയിൽ നിറുത്തുകയും എന്റെ മാനസീക നില തകർക്കുകയും ആത്മഹത്യയെക്കുറിച്ച് പോലും ഞാൻ ചിന്തിച്ചിരുന്നു ഒരിക്കൽ!. ചിറകു മുളക്കാത്ത എന്റെ മോനെ ഓർത്താണ് ഞാൻ പിന്തിരിഞ്ഞത്.
ഈ പരാതിയുടെ പിന്നിലും പി ആർ ഒ യുടെ വാർത്താക്കുറിപ്പിലെ ഗൂഡാലോചനയും പുറത്തു കൊണ്ടു വരേണ്ടത് മനുഷ്യാവകാശ കമ്മീഷൻ ഓഫീസിന്റെ സുതാര്യത കൂടി ഉറപ്പു വരുത്തേണ്ടത് സാധാരണക്കാരായ എല്ലാവരുടേയും അവകാശമാണ്.
ഇനി ഇതു പോലെ ഒരു സാധാരണക്കാരനും മനുഷ്യ അവകാശ കമ്മീഷന്റെ ഭാഗത്തു നിന്നും അവകാശ ലംഘനങ്ങൾക്ക് കുട പിടിക്കുന്ന പ്രവണത ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഈ പോസ്റ്റിടുന്നത്. ഈ പോസ്റ്റിൽ ഏന്തെങ്കിലും തെറ്റുണ്ടെങ്കിൽ തിരുത്താൻ തയ്യാറാണ്!
ഇത്രയും കാലം മനസിൽ കൊണ്ടു നടന്ന വേദന ഇന്ന് തുറന്നെഴുതിപ്പിച്ചു ചിലർ !
എന്ന്
തെരുവോരം മുരുകൻ






