
തൃശൂര്‍: കായംകുളം കൊച്ചുണ്ണിയുടെ കോടാലിയിലെ പകര്‍പ്പാണു ശ്രീധരന്. ആര്‍ക്കും എന്തുസഹായവും ചെയ്തുനല്കുന്ന കോടാലി ശ്രീധരന് നാട്ടുകാരുടെ ആരാധ്യപുരുഷനാണ്. തൃശൂര്‍ ജില്ലയുടെ മലയോരപ്രദേശമായ കോടാലിയുടെ വീരപുരുഷനായി ശ്രീധരനെ മാറ്റിയതിനു പിന്നില്‍ മകന് അരുണിന്റെ കുശാഗ്രബുദ്ധിയുണ്ട്.
തട്ടിയെടുക്കുന്ന പണത്തിന്റെ ഒരുഭാഗം കോടാലിയിലെ സാധുക്കള്‍ക്കു മടികൂടാതെ നല്കുന്ന ദയാലുവാണു ശ്രീധരന്. തന്റെ ബലത്തില്‍ സാധുക്കളായ നാട്ടുകാരുടെമേല്‍ ഗുണ്ടായിസം കാണിച്ച അനുയായിയെ അടിച്ചവശനാക്കിയ ചരിത്രവുമുണ്ടു ശ്രീധരന്. മറ്റൊരു സംഭവം ഇങ്ങനെ: ഒരിക്കല്‍ കോടാലി ശ്രീധരന്റെ സംഘാംഗത്തിന്റെ െകെയില്‍നിന്നു വസ്തു പണയത്തിന്മേല് ഒരു ദരിദ്രകുടുംബം പണം െകെപ്പറ്റി. കാലാവധി കഴിഞ്ഞിട്ടും പണം തിരിച്ചടയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അനുയായിയുടെ ഭീഷണിയില്‍ ഈ കുടുംബം ആത്മഹത്യാ മുനമ്പിലായി. ഇവരുടെ ദുരിതാവസ്ഥ തിരിച്ചറിഞ്ഞ ശ്രീധരന് ഒരു െപെസപോലും വാങ്ങാതെ വസ്തുവിന്റെ പ്രമാണങ്ങള്‍ തിരിച്ചുനല്‍കി.
കേവലമൊരു ചുമട്ടുതൊഴിലാളിയുടെ പ്രായോഗികബുദ്ധി മാത്രമുള്ള ശ്രീധരനെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി വളര്‍ത്താന്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത് അരുണാണ്. കിഴക്കേ കോടാലിയിലെ ക്ഷേത്രത്തിലെ ഉത്സവച്ചടങ്ങുകളുടെ മുഴുവന്‍ ചെലവും വര്‍ഷങ്ങളായി വഹിക്കുന്നതു ശ്രീധരന്റെ കുടുംബമാണ്. ഐ.എന്‍.ടി.യു.സി. യൂണിയനിലെ ചുമട്ടുതൊഴിലാളിയായി ചെറുപ്പം മുതലേ പ്രവര്‍ത്തനം തുടങ്ങിയ ശ്രീധരന് രാത്രി നായാട്ടുകാരന്റെ വേഷവുമണിഞ്ഞു. പിന്നീടാണു ഹവാല തട്ടിപ്പുകള്‍ നടത്തി നിരവധി സംസ്ഥാനങ്ങളിലെ പോലീസുകാരുടെ ഉറക്കംകെടുത്തുന്ന ക്രിമിനലായി വളരുന്നത്. ഏഴാം€ാസ് മാത്രം വിദ്യാഭ്യാസമുള്ള ശ്രീധരന് ഇംീഷടക്കം നിരവധി ഭാഷകളില്‍ പ്രാവിണ്യമുണ്ട്.
തമിഴ്, കന്നഡ, ഹിന്ദി ഭാഷകള്‍ക്കു പുറമേ സംസ്കൃത ഭാഷയിലും ശ്രീധരന് അഗ്രഗണ്യനാണ്. സംസ്കൃത ശ്ലോകങ്ങള്‍ തെറ്റുകൂടാതെ ഉരുവിടുക മാത്രമല്ല അതിന്റെ സാരാംശം സാധാരണക്കാര്‍ക്കു വിശദീകരിച്ചുകൊടുക്കുകയും ചെയ്യും ശ്രീധരന്. സംസ്കൃത പണ്ഡിതനാണെന്നു കരുതി ചില ക്ഷേത്രത്തില്‍ പ്രഭാഷണങ്ങള്‍ നടത്താനും മുന്‍പ് ശ്രീധരനെ ചിലര്‍ ക്ഷണിച്ചിട്ടുണ്ട്!. ശ്രീധരന്റെ വര്‍ത്തമാനചരിത്രം പുറത്താവുകയും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ ഇയാള്‍ക്കായി നാടടച്ച് അരിച്ചുപെറുക്കുകയും ചെയ്ത സാഹചര്യത്തിലാണു പ്രഭാഷണങ്ങളില്‍നിന്നു ശ്രീധരന് വിട്ടുനിന്നതത്രെ. ശ്രീധരന്റെ ഭാഷാ െവെദഗ്ധ്യത്തിനു പിന്നിലെ ശക്തിയും മകന് അരുണാണ്.
തട്ടിയെടുത്ത ഹവാലാ പണത്തില്‍ നല്ലൊരുഭാഗം തന്നോടു കൂറുപുലര്‍ത്തുന്ന, താഴെത്തട്ടുമുതല്‍ തലപ്പത്തുവരെയുള്ള പോലീസുകാര്ക്കുനല്കുന്നതിലും ഇയാള്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തി. സഹായംതേടിവരുന്ന രാഷ്ട്രീയ നേതാക്കള്‍ക്കു കൊടിയുടെ നിറം നോക്കാതെ ശ്രീധരന് വാരിക്കോരി നല്കി. കെ.പി.സി.സി. സെക്രട്ടറി പദംവരെ വെട്ടിപ്പിടിച്ച കോണ്‍ഗ്രസ് യുവനേതാവിന്റെ കുതിപ്പ് ശ്രീധരന്റെ പണത്തിന്റെ ബലത്തിലായിരുന്നു. രാഷ്ട്രീയ എതിരാളികള്‍ ശ്രീധരബന്ധം കണ്ടെത്തി പുറത്തറിയിച്ചപ്പോള്‍ യുവനേതാവിനു രാഷ്ട്രീയ വനവാസത്തിനു പേകേണ്ടി വന്നന്നെന്നു മാത്രം.
ഒരിക്കല്‍ കൊയിലാണ്ടിയിലെ ഒരു കുഴല്‍പ്പണ ലോബിയില്‍നിന്നും തട്ടിയെടുത്ത കോടിക്കണക്കിനു രൂപ പങ്കിടുന്നതു സംബന്ധിച്ച് ഒരു ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പിയും ശ്രീധരനും തമ്മില്‍ തര്‍ക്കമുണ്ടായി. പണം നല്‍കാനെന്ന വ്യാജേന അരുണ്‍ നല്കിയ പ്രത്യേക മൊെബെല്‍ ഫോണ്‍ സംവിധാനവുമായി ഡിെവെ.എസ്.പിയുടെ മുറിയിലെത്തിയ ശ്രീധരന് സംഭാഷണം പകര്‍ത്തിയെടുത്ത് ഡിെവെ.എസ്.പിയെ കുരുക്കി. ഒടുവില്‍ ഒരു രൂപപോലും െകെപ്പറ്റാതെ മൊെബെലില്‍ റെക്കോര്‍ഡ് ചെയ്ത ഭാഗം മായ്ച്ചുകളഞ്ഞു തന്നെ രക്ഷിക്കണമെന്നു കെഞ്ചിയ ഡിെവെ.എസ്.പിയുടെ കാര്യവും അങ്ങാടിപ്പാട്ടാണ്.






