
മലപ്പുറം: യുഡിഎഫ് സർക്കാരിനും ആർഎസ്എസ് അജൻഡകൾക്കും എതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ലോക കേരള സഭയെ മുൻപ് എതിർത്തവരാണ് ഇപ്പോൾ കേരളം ഭരിക്കുന്നതെന്നും പ്രവാസി പദ്ധതികളോടുള്ള സർക്കാരിന്റെ സമീപനം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചെന്നും എൽഡിഎഫ് കാലത്തെ പ്രവാസി പദ്ധതികൾ വെട്ടിക്കുറച്ച സർക്കാർ നിലപാട് തിരുത്തണമെന്നും തിരൂരിൽ കേരള പ്രവാസി സംഘം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെയും പിണറായി വിമർശിച്ചു. രാജ്യത്ത് വന്ദേമാതരം ആലപിക്കുന്നതിന് കൃത്യമായ രീതിയുണ്ടെന്നും ആദ്യ ഏഴ് വരികൾ മാത്രമാണ് ആലപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വരികൾ ആലപിക്കണമെന്ന നിർദേശം അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കുലറിലൂടെ യുഡിഎഫ് സർക്കാർ ആർഎസ്എസ് നിലപാടുകൾക്ക് മുന്നിൽ കീഴടങ്ങിയെന്നാണ് പിണറായിയുടെ ആരോപണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്കുപോലും അംഗീകരിക്കാനാകാത്ത നിലപാടാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി വിഷയത്തിലും മുസ്‌ലിം ലീഗിനെയും യുഡിഎഫ് സർക്കാരിനെയും പിണറായി വിമർശിച്ചു. അമുസ്‌ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താനുള്ള നീക്കം ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നും മുസ്‌ലിം ലീഗ് ഇതിന് മുന്നിൽ കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും പിണറായി ആരോപിച്ചു. പി.എം. ശ്രീ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറാത്തത് ചില രാഷ്ട്രീയ ധാരണകളുടെ ഭാഗമാണെന്നും മുപ്പതിലധികം മണ്ഡലങ്ങളിൽ യുഡിഎഫും ബിജെപിയും തമ്മിലുണ്ടായ നീക്കുപോക്കുകളുടെ തുടർച്ചയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം ഒത്തുതീർപ്പ് രാഷ്ട്രീയമാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.
സംസ്ഥാന ബജറ്റിൽ പ്രവാസികളെ പൂർണമായും അവഗണിച്ചെന്നും എൽഡിഎഫ് കാലത്തെ പ്രവാസി പദ്ധതികൾ വെട്ടിക്കുറച്ച സർക്കാർ നിലപാട് തിരുത്തണമെന്നും തിരൂരിൽ കേരള പ്രവാസി സംഘം പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ സർക്കുലറിനെയും പിണറായി വിമർശിച്ചു. രാജ്യത്ത് വന്ദേമാതരം ആലപിക്കുന്നതിന് കൃത്യമായ രീതിയുണ്ടെന്നും ആദ്യ ഏഴ് വരികൾ മാത്രമാണ് ആലപിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ വരികൾ ആലപിക്കണമെന്ന നിർദേശം അടിയന്തരമായി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന സർക്കുലറിലൂടെ യുഡിഎഫ് സർക്കാർ ആർഎസ്എസ് നിലപാടുകൾക്ക് മുന്നിൽ കീഴടങ്ങിയെന്നാണ് പിണറായിയുടെ ആരോപണം. വിഷയത്തിൽ മുഖ്യമന്ത്രിയുടെ പാർട്ടിക്കുപോലും അംഗീകരിക്കാനാകാത്ത നിലപാടാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ഭേദഗതി വിഷയത്തിലും മുസ്‌ലിം ലീഗിനെയും യുഡിഎഫ് സർക്കാരിനെയും പിണറായി വിമർശിച്ചു. അമുസ്‌ലിംകളെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താനുള്ള നീക്കം ആർഎസ്എസ് അജൻഡ നടപ്പാക്കുന്നതിന്റെ ഭാഗമാണെന്നും മുസ്‌ലിം ലീഗ് ഇതിന് മുന്നിൽ കീഴടങ്ങുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയുടെ കാവിവൽക്കരണമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും പിണറായി ആരോപിച്ചു. പി.എം. ശ്രീ പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറാത്തത് ചില രാഷ്ട്രീയ ധാരണകളുടെ ഭാഗമാണെന്നും മുപ്പതിലധികം മണ്ഡലങ്ങളിൽ യുഡിഎഫും ബിജെപിയും തമ്മിലുണ്ടായ നീക്കുപോക്കുകളുടെ തുടർച്ചയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇത്തരം ഒത്തുതീർപ്പ് രാഷ്ട്രീയമാണ് കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്നതെന്നും പിണറായി വിജയൻ ആരോപിച്ചു.







Comments