
കൊച്ചി: ഡി.െവെ.എഫ്.ഐ. നേതാവായി തെരഞ്ഞെടുക്കപ്പെട്ടശേഷം ക്യാമ്പസില്‍ തിരികെയെത്തിയ അഭിമന്യുവിനെ കാത്തിരുന്നത് മരണം. ഞായറാഴ്ച ചേര്‍ന്ന ഡി.െവെ.എഫ്.ഐ മേഖലാ കമ്മിറ്റി യോഗത്തില്‍ അഭിമന്യുവിനെ വട്ടവട മേഖലാ െവെസ് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. പ്രവര്‍ത്തനമികവിന്റെ അംഗീകാരമായി ലഭിച്ച പുതിയ ചുമതല ഏറ്റെടുത്തശേഷം തിരികെ എത്തിയ അഭിമന്യുവിനെ സ്വീകരിക്കാന്‍ കാത്തിരുന്നത് അക്രമികളുടെ കത്തിമുനയായിരുന്നു.
ഞായറാഴ്ച്ച വിളിച്ചുചേര്‍ത്ത ഡി.െവെ.എഫ്.ഐ. വട്ടവട മേഖലാ കമ്മിറ്റി യോഗം ഉച്ചയോടെയാണ് സമാപിച്ചത്. തിരികെ കൊച്ചിയിലേക്കുള്ള ബസ് കിട്ടാത്തതുമുലം നാലുമണിക്ക് വട്ടവടയില്‍നിന്നു തിരിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ പച്ചക്കറി ലോറിയിലായിരുന്നു യാത്ര. സഹപ്രവര്‍ത്തകരാണ് അഭിമന്യുവിനെ കൊച്ചിയിലേക്കുള്ള ലോറിയില്‍ യാത്രയാക്കിയത്.
ഞായറാഴ്ച രാത്രി പതിനൊന്നോടെ ലോറി കൊച്ചിയിലെത്തി. കാമ്പസിലെത്തിയ അഭിമന്യു നടന്നുകയറിയത് അക്രമത്തിനൊരുങ്ങി നില്‍ക്കുന്നവര്‍ക്ക് ഇടയിലേക്കാണ്. കൃഷിചെയ്ത് വരുമാനം കണ്ടെത്തിയ കുടുംബത്തില്‍നിന്ന് ഉന്നതവിദ്യാഭ്യാസത്തിനായി പുറത്തുപോയ ആദ്യ വ്യക്തിയായിരുന്നു അഭിമന്യു. നാലുവര്‍ഷം മുന്‍പ് പ്ലസ് വണ്‍ കാലഘട്ടത്തിലാണ് എസ്.എഫ്.ഐയിലൂടെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലേക്ക് അഭിമന്യു കാലൂന്നിയത്. മാതൃകാപരമായ സംഘടനാപ്രവര്‍ത്തനം തുടര്‍ന്ന അഭിമന്യു മരണത്തിന് കീഴടങ്ങിയപ്പോള്‍ ക്യാമ്പസിന് നഷ്ടമായത് പാട്ടുകാരനായ സഖാവിനെ. കൃഷി കുലത്തൊഴിലാക്കിയ മന്നാടിയാര്‍ വിഭാഗത്തില്‍ പെട്ടവരാണ് അഭിമന്യുവിന്റെ വീട്ടുകാര്‍.
തമിഴ് വംശജരായ ഇവര്‍ തലമുറകാളായി സി.പി.എം പ്രവര്‍ത്തകരാണ്. അഭിമന്യുവിന്റെ മുത്തച്ഛന് വട്ടവടയില്‍ കര്‍ഷകസംഘം നേതാവും പിതാവ് മനോഹരന് പാര്‍ട്ടി മെമ്പറുമാണ്. മാതാവ് പൂവതിയും സഹോദരന് ബര്ജിത്തും സഹോദരി കൗസല്യയും പാര്‍ട്ടി അനുഭാവികളാണ്. എസ്.എഫ്.ഐയ്ക്ക് യൂണിറ്റില്ലാതിരുന്ന വട്ടവടയില്‍ ആദ്യമായി എസ്.എഫ്.ഐ യൂണിറ്റ് ആരംഭിച്ചതും അഭിമന്യുവിന്റെ ആഗ്രഹത്തെ തുടര്‍ന്നാണ്. 2018 മാര്‍ച്ചില്‍ എസ്.എഫ്.ഐ. ഇടുക്കി ജില്ലാ കമ്മറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ട അഭിമന്യു ആദ്യംതന്നെ ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. മെയില്‍ വട്ടവടയില്‍ എസ്.എഫ്.ഐയുടെ മൂന്നു യുണിറ്റുകള്‍ ആരംഭിച്ചു. ഡി.െവെ.എഫ്.ഐ യുടെ പ്രവര്‍ത്തനങ്ങളും വിപുലമാക്കി.






