
സുരേഷ് ഗോപി എംപിക്കെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് വി.ശിവന്‍കുട്ടി. മഹാരാജാസ് കോളേജില്‍ രാഷ്ട്രീയ വൈര്യത്തിന് ഇരയായി ജീവന് വെടിഞ്ഞ അഭിമന്യുവിന്റെ വട്ടവടയിലുള്ള വീട് സുരേഷ് ഗോപി സന്ദര്‍ശിച്ചിരുന്നു. വട്ടവടയിലെത്തിയ താരത്തെ കണ്ടപ്പോള്‍ ജനം കൂടിയതോടെയാണ് അത് ആഘോഷമായി മാറി, സെല്‍ഫികള്‍ ഒന്നിനു പുറകെ ഒന്നായി പകര്‍ത്തിയത്. ഇതു പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഇടയാകുകയാണ്. ഇതേ സംഭവത്തിലാണ് വന്‍ വിമര്‍ശനവുമായി വി. ശിവന് കുട്ടിയും രംഗത്തെത്തിയിരിക്കുന്നത്.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഇതെന്ത് രാഷ്ട്രീയ പ്രവർത്തനമാണ് ഹേ.
ഒരു നാടാകെ മുസ്ലിം വർഗ്ഗീയവാദികൾ കൊന്നെറിഞ്ഞ അഭിമന്യുവിനെ ഓർത്ത് വിലപിക്കുകയാണ്.ഓരോ ദിവസം കഴിയുംതോറും അഭിമന്യുവിന്റെ രക്തസാക്ഷിത്വം നൽകിയ ആഘാതം
താങ്ങാനാകാതെ പലരും പൊട്ടിക്കരയുന്ന
കാഴ്ചകൾ നവമാധ്യമങ്ങൾ,മാധ്യമങ്ങൾ മുതലായവയിൽ കാണുകയാണ്.
അപ്പോഴാണ് BJPനേതാവും, രാജ്യസഭാ അംഗവുമായ ശ്രീ സുരേഷ്ഗോപിയുടെ
ഇത്തരം കോപ്രായങ്ങൾ കാണാനിടയായത്.
എങ്ങനെയാണ് ഇങ്ങനെ പൊട്ടിച്ചിരിക്കാൻ നിങ്ങൾക്ക് കഴിയുന്നത്.സെൽഫി
എടുക്കാൻ കഴിയുന്ന തരത്തിലേക്ക് നിങ്ങളുടെ മാനസികാവസ്ഥ താഴേക്കു പോയത് താങ്കൾ BJP അംഗമായതിന് ശേഷമാകും എന്നാണ് ഞാൻ കരുതുന്നത്.
എന്ത് കൊണ്ടെന്നാൽ അത്രയേറെ ജീർണ്ണമായ രാഷ്ട്രീയമാണ് BJP രാജ്യത്ത് ഉയർത്തുന്നത്.അതിലെ അംഗമായ താങ്കളിൽ നിന്ന് ഇതിൽ കൂടുതലൊന്നും ഈ നാട് പ്രതീക്ഷിക്കുന്നില്ല.
ജനങ്ങൾ പ്രതികരിക്കും മുൻപ് അവിടം വിട്ടാൽ നിങ്ങൾക്ക് നല്ലത്.ഇത്രയേറെ അധപതിച്ച രാഷ്ട്രീയം നല്ലതല്ല ഒരാൾക്കും.






