
കൊച്ചി: പ്രളയത്തിനു പിന്നാലെ വീണ്ടും ന്യൂനമര്‍ദ്ദം കേരളാതീരത്ത് എത്തുമെന്ന കാലാവസ്ഥ നീരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തീരസംരക്ഷണ സേന നടത്തിയത് പാളിച്ചകളില്ലാത്ത പ്രവര്‍ത്തനം. ന്യൂനമര്‍ദ്ദത്തെതുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമാകുമെന്നും, ചുഴലിക്കാറ്റായി മാറുമെന്നും മുന്നറിയിപ്പ് ഉണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ കടലില്‍ പോയ മത്സ്യത്തൊഴിലാളികള്‍ തിരികെയെത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശവും നല്കി. തുടര്‍ന്നാണ് സേന കപ്പലുകളിലും ഡോണിയര്‍ വിമാനങ്ങളിലും ചെന്ന് മലയാളത്തിലും തമിഴിലും മുന്നറിയിപ്പ് നല്‍കിയത്.
ന്യൂനമര്‍ദ്ദ മുന്നറിയിപ്പുണ്ടായ സമയത്ത് 750 ലധികം യന്ത്രബോട്ടുകള്‍ ആഴക്കടലില്‍ തീരത്ത് നിന്ന് 200 നോട്ടിക്കല്‍ മൈല്‍ അകലെ മത്സ്യ ബന്ധനം നടത്തുകയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ സാറ്റലൈറ്റ് ഫോണും സീമൊബൈലും സാഗര ആപ്പും നോക്കുകുത്തിയായപ്പോഴാണ് വിവരമറിയിക്കാനുള്ള ദൗത്യം കോസ്റ്റ്ഗാര്‍ഡ് ഏറ്റെടുത്തത്.
കോസ്റ്റഗാര്‍ഡിന്റെ കപ്പലുകള്‍ 70 നോട്ടിക്കല്‍ മൈല്‍ ദൂരെ എത്തി ബോട്ടുകളേയും വള്ളങ്ങളേയും കൃത്യമായി നിരീക്ഷിച്ച ശേഷം മുന്നറിയിപ്പ് നല്കി. ഒമാന്‍, യെമന്‍ ഭാഗത്ത് ഡോണിയര്‍ വിമാനങ്ങളെത്തിയാണ് മുന്നറിയിപ്പ് നല്‍കിയത്. നാലു വിമാനങ്ങളാണ് സേന ആഴക്കടലില്‍ മുന്നറിയിപ്പ് നല്കാന് നിയോഗിച്ചത്. കൊച്ചിയില്‍ കോസ്റ്റ്ഗാര്‍ഡിന്റെ കേന്ദ്രത്തില്‍ നിന്നും റേഡിയോ ഫീക്വന്‍സി വഴിയും മുന്നറിയിപ്പ് നല്കുന്നുണ്ടായിരുന്നു. അതേസമയം, ന്യൂനമര്‍ദം ഉണ്ടായ സാഹചര്യത്തില്‍ ഉള്‍ക്കടലില്‍ ഒരാഴ്ച കൂടി നിരീക്ഷണം തുടരുമെ






