
ശബരിമല/പത്തനംതിട്ട: നിരോധനാജ്ഞയുടെയും വിപുലമായ പോലീസ് വിന്യാസത്തിന്റെയും നടുവില്‍ ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട അഞ്ചിനു െവെകിട്ട് തുറക്കും. തീര്‍ഥാടകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണമുണ്ടാകും. യുവതികള്‍ ദര്‍ശനത്തിനെത്തിയാല്‍ തടയാനുണ്ടാകുന്ന ശ്രമം സംഘര്‍ഷത്തിനിടയാക്കുമെന്നതിനാല്‍ തീര്‍ഥാടകരും ആശങ്കയില്‍. അഞ്ചിനു െവെകിട്ട് അഞ്ചിനു തുറക്കുന്ന ക്ഷേത്രനട പൂജകള്‍ പൂര്‍ത്തിയാക്കി ആറിനു രാത്രി പത്തിനാണ് അടയ്ക്കുന്നത്.
ഇന്നു മുതല്‍ നടയടയ്ക്കുന്നതു വരെ നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തീര്‍ഥാടകരെ അഞ്ചിനു രാവിലെ എട്ടര കഴിഞ്ഞ്, സുരക്ഷാ പരിശോധനയ്ക്കു ശേഷമേ നിലയ്ക്കലില്‍നിന്നും സന്നിധാനത്തേക്കു കടത്തിവിടൂ. ഭക്തരല്ലാത്ത ആരെയും പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടുകയോ തങ്ങാന്‍ അനുവദിക്കുകയോ ചെയ്യില്ല. ശബരിമലയും പരിസരപ്രദേശങ്ങളും പ്രത്യേക സുരക്ഷാ മേഖലയായി കണക്കാക്കി ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടിയുണ്ടാകുമെന്നു ജില്ലാ പോലീസ് മേധാവി അറിയിച്ചു.
ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍ കാന്തിന്റെ നേതൃത്വത്തില്‍ രണ്ട് ഐ.ജിമാര്‍, അഞ്ച് എസ്.പിമാര്‍, 10 ഡിെവെ.എസ്.പിമാര്‍ എന്നിവരുള്‍പ്പെടെ 1200 പോലീസ് ഉദ്യോഗസ്ഥരെയാണ് ഇന്നു മുതല്‍ വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം സെക്ടറുകളിലായി ഡ്യൂട്ടിക്കു നിയോഗിച്ചിരിക്കുന്നത്. ഇത്രയും പോലീസ് വിന്യാസം ശബരിമലയില്‍ ആദ്യമായാണ്. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ നിര്‍ണായക യോഗം ഇന്ന് അങ്കമാലിയിലെ തന്ത്രി സമാജം കേന്ദ്ര ഓഫീസില്‍ ചേരും.
രാവിലെ 11-നു തുടങ്ങുന്ന യോഗത്തില്‍ താഴമണ്‍ തന്ത്രിമാരും പങ്കെടുക്കും. എറണാകുളത്തു നേരത്തേ ചേര്‍ന്ന യോഗം നിലപാട് വ്യക്തമാക്കിയിട്ടും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തിലാണു തന്ത്രിമാര്‍ വീണ്ടും സമ്മേളിക്കുന്നത്. വാര്‍ഷിക പൊതുയോഗമെന്ന നിലയിലാണ് ഇന്നത്തെ യോഗമെങ്കിലും ശബരിമലയാകും പ്രധാനവിഷയം. തന്ത്രിമാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ആരോപമുയര്ന്നതോടെയാണു താഴമണ്‍ തന്ത്രിമാര്‍ ഇന്നു യോഗത്തിനെത്തുന്നത്.
െദെവത്തിലും ക്ഷേത്രചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വാസമില്ലാത്തവര്‍ അത്തരം കാര്യങ്ങളില്‍ ഇടപെട്ട് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് കൊച്ചിയില്‍ ചേര്‍ന്ന െഹെന്ദവ ധര്‍മ്മ ആചാര്യ സംഗമം ആവശ്യപ്പെട്ടു. ക്ഷേത്രത്തിനകത്തെ കാര്യങ്ങളില്‍ ഇടപെടുന്നതില്‍നിന്നും ക്ഷേത്രങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങളില്‍നിന്നും ഭരണകൂടം വിട്ടുനില്‍ക്കണം. ക്ഷേത്രവിധികള്‍ ഈശ്വരസാന്നിധ്യത്തെ ആശ്രയിച്ചുള്ളതാണെന്നും ഈശ്വരസാന്നിധ്യത്തെക്കുറിച്ചു വിധി പറയാന്‍ ഒരു കോടതിക്കും കഴിയില്ലെന്നും യോഗത്തില്‍ പങ്കെടുത്ത െഹെന്ദവാചാര്യന്മാര് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പൂജാരിമാരെ വിലകുറഞ്ഞ തരത്തില്‍ അപമാനിച്ച മന്ത്രിയുടെ നടപടി ഖേദകരമാണ്.
അദ്ദേഹത്തിന് അതേതരത്തില്‍ മറുപടി നല്കാന് സംസ്കാരം അനുവദിക്കുന്നില്ല. ശബരിമല പ്രശ്നത്തിനു ശാശ്വത പരിഹാരംആവശ്യപ്പെട്ട് അടുത്ത 12 ദിവസം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമവും ഭഗവതിസേവയും നാമജപങ്ങളും നടത്തും. വ്യത്യസ്ത ആചാരങ്ങള്‍ പിന്തുടരുന്ന നിരവധി ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്. ഇത്തരം ആചാരങ്ങളാണ് ക്ഷേത്രങ്ങളെ വ്യത്യസ്തമാക്കുന്നത്. അതു മാനിക്കാതെ ക്ഷേത്രാചാരങ്ങളെ ഏകീകരിക്കാനുള്ള നീക്കം ക്ഷേത്രസംസ്കാരത്തെ ഗുരുതരമായി ബാധിക്കുമെന്ന് അഖില കേരള തന്ത്രിസമാജം വക്താവ് ഇടവലത്ത് പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് പറഞ്ഞു. ശബരിമലയില്‍ ആചാരലംഘനമുണ്ടായാല്‍ നടയടച്ച് പരിഹാര കര്‍മങ്ങള്‍ നടത്തേണ്ടിവരും.






