
ലക്നൗ: ജോര്‍ദ്ദാനില്‍ പൂവിട്ട പ്രണയവിവാഹത്തില്‍ ഇന്ത്യയിലേക്ക് മുങ്ങിയ പങ്കാളിയെ തേടി ബംഗ്ളാദേശുകാരി ലക്നൗവില്‍. ജോര്‍ദ്ദാനിലെ എംഎന്‍സി യില്‍ വെച്ച് പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാകുകയും ഒടുവില്‍ വിവാഹം കഴിച്ച ശേഷം വീട്ടുകാരെ സമ്മതിപ്പിച്ചിട്ട് വരാമെന്ന് പറഞ്ഞായിരുന്നു ഇന്ത്യാക്കാരന് പിടിവിട്ടത്. യുവതി പരാതി നല്കുന്ന മുറയ്ക്ക് നടപടിയെടുക്കാന്‍ പോലീസ്.
കാണാതായ ഭര്‍ത്താവിനെ തേടി അമൗസി വിമാനത്താവളത്തില്‍ ഇറങ്ങിയ യുവതി ഇന്ത്യന്‍ അധികൃതരുടെ മോശം പെരുമാറ്റത്തില്‍ ആദ്യം തകര്‍ന്നെങ്കിലും താന്‍ നേരിടുന്ന ദുരനുഭവങ്ങള്‍ കരളലിയും വിധം അവതരിപ്പിച്ചതോടെ ലക്നൗ പോലീസ് ഇവരുടെ സഹായത്തിനായി എത്തിയിട്ടുണ്ട്. സിഐഎസ്എഫ് ഉദ്യോഗസ്ഥരും യാത്രക്കാരായ അനേകരും നോക്കി നില്‍ക്കുമ്പോഴായിരുന്നു ഇവര്‍ തന്റെ അനുഭവം വ്യക്തമാക്കിയത്. കഥ പറയുന്നതിനിടയില്‍ പരിസരം മറന്ന് പല തവണ പൊട്ടിപ്പോകുകയും ചെയ്തു.
കൊല്‍ക്കത്തയില്‍ നിന്നും ബംഗ്ളാദേശുകാരിയായ രേഷ്മ പങ്കാളി രാജേന്ദ്രഗുപ്തയെ തേടിയാണ് കുശിനഗറില്‍ വിമാനമിറങ്ങിയത്. ഇരുവരും ജോര്‍ദ്ദാനില്‍ വെച്ചായിരുന്നു ആദ്യം കണ്ടുമുട്ടിയതും പരിചയപ്പെട്ടതും. പിന്നീട് ഇരുവരും പ്രണയത്തിലാകുകയും ഒടുവില്‍ വിവാഹം കഴിക്കുകയുമായിരുന്നു. എന്നാല്‍ നവംബറില്‍ ഇന്ത്യയിലേക്ക് പോകാന്‍ രാജേന്ദ്ര തീരുമാനം എടുത്തതോടെയാണ് എല്ലാം മാറി മറിഞ്ഞത്. തന്റേത് ഒരു യാഥാസ്ഥിതിക ഹിന്ദു കുടുംബമാണെന്നും വിവാഹം വീട്ടുകാരെ കൊണ്ട് അംഗീകരിപ്പിച്ചാലേ അവര്‍ മരുമകളെ സ്വീകരിക്കു എന്നും പറഞ്ഞായിരുന്നു യാത്ര.
എന്നാല്‍ രാജേന്ദ്ര ജോര്‍ദ്ദാന്‍ വിട്ട് ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് അയാള്‍ ജോലി രാജിവെച്ചാണ് പോയതെന്ന് രേഷ്മ മനസ്സിലാക്കിയത്. വീട്ടിലെത്തിയ ശേഷം തന്റെ കോളുകള്‍ എടുക്കാതെയൂം ഇ മെയിലുകള്‍ക്കും മെസേജുകള്‍ക്കും പ്രതികരണം ഇല്ലാതെ വരികയും ചെയ്തതോടെ അവര്‍ സംശയത്തിലായി. ഒരിക്കല്‍ അയാള്‍ കോള്‍ എടുത്തപ്പോള്‍ എന്താണ് ഇങ്ങിനെ പെരുമാറുന്നതെന്ന് ചോദിച്ചു. കൊല്‍ക്കത്തയിലേക്ക് വരാനും അവിടെ കണ്ടുമുട്ടാമെന്നും മറുപടി നല്കി.
യാത്രയുടെ വിശദാംശങ്ങള്‍ എല്ലാം തന്നെ മുന്‍കൂട്ടി അറിയിച്ചിട്ടും കൊല്‍ക്കത്തയില്‍ അയാള്‍ വരികയോ തന്റെ വിളികള്‍ക്ക് മറുപടി നല്‍കുകയോ ചെയ്തില്ല. തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവള അധികൃതരുടെ സഹായം തേടിയ ശേഷമാണ് ലക്നൗവ്വിലേക്ക് വന്നത്. ഇവരുടെ കഥ കേട്ടതോടെ എയര്‍പോര്‍ട്ട് പോലീസ് ഔട്ട്പോസ്റ്റില്‍ നിന്നുള്ള സബ് ഇന്‍സ്പെക്ടര്‍ ജെപി സിംഗ് സഹായത്തിനെത്തി. എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു യുവതി കരയുന്നത് കണ്ടാണ് താന്‍ വന്നു നോക്കിയതെന്നും കാര്യങ്ങള്‍ കേട്ടപ്പോള്‍ സഹായിക്കാന്‍ തീരുമാനിക്കുക ആയിരുന്നെന്നും സിംഗ് പറഞ്ഞു.
തുടര്‍ന്ന് യുവതി നല്കിയ നമ്പറില്‍ സിംഗ് രാജേന്ദ്രയെ വിളിക്കുകയും അയാളുടെ സഹോദരന് കോള്‍ എടുക്കുകയുമായിരുന്നു. ഒരു പോലീസുകാരിയെയും കൂട്ടി യുവതിയെ കുശിനഗറിലേക്ക് അയയ്ക്കുകയാണെന്ന് വിളിച്ചു പറഞ്ഞു. രേഷ്മ അവിടെ അപമാനിക്കപ്പെടുകയാണെങ്കില് അവര്‍ പരാതി എഴുതി നല്കിയാല് ഉചിതമായ നടപടിയെടുക്കുമെന്നാണ് രാജേന്ദ്ര പറഞ്ഞിരിക്കുന്നത്.






