
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്രനിര്‍മാണമെന്ന ആവശ്യമുയര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സമ്മര്‍ദ്ദത്തിലാക്കി സംഘപരിവാര്‍. രാമക്ഷേത്രനിര്‍മാണത്തിനായി നിയമനിര്‍മാണം വേണമെന്ന് ഇന്നലെ ന്യൂഡല്‍ഹിയിലെ രാംലീലാ െമെതാനിയില്‍ രണ്ടുലക്ഷത്തോളം പേരെ അണിനിരത്തി വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി.) സംഘടിപ്പിച്ച ശ്രീരാമ ധര്‍മസഭ ആവശ്യപ്പെട്ടു. കഴിഞ്ഞമാസം അയോധ്യയില്‍ സംഘടിപ്പിച്ച ശ്രീരാമ ധര്‍മസഭയ്ക്ക് സമാനമായിരുന്നു ഇന്നലത്തെയും ''രാമക്ഷേത്ര സഭ''.
പൊതുതെരഞ്ഞെടുപ്പിന് ആറുമാസംപോലും ബാക്കിയില്ലെന്നിരിക്കെ രാമനെ ഉയര്‍ത്തിക്കാട്ടി സംഘപരിവാര്‍ ശക്തമായി രംഗത്തിറങ്ങിയതോടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയും സമ്മര്‍ദ്ദത്തിലായി. വികസന, അഴിമതി വിരുദ്ധ പ്രതിച്ഛായാ നിര്‍മിതിയില്‍നിന്നു തകിടംമറിഞ്ഞ് രാമക്ഷേത്രനിര്‍മാണം എന്ന പഴയ അടവ് പൂര്‍വാധികം ശക്തിയോടെ പുറത്തെടുക്കുകയാണ് സംഘപരിവാര്‍ എന്നും സൂചനയുണ്ട്. രാജസ്ഥാന്, മധ്യപ്രദേശ് സംസ്ഥാന നിയമസഭകളിലേക്കടക്കം നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നാളെ നടക്കാനിരിക്കെ ബി.ജെ.പി. നേതൃത്വം കനത്ത സമ്മര്‍ദത്തിലാണ്. എക്സിറ്റ്പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് എതിരാണ്. ഈ സാഹചര്യത്തില്‍ മോഡിയുടെ പ്രതിഛായ മാത്രം മുന്‍നിര്‍ത്തി പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്നത് പന്തിയല്ലെന്ന നിലപാടിലാണു സംഘപരിവാര്‍.
ബാബ്റി മസ്ജിദ് നിലനിന്ന പ്രദേശത്തിന്റെ അധികാരത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ പൊതുതെരഞ്ഞെടുപ്പിന് മുമ്പ് സുപ്രീം കോടതി വിധിയുണ്ടാകാനിടയില്ല. രാമക്ഷേത്രനിര്‍മാണത്തിന് ഓര്‍ഡിനന്‍സ് ഇറക്കാനുള്ള സമ്മര്‍ദ്ദം കേന്ദ്രസര്ക്കാരിനുമേലുണ്ടെങ്കിലും പ്രധാനമന്ത്രിക്ക് ഇക്കാര്യത്തില്‍ യോജിപ്പില്ല. പാര്‍ലമെന്റിന്റെ െശെത്യകാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെയാണ് രാജ്യതലസ്ഥാനത്ത് സംഘപരിവാര്‍ ധര്‍മസഭ സംഘടിപ്പിച്ചത്. രാമക്ഷേത്ര വിഷയം തെരഞ്ഞെടുപ്പ് അജന്ഡയാവുന്നതില് എന്‍.ഡി.എയിലെ ഘടകകക്ഷികളായ ജെ.ഡി(യു), ശിരോമണി അകാലിദള്‍ തുടങ്ങിയവര്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. തീവ്ര ഹിന്ദുത്വ പ്രതിച്ഛായയിലൂടെയാണു മോഡി പ്രധാനമന്ത്രി പദത്തിലേക്കെത്തിയതെങ്കിലും പിന്നീടു ഭരണനേട്ടങ്ങളില്‍ മാത്രം കേന്ദ്രീകൃതമായ പ്രചാരണെശെലിയിലേക്കു മാറിയെന്നാണു സംഘപരിവാറില്നിന്നുതന്നെ വിമര്‍ശനമുയരുന്നത്.
ഈ സാഹചര്യത്തിലാണ് രാമക്ഷേത്ര നിര്‍മാണം ആര്.എസ്.എസ് വീണ്ടും ഉയര്‍ത്തുന്നത്. പ്രഖ്യാപിത അജന്‍ഡകളില്‍നിന്ന് വ്യതിചലിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന സന്ദേശവും ഇതുവഴി ആര്.എസ്.എസ് മോഡിക്ക് നല്‍കുന്നുണ്ട്. അയോധ്യയിലും ഇന്നലെ ഡല്‍ഹിയിലും സംഘടിപ്പിച്ച 'ശ്രീരാമ ധര്‍മസഭകള്‍' ആര്.എസ്.എസിന്റെ പൂര്‍ണനിയന്ത്രണത്തിലാണ് നടന്നത്. ഇന്നലെ ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ ആര്.എസ്.എസ്. സഹ സര്‍കാര്യവാഹക് ഭയ്യാജി ജോഷിയായിരുന്നു മുഖ്യാതിഥി. രാജസ്ഥാനിലും ചത്തിസ്ഗഡിലും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെക്കാള്‍ കൂടുതല്‍ വേദികള്‍ പങ്കിട്ടത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥായിരുന്നു. മോഡിക്കുശേഷം ആരെന്ന ഉത്തരം കൂടിയാണ് സംഘപരിവാര്‍ ഇതുവഴി നല്‍കുന്നത്.






