
കൊച്ചി: ടിപി ചന്ദ്രശേഖരന് വധക്കേസിലെ പതിമൂന്നാം പ്രതി പി.കെ. കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് സര്‍ക്കാര്‍. നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിക്ക് നല്കിയ മറുപടിയിലാണ് സര്‍ക്കാര്‍ കുഞ്ഞനന്തന് അടിയന്തിര ചികിത്സ ആവശ്യമുള്ള വ്യക്തിയാണെന്ന് അറിയിച്ചു. കേസ് റദ്ദാക്കി ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് കുഞ്ഞനന്തൻ നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അടിയന്തിര ചികിത്സ ആവശ്യമാണെന്നുമായിരുന്നു ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. കുഞ്ഞനന്തന് സ്ഥിരമായി പരോള്‍ നല്കുന്നതിനെതിരേ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമ സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. 20 മാസത്തിനുള്ളിൽ 15 തവണയായി 193 ദിവസമാണ് പിണറായി സര്‍ക്കാര്‍ പരോൾ നൽകിയത്.
സർക്കാർ അധികാരത്തിൽ വന്ന 2016 മെയ് മുതൽ 2018 ജനുവരി വരെ ഏതാണ്ട് എല്ലാ മാസവും കുഞ്ഞനന്തന് പരോൾ നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ നൽകിയ മറുപടിയിലും പറഞ്ഞിരുന്നു. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായ കുഞ്ഞനന്തനെ ടി പി ചന്ദ്രശേഖരൻ വധക്കേസിൽ 2014 ജനുവരിയിലാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
തനിക്ക് ഹൃദയസംബന്ധമായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും ജയിലിൽ കൃത്യമായി ചികിത്സ കിട്ടുന്നില്ലെന്നും കേസില്‍ നിന്നും ഒഴിവാക്കി ജാമ്യം നല്‍കണമെന്നുമാണ് കുഞ്ഞനന്തന് ജാമ്യഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ജയിലിൽ തുടർന്നാൽ തനിക്ക് കൃത്യമായ ചികിത്സ കിട്ടുമെന്ന് പ്രതീക്ഷയില്ലെന്നും പറയുന്നു. എന്നാല്‍ കുഞ്ഞനന്തന് സ്ഥിരമായി പരോൾ നൽകുന്നതിനെ ടി പി യുടെ ഭാര്യ കെ.കെ. രമ എതിര്‍ത്ത് ഹര്‍ജി നല്‍കിയിട്ടുണ്ട്. ചികിത്സയുടെ പേരിൽ പരോൾ വാങ്ങി കുഞ്ഞനന്തൻ പാർട്ടി പരിപാടികളിൽ പങ്കെടുക്കുകയാണ് ആരോപണം.





