
സിഡ്നി: ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ വംശീയവെറി മൂത്ത് അക്രമി നടത്തിയ വെടിവെയ്പ്പില്‍ ജീവന് നഷ്ടമായത് 50 പേര്‍ക്കാണ്. പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് രണ്ട് മോസ്ക്കുകളിലേക്ക് അതിക്രമിച്ചെത്തിയ അക്രമി വെടിവെയ്പ്പ് നടത്തിയത്. ഓസ്ട്രേലിയന്‍ വംശജനായ ബ്രന്റണ്‍ ടാറന്റ ആണ് ക്രൂരതയുടെ ലൈവ് സ്ട്രീമിങ്ങ് നടത്തി അക്രമണം അഴിച്ചുവിട്ടത്.
ബ്രന്റന്റെ അതിക്രൂരത ടെലിവിഷനിലൂടെയാണ് കുടുംബം അറിയുന്നത്. തങ്ങള്‍ എല്ലാവരും സ്തബ്ധരായി, എന്താണ് ചിന്തിക്കേണ്ടതെന്ന് പോലും അറിയാത്ത അവസ്ഥയിലായെന്ന് ബ്രന്റണിന്റെ മുത്തശ്ശി മാരി ഫിറ്റ്സ്ഗേറാള്ഡ് വിദേശ മാധ്യമത്തോട് തുറന്നു പറഞ്ഞു. തങ്ങളുടെ കുടുംബത്തില്‍ നിന്ന് ഇത്തരത്തില്‍ ഒരാള്‍ ചെയ്തത് ചിന്തിക്കാനാകുന്നില്ല.
ഗ്രാഫ്റ്റണ്‍ എന്ന ചെറിയ ഗ്രാമത്തിലാണ് ടാറന്റ് വളര്‍ന്നത്. അവന്റെ വളര്ച്ചയുശട ഒരു ഘട്ടത്തില്‍ മപാലും ഇത്തരത്തിലുള്ള മാറ്റത്തിന്റെ സൂചനകള്‍ പോലും കണ്ടിരുന്നില്ല. എന്നാല്‍ അവന്റെ യൂറോപ്പിലേയ്ക്കുള്ള യാത്രയിലാണ് അക്രമത്തിന്റെ പാതയിലേക്ക് തിരിയുന്നത്. ഓസ്ട്രേലിയയില്‍ നിന്ന് വിദേശത്തേയ്ക്കുള്ള യാത്രകള്‍ അവനെ പൂര്‍ണമായി മാറ്റിയിരിക്കാമെന്നും അവര്‍ കണ്ണുനീരോടെ പറയുന്നു. ടാറന്റിന് എന്നും താത്പര്യം കമ്പ്യൂട്ടര്‍ ഗെയിമുകളില്‍ ആയിരുന്നുവെന്നും അവര്‍ പറഞ്ഞു. അവന്റെ അച്ഛന് കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവന്റെ അച്ഛന് മരിക്കുന്നത്, അതോടെ അവന് യാ;്രകള്‍ തുടങ്ങുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിനു മുമ്പ് സഹോദരിയുടെ ജന്മദിനത്തില് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നു. എന്നാല്‍ ആ വരവില്‍ ഇത്തരമൊരു അക്രമണത്തിന്റെ ഒരു സൂചനകളും തങ്ങള്‍ക്ക് കിട്ടിയിരുന്നില്ല.
ടാറന്റിന്റെ അമ്മയും സഹോദരിയും ഇപ്പോള്‍ പോലീസിന്റെ സുരക്ഷിത വലയത്തിലാണ്. കുടുംബക്കാര്‍ക്ക് ഇരുവരെയും ബന്ധപ്പെടാന്‍ പോലുമാകുന്നില്ല. പോലീസ് അവരുടെ ഡ്യൂട്ടി ചെയ്യുന്നു. അവരുടെ സംരക്ഷണവും പോലീസിന്റെ കൈകളിലാണെന്ന് അവര്‍ പറഞ്ഞുവെയ്ക്കുന്നു. വെടിവെയ്പ്പില്‍ ഒരു മലയാളി ഉള്‍പ്പെടെ അഞ്ചു ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു.






