
ശ്രീനഗര്‍: ആഗോള ഭീകരനായി ജെയ് ഷെ ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ പ്രഖ്യാപിച്ചത് മുതല്‍ പാകിസ്താന് ആധിയിലാണ്. തീവ്രവാദി നേതാവിനെ ഒളിപ്പിക്കാനായി നെട്ടോട്ടമോടുന്ന പാകിസ്താന് മസൂദിനെ ഇസ്ളാമാബാദില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള ഗുജ്രാവാലയിലെ ഷെയ്ഖുപുരയിലെ ഇസ്ളാമിക സെമിനാരിയിലേക്ക് മാറ്റിയതായിട്ടാണ് വിവരം. സാധാരണ നല്‍കുന്നതിന് പുറമേ മിടുമിടുക്കന്മാരായ 10 പേരെ കൂടി അധിക സുരക്ഷയ്ക്കായി നല്‍കിയിട്ടുണ്ട്.
ബലാക്കോട്ടിലെ തീവ്രവാദകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയതിന് പിന്നാലെ റാവല്‍പിണ്ടിയിലെ സൈനീകാശുപത്രിയില്‍ നിന്നും ഗോത്ത് ഗാനിയിലെ ആശുപത്രിയിലേക്ക് മസൂദ് അസ്ഹറിനെ മാറ്റിയിരുന്നു. ബുധനാഴ്ച യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചതോടെ തീവ്രവാദി നേതാവിനെ ഇപ്പോള്‍ ഒളിത്താവളങ്ങളില്‍ നിന്നും ഒളിത്താവളങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. പുല്‍വാമ തീവ്രവാദി ആക്രമണത്തിന് ശേഷം മസൂദ് അസറിന് 10 പാകിസ്ഥാന് സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ് കമാന്റോകളെയാണ് സുരക്ഷയ്ക്കായി അധികം നല്‍കിയിരിക്കുന്നതെന്നുമാണ് വിവരം.
കഴിഞ്ഞയാഴ്ച തീവ്രവാദി ഗ്രൂപ്പുകളുടെ നഗരമായി അതിര്‍ത്തിരേഖയ്ക്ക് സമീപത്തെ നീലം താഴ്വരയിലെ അത്മുഖം മസൂദ് അസ്ഹര്‍ സന്ദര്‍ശിച്ചത്. നാലു ദിവസം മുമ്പാണ് ഇയാള്‍ ഇസ്ളാമാബാദിന് 100 കിലോമീറ്റര്‍ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന പാക് അധീന കശ്മീരിലെ ജുറാ നഗരത്തില്‍ പാക് സൈന്യത്തിനൊപ്പം താമസിച്ചത്. അതേസമയം അസറിന്റെ അത്മുഖത്തിലെ സന്ദര്‍ശനത്തെ ഇന്ത്യന്‍ സുരക്ഷാ വിഭാഗങ്ങള്‍ അതീവപ്രാധാന്യത്തോടെയാണ് കാണുന്നത്. മസൂദിന് കാര്യമായ അസുഖം ഉള്ളതിനാല്‍ പതിവായി ചികിസ്ത ആവശ്യമുണ്ടെന്നതാണ് കിട്ടുന്ന വിരം. എന്നാല്‍ സൈന്യത്തെ പതിവായി സന്ദര്‍ശിക്കുന്നതും കൂടിക്കാഴ്ച നടത്തുന്നതുമാണ് സംശയാസ്പദമാകുന്നത്്.
നിലവില്‍ തീവ്രവാദി സംഘത്തിന്റെ തലവനായി ജോലി ചെയ്യുന്ന അനുജന് റൗഫ് അസ്ഗറിനെ വിടാതെയാണ് മസൂദ് നേരിട്ടാണ് എല്ലാ കാര്യത്തിനും പോകുന്നത്. അതേസമയം കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന മറ്റൊരു ഭീകര സംഘടന അല്ബാദറുമായി ലയിച്ചിരിക്കുന്ന തന്റെ സംഘത്തെ സൈന്യത്തിനെ കൊണ്ടു അംഗീകരിപ്പിക്കുന്നതിനും അതിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ സംസാരിക്കാനുമാണ് മസൂദ് ഈ നീക്കം നടത്തുന്നത് എന്നാണ് വിവരം. മഞ്ഞുരുകുന്ന ഏപ്രിലില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ സഹായം അഭ്യര്‍ത്ഥിച്ചാണ് ഈ കൂടിക്കാഴ്ചകളെന്നാണ് ഇന്ത്യ കരുതുന്നത്.
എന്നാല്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ശക്തമായതോടെ കശ്മീരിലേക്ക് ജെയ്ഷെയ്ക്കും ആളെ വിടാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. അതാണ് അവര്‍ അല്‍ ബാദറുമായി കൈ കോര്‍ക്കുന്നത്. പുല്‍വാമ ആക്രമണത്തിനും അതിന്റെ പ്രതികാരമായി ഇന്ത്യ ബലാക്കോട്ടായില് നടത്തിയ തിരിച്ചടിക്കും ശേഷം പാക് സൈന്യത്തിന് തീവ്രവാദികള്‍ക്ക് കാര്യമായ സഹായം കൊടുക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ട്. അതുകൊണ്ട് കശ്മീരിലേക്ക് തന്റെ ആള്‍ക്കാര്‍ക്ക് നുഴഞ്ഞുകയറാന്‍ സഹായം അഭ്യര്‍ത്ഥിച്ചാണ് മസൂദ് പോയതെന്നാണ് വിവരം. പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ സുരക്ഷാ വിഭാഗം കശ്മീരില്‍ ഇതുവരെ നേതാക്കന്മാര് ഉള്‍പ്പെടെ 25 ജെയ്ഷെ തീവ്രവാദികളെ വധിച്ചിട്ടുണ്ട്.






