
കൊച്ചി: കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ അന്വേഷണം ഒരു ബിഷപ്പിലേക്കും പ്രമുഖ െവെദികനിലേക്കും. ഇവരെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നു പോലീസ്. കേസിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡി.ജി.പി. ലോക്നാഥ് ബെഹ്റയെ അറിയിച്ചു. നിലവില്‍ ആദിത്യ, ഫാ. ടോണി കല്ലൂക്കാടന്‍ എന്നിവരെ മാത്രമാണു പ്രതിചേര്‍ത്തിരിക്കുന്നത്.
ഉന്നതര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നുമാണു പോലീസിന്റെ നിലപാട്. ജയിലിലെത്തി പിതാവും അഭിഭാഷകനും സന്ദര്‍ശിച്ചതിനു ശേഷം മാത്രമാണു പോലീസ് ഉപദ്രവിച്ചെന്ന് ആദിത്യ ആരോപിച്ചത്. കുറ്റം സമ്മതിപ്പിക്കാനായി നഖം പറിച്ചെടുക്കാന്‍ ശ്രമിച്ചെന്നു നേരത്തേ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞിരുന്നില്ല. കര്‍ദിനാളിനെതിരായ രേഖ വ്യാജമല്ലെന്നും വിവാദ ഭൂമിയിടപാട് കേസില്‍ പ്രതിയായതിന്റെ െവെരാഗ്യം തീര്‍ക്കാനാണ് ബോധപൂര്‍വം ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖക്കേസ് നല്‍കിയതെന്നുമാണ് അതിരൂപതാ നേതൃത്വത്തിന്റെ ആരോപണം.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി പുറത്തുവന്ന രേഖയുടെ നിജസ്ഥിതി കണ്ടെത്താന്‍ പോലീസ് സഞ്ചരിക്കുന്നതു നിഗൂഢത നിറഞ്ഞ ആ 39 പേജുകളിലൂടെ. രേഖയില്‍ ഉള്‍പ്പെട്ട പ്രമുഖന് കര്‍ദിനാള്‍ മാത്രമായിരുന്നില്ലെന്നു തെളിയിക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങള്‍. പോലീസ് ഇ-മെയില്‍ തുറന്ന് പ്രിന്റൗട്ട് എടുത്തപ്പോള്‍ ലഭിച്ച 39 പേജുകളില്‍ അഞ്ച്, ആറ് പേജുകളില്മാത്രമാണ് ആലഞ്ചേരിയുടെ പേരു പരാമര്‍ശിക്കുന്നതെന്നാണ് വിവരം. എന്നാല്‍, കേരളത്തിലെ മറ്റു പല ബിഷപ്പുമാരുടെയും പ്രമുഖരുടെയും പേരുകള്‍ ഈ രേഖയിലെ മറ്റു പേജുകളിലുണ്ട്. അതിന്റെ വിശദാംശങ്ങള്‍ അന്വേഷണസംഘം പുറത്തുവിട്ടിട്ടില്ല.
സിറോ മലബാര്‍ സഭയിലെയും ലത്തീന്‍ റീത്തിലെയും മെത്രാന്മാരുടെ പേരുകള്‍ ഏതു സാഹചര്യത്തിലാണ് ഈ രേഖയില്‍ എഴുതപ്പെട്ടിരിക്കുന്നതെന്ന വിവരം വിശദപരിശോധനയ്ക്കു വിധേയമാകും. രേഖയുടെ ഉറവിടം സംബന്ധിച്ചു രണ്ടു ദിവസത്തിനകം കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ കണക്കുകൂട്ടല്‍. മാര്‍ ആലഞ്ചേരിയെ അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടു തയാറാക്കിയതാണെങ്കില്‍ ''വ്യാജരേഖ''യില്‍ മറ്റു ബിഷപ്പുമാരെ പരാമര്‍ശിക്കേണ്ട കാര്യമെന്തെന്ന് വിവാദത്തില്‍ ഉള്‍പ്പെട്ടവര്‍ സംശയം പ്രകടിപ്പിക്കുന്നു.
കൊച്ചിയില്‍ ചേര്‍ന്ന ചില യോഗങ്ങളുടെ വിവരങ്ങള്‍, പണം െകെമാറ്റ സൂചനകള്‍, വന്‍ തുകകള്‍ എന്നിവ സംബന്ധിച്ച് അത് എഴുതിയ വ്യക്തിക്കോ ഗ്രൂപ്പിനോമാത്രം മനസിലാക്കാന്‍ കഴിയുംവിധം അവ്യക്തമായാണ് രേഖയില്‍ പരാമര്‍ശിക്കുന്നതെന്നാണ് സൂചന. അത് യഥാര്‍ത്ഥത്തില്‍ നടന്ന കാര്യങ്ങളാണോ വ്യാജമായി സൃഷ്ടിച്ചതാണോ എന്ന് വ്യക്തമായി പറയാന്‍ കഴിയുന്നവരിലേക്ക് അന്വേഷണസംഘം എത്തിയിട്ടില്ല.
രേഖ റവ.ഡോ. പോള്‍ തേലക്കാട്ടിന് ഇ-മെയില്‍ ചെയ്തുകൊടുത്ത ആദിത്യ എന്ന യുവാവിന്റെ മൊഴിയുടെ ചുവടുപിടിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ മുമ്പോട്ടുപോകുന്നത്. റവ.ഡോ. തേലക്കാട്ടിന് ആദിത്യയെ പരിചയപ്പെടുത്തിയ ഫാ.ടോണി കല്ലൂക്കാരന്റെ െകെവശമുള്ള കമ്പ്യൂട്ടറില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു പോലീസ് കേസില്‍ അതിവേഗം മുന്നോട്ടുപോകുകയാണ്. ''മേലധികാരിക്കു െകെമാറിയ ആ രേഖ ഒരു പൊതുരേഖയല്ലാത്തതിനാല്‍ അതേക്കുറിച്ച് അഭിപ്രായം പറയാനില്ല. എന്താണ് സത്യമെന്ന് ആ രേഖകള്‍ സംസാരിക്കട്ടെ. രേഖ യഥാര്‍ത്ഥമാകാനും അല്ലാത്തതാകാനും സാധ്യതയുണ്ട്. ഗൂഢലക്ഷ്യം ഉണ്ടായിരുന്നെങ്കില്‍ അതു മേലധികാരിക്കു െകെമാറേണ്ട കാര്യമില്ലായിരുന്നു''-റവ.ഡോ. തേലക്കാട്ട് വ്യക്തമാക്കി.
രേഖ അയച്ചുതന്ന ആദിത്യനെ ഒരിക്കല്‍മാത്രമേ നേരില്‍ കണ്ടിട്ടുള്ളൂവെന്നും അയാള്‍ വ്യാജ രേഖയുണ്ടാക്കാന്‍ ആഗ്രഹിച്ചിരുന്നതായി തോന്നിയിട്ടിെല്ലന്നും സഭയിലെ, വിവാദമുയര്‍ത്തിയ ഭൂമി ഇടപാടുമായി ഈ രേഖയ്ക്കു ബന്ധമുണ്ടെന്നു തോന്നിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഉള്‍പ്പെടെ മൂന്നു ബിഷപ്പുമാരും പുരോഹിതരും വാര്‍ത്താസമ്മേളനം വിളിച്ച് വിമര്‍ശിച്ചതോടെ പോലീസ് സമ്മര്‍ദത്തിലാണ്. മുഖ്യമന്ത്രി വിദേശത്തു പോയിരിക്കെ െവെദികരുള്പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം സര്‍ക്കാരിനുള്ളില്‍നിന്നു പിന്തുണ ലഭിച്ചതിനാലാണെന്ന് ആരോമിച്ച മാര്‍ മനത്തോടത്ത്, അന്വേഷണത്തിന് ഉന്നതതല സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തുകൊണ്ട് അന്വേഷിപ്പിക്കണമെന്നുമായിരുന്നു എറണാകുളം-അങ്കമായി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ആവശ്യപ്പെട്ടത്.
ഈ സാഹചര്യത്തില്‍ വ്യാജപരാതി നല്‍കിയതിനു കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ മുഖ്യപ്രതിയാക്കി പോലീസില്‍ നേരിട്ടു പരാതി നല്കുന്നതിനെപ്പറ്റി അതിരൂപതാ നേതൃത്വം ആലോചിക്കുന്നുണ്ട്. മാര്‍ മനത്തോടത്ത് പരാതി നല്‍കാനാണ് സാധ്യത. അതേസമയം, വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരേ കേസെടുക്കണമെന്ന തൃക്കാക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവ് ജില്ലാക്കോടതി സ്റ്റേ ചെയ്തു.






