
ന്യൂയോര്‍ക്ക്: ഭീകരതയെ തുടച്ചുമാറ്റിയതിനു ശേഷം മാത്രമേ പാക്കിസ്ഥാനുമായി ഇനി സഹകരണം ഉണ്ടാകുകയുള്ളുവെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. സൗഹൃദ-സഹകരണത്തിനു മാത്രമല്ല, തെക്കന്‍ ഏഷ്യന്‍ പ്രദേശത്തിന്റെ നിലനില്‍പ്പിന തന്നെ ഭീകരത ഭീഷണിയാണെന്നും ന്യൂയോര്‍ക്കില്‍ നടന്ന സാര്‍ക്ക് സമ്മേളനത്തിനു ശേഷം ജയ്ശങ്കര് ട്വീറ്റ് ചെയ്തു. സാര്‍ക്ക് വേദിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ജയ്ശങ്കര് പ്രസംഗിക്കുമ്പോള്‍ പാക്കിസ്ഥാന് ബഹിഷ്കരിച്ചിരുന്നു.
ഇന്ത്യയ്ക്കെതിരെ മനപൂര്‍വം സൃഷ്ടിക്കുന്ന തടസ്സങ്ങളില്‍ ഒന്നാണ് ഭീകരത. അതിനാല്‍ തന്നെ ഭീകരത തുടച്ചു നീക്കിയാല്‍ മാത്രമേ സഹകരണത്തിനും ഇന്ത്യ ഉള്‍പ്പെടെ നിലനില്‍ക്കുന്ന പ്രദേശത്തിന്റെ നിലനില്‍പ്പിനും സാധ്യമാകൂ.. ജയ്ശങ്കര് ട്വിറ്ററില്‍ കുറിച്ചു. വ്യാഴാഴ്ച നടന്ന വിദേശകാര്യ മന്ത്രിമാരുടെ സാര്‍ക്ക് കൗണ്‍സില്‍ സമ്മേളനത്തില്‍ ജയ്ശങ്കറുടെ പ്രസംഗം പാക്കിസ്ഥാന് വിദേശകാര്യ മന്ത്രി ഷാ മുഹമ്മദ് ഖുറേഷി ബഹിഷ്കരിച്ചു. കശ്മീരിലെ പ്രശ്നത്തിന് പരിഹാരമാകാതെ ഇന്ത്യയുമായി സഹകരണത്തിനില്ലെന്ന നിലപാടിലാണ് പാക്കിസ്ഥാന്. പാക്ക് വിദേശകാര്യമന്ത്രിയുടെ അഭാവത്തിലാണ് യുഎന്‍ ജനറല്‍ അസംബ്ലി സെഷന് ആരംഭിച്ചതും. സാര്‍ക്ക് മരന്തിതല ചര്‍ച്ചയില്‍ ആദ്യം തന്നെ എത്തിയ ജയ്ശങ്കര് 45 മിനിറ്റോളം പങ്കെടുത്തതിന് ശേഷമാണ് മടങ്ങിയത്.
എന്നാല്‍ ഷാ മുഹമ്മദ് ഖുറേഷിയുടെ അഭാവത്തെക്കുറിച്ച് ചോദ്യമുയര്ന്നുൃവെങ്കിലും എസ്. ജയശങ്കര്‍ അതേക്കുറിച്ച് പ്രതികരിച്ചില്ല. എസ്. ജയ്ശങ്കര് മടങ്ങിയതിനു ശേഷമാണ് പാക്ക് വിദേശകാര്യമന്ത്രി സമ്മേളന വേദിയില്‍ എത്തിയത്. കശ്മീര്‍ വിഷയത്തിലെ പ്രതിഷേധം ഉയര്‍ത്തിയാണ് ഇന്തന്‍ മന്ത്രിയുമായി വേദി പങ്കിടാഞ്ഞത് എന്ന് പാക്ക് വിദേശകാര്യമന്ത്രി പ്രതികരിക്കുകയും ചെയ്തു. അടുത്ത സാര്‍ക്ക് സമ്മേളനം പാക്ക് തലസ്ഥാനമായ ഇസ്ലാമാബാദില് നടത്താനുള്ള തീരുമാനവും ഷാ മുഹമ്മദ് ഖുറേഷി അറിയിച്ചു.
അതേസമയം ജനാധിപത്യരാജ്യത്തില്‍ ജനവികാരം മാനിക്കേണ്ടതിനാലാണ് ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സരം നടക്കാത്തതെന്നും കൗണ്‍സില്‍ ഓഫ് ഫോറിന് റിലേഷന്‍സ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുന്നതിനിടയില്‍ ജയ്ശങ്കര് വ്യക്തമാക്കി.






