
ചെന്നൈ: കോയമ്പത്തൂരില്‍ ജാതി മതില് ഇടിഞ്ഞു വീണ് 17 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ 3000 ലധികം പേര് ഹിന്ദുമതം വിടുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് റിപ്പോര്‍ട്ട്. ജാതിവിവേചനം മൂലം ഉണ്ടായ അപകടത്തില്‍ പ്രതിഷേധിച്ച് മേട്ടുപ്പാളയത്തെ ദളിതര്‍ ഇസ്ളാമതത്തിലേക്ക് കൂട്ട മതപരിവര്‍ത്തനം നടത്തുന്നു എന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇക്കാര്യം മേട്ടപ്പാളയം ഗ്രാമീണര്‍ നിഷേധിച്ചു. ഇസ്ളാമിക സംഘടനകള്‍ തങ്ങളെ സമീപിച്ചിട്ടില്ലെന്നും തങ്ങള്‍ ഹിന്ദുമത വിശ്വാസികളാണെന്നും പ്രത്യേകിച്ച് ശ്രീരാമ ഭക്തരാണെന്നും ഇവര്‍ പറയുന്നു.
അതേസമയം നേരത്തേ വാര്‍ത്ത പുറത്തു വിട്ട തമിഴ് പുലികള്‍ കക്ഷി ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. തിരുപ്പൂര്‍, കോയമ്പത്തൂര്‍, മറ്റിടങ്ങളിലെ ദളിതര്‍ ഇസ്ളാമതം സ്വീകരിക്കാന്‍ തീരുമാനമെടുത്തതായിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. 200 അടി ഉയരമുള്ള മതില് വീടിന് മുകളിലേക്ക് വീണ് ആള്ക്കാര് മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ലെന്നും അതിനോടുള്ള പ്രതിഷേധം ഈ മതം മാറ്റമല്ലാതെ മറ്റൊന്നുമില്ലെന്ന സംഘടന പറയുന്നു.
ഡിസംബര്‍ 2 ന് ഉണ്ടായ ശക്തമായ മഴയിലായിരുന്നു മതില് ഇടിഞ്ഞു വീണത്. തൊട്ടപ്പുറത്തെ ദളിത് കോളനിയില്‍ ഉള്ളവര്‍ തന്റെ വസ്തുവില്‍ പ്രവേശിക്കാതെ ഇരിക്കുന്നതിന് സ്ഥലത്തെ ജന്മി കെട്ടിയതായിരുന്നു 20 അടി ഉയരമുള്ള മതില്. അതേസമയം മീനാക്ഷിപുരത്തിന് ഇതിന് മുമ്പും പ്രതിഷേധ സൂചകമായിട്ടുള്ള മതംമാറിയ സംഭവം ഉണ്ടായിട്ടുണ്ട്. 1981 ല്‍ ആയിരുന്നു ദളിത് വിഭാഗത്തില്‍ പെട്ടവര്‍ പ്രതിഷേധിച്ച് മതം മാറിയത്. 3000 ദളിതര്‍ ഇസ്ളാമതം സ്വീകരിക്കുന്നത് പ്രതിഷേധിച്ചാണ്. ജാതി മതിലിനെതിരേ സര്‍ക്കാര്‍ പരാജയപ്പെടുമ്പോള്‍ വിവേചനത്തിനെതിരേ പ്രതിഷേധിക്കാന്‍ ഇതല്ലാതെ വേറെ മാര്‍ഗ്ഗമില്ലെന്ന് സംഘടന പറയുന്നു.
എന്നാല്‍ ഗ്രാമത്തില്‍ താമസിക്കുന്നവര്‍ ഇതിനെ എതിര്‍ത്തിട്ടുണ്ട്. തങ്ങള്‍ മതം മാറാനില്ലെന്നും തിരുപ്പൂര്‍, കോയമ്പത്തൂര്‍, തൊട്ടടുത്ത പ്രദേശങ്ങള്‍ എന്നിവിടങ്ങളിലുള്ള 300 ദളിതരാണ് ജനുവരി 5 ന് മതം മാറുന്നതെന്നും അവര്‍ പറയുന്നു. എന്നാല്‍ തങ്ങള്‍ക്ക് മതം മാറാന്‍ ഉദ്ദേശമില്ലെന്നും എല്ലാ മതങ്ങളും നല്ലതാണ് പിന്നെന്തിനാണ് മതം മാറുന്നതെന്നുമാണ് നാടൂരിലെ ആദിദ്രാവിഡ ഗ്രാമത്തിലുള്ളവര്‍ ചോദിക്കുന്നത്. മതംമാറ്റം വാര്‍ത്ത പ്രചരിച്ചതിനെതിരേ പോലീസില്‍ പരാതി നല്കാന് ഇരകളില്‍ ചിലരുടെ കുടുംബാംഗങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഒരാള്‍ പറയുന്നു. ഗ്രാമത്തിലെ ഭുരിപക്ഷം പേരും ശ്രീരാമ ഭക്തരാണ്. മാര്‍ഗഴി മാസത്തില്‍ ആള്ക്കാര് മാംസാഹാരം ഉപേക്ഷിക്കുക പോലും ചെയ്യാറുണ്ട്. ഇക്കാര്യത്തില്‍ ഉണ്ടാകുന്നത് കള്ളമാണെന്നു മറ്റൊരാള്‍ പറഞ്ഞു.
അതേസമയം അപകടത്തില്‍ അന്വേഷണം നടത്താന്‍ പട്ടികജാതി കമ്മീഷനെ അയയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ വന്ന് ജാതി മതില് സന്ദര്‍ശിക്കുകയും റിപ്പോര്‍ട്ട് തയ്യാറാക്കുകയും പട്ടികജാതി പീഡന നിരോധന വകുപ്പ് ചുമത്തി കേസെടുക്കുകയും ചെയ്തു. എന്നാല്‍ അതിനപ്പുറത്ത് ഒന്നും നടന്നിട്ടില്ല. ഇതിനെതിരേ പ്രതിഷേധിച്ച ദളിതര്‍ പോലും ഇപ്പോഴഐും ജയിലിലുമാണ്. ഇതിലെ കുറ്റക്കാരനായ വ്യക്തി ഹൈക്കോടതിയില്‍ നിന്നും ജാമ്യം എടുക്കുകയും ചെയ്തു. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരേ ഒന്നും ചെയ്തില്ല. ഇത്തരം നടപടികളാണ് കൂട്ട മതംമാറ്റം പോലെയുള്ള പ്രഖ്യാപനങ്ങളിലേക്ക നയിച്ചതെന്നും അതില്‍ ചില സത്യങ്ങള്‍ ഉണ്ടെന്നുമാണ് സംസ്ഥാനത്തെ ഏറ്റവും ശക്തിയേറിയ ദളിത് പാര്‍ട്ടി വിടുതലൈ ചിരുത്തൈഗള്‍ കക്ഷി നേതാവും എംപിയുമായ ബി രവികുമാര്‍ പറഞ്ഞത്.






