
പെരുമ്പാവൂര്‍: ഓര്‍ത്തഡോക്സ് സഭയ്ക്ക് കൈമാറാന്‍ ഹൈക്കോടതി വിധിച്ച പെരുമ്പാവൂര്‍ ഓടക്കാലി സെന്റ്മേരീസ് പള്ളിയില്‍ യാക്കോബായ വിശ്വാസികളുടെ പ്രതിഷേധം സംഘര്‍ഷമായി മാറി. ഓര്‍ത്തഡോക്സ് സഭയ്ക്ക് പള്ളി കൈമാറേണ്ടി സമയം നാളെ അവസാനിക്കാനിരിക്കെ ഇന്ന് രാവിലെ പള്ളി പിടിക്കാനെത്തിയ പോലീസിനെ യാക്കോബായ വിശ്വസികള്‍ പള്ളിയ്ക്കുള്ളിലും പരിസരങ്ങളിലും തടിച്ചു കൂടി പ്രതിരോധിച്ചു.
പള്ളിക്കുള്ളിലേക്ക് പോലീസിനെ പ്രവേശിപ്പിക്കാന്‍ അനുവദിക്കാതെ യാക്കോബായ വിശ്വാസികള്‍ പള്ളിക്ക്് മുന്നിലിരുന്ന് പ്രതിഷേധിച്ചു. ആള്ക്കാര് പിരിഞ്ഞു പോകാന്‍ തയ്യാറല്ല. വിശ്വാസികള്‍ ആരും പിരിഞ്ഞു പോകില്ലെന്നും വൈദികര്‍ക്ക് ഉള്പ്പെടെമര്ദ്ദനമേറ്റെന്നും യാക്കോബായ വിഭാഗം പറയുന്നു. ഏറെക്കാലമായി യാക്കോബായ ഓർത്തഡോക്സ് തർക്കം നിലനിൽക്കുന്ന ആരാധനാലയമാണ് ഓടക്കാലി സെന്റ് മേരീസ് പള്ളി. സുപ്രീം കോടതി വിധി ഓർത്തഡോക്സ് വിഭാഗത്തിന് അനുകൂലമായിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇവർക്ക് പള്ളിയില്‍ പ്രവേശിക്കാനായില്ല.
പള്ളി ഏറ്റെടുത്ത് യാക്കോബായ വിഭാഗത്തെ ഏൽപ്പിക്കാൻ ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകുകയായിരുന്നു. ഈ സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഇന്ന് പെരുമ്പാവൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ എത്തിയത്. പള്ളിയുടെ മുമ്പിലുള്ള ഗേറ്റ് പൊലീസ് പൊളിച്ചു. എന്നാൽ പിരിഞ്ഞ് പോകില്ലെന്നും പള്ളി മറ്റാർക്കും കൊടുക്കില്ലെന്നുമാണ് യാക്കോബായ വിഭാഗത്തിന്റെ ഉറച്ച നിലപാട്.






