ExploreExploreSearchSearch
More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഒടുവില്‍ നിര്‍ഭയയ്ക്ക് നീതി: ഡല്‍ഹി കൂട്ടബലാത്സംഗക്കേസ് പ്രതികളെ തൂക്കിലേറ്റി ; ശിക്ഷ നടപ്പാക്കിയത് നാലുപേര്‍ക്കും ഒരുമിച്ച്

Authored by Web Desk | Last updated: 20 Mar 2020, 5:16 AM | 2 min read

Print
delhi murdercase
ന്യൂഡല്‍ഹി: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നിര്‍ഭയയ്ക്ക് നീതി. ഇന്ത്യയെ ഞെട്ടിച്ച ഡല്‍ഹി കൂട്ടബലാത്സംഗക്കേസില്‍ നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കി. മുകേഷ് സിങ് (32), പവന്‍ ഗുപ്ത (25), വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരെ തീഹാര്‍ജയിലില്‍ പുലര്‍ച്ചെ 5.30 ന് തൂക്കിലേറ്റി. ബലാത്സംഗക്കൊലപാതക കേസിലെ നാല് പ്രതികളെ ഒന്നിച്ചു തൂക്കിലേറ്റുന്ന അപൂര്‍വതയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.




2012 ഡിസംബര്‍ 16-നു രാത്രി ഓടിക്കൊണ്ടിരുന്ന ബസില്‍ 23 വയസുകാരിയായ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനി ക്രൂരമായ പീഡനത്തിനിരയായ സംഭവത്തില്‍ 2013 സെപ്റ്റംബര്‍ 13-നാണ് വിചാരണകോടതി പ്രതികളെ ശിക്ഷിച്ചത്. മൊത്തം ആറു പ്രതികള്‍ ഉണ്ടായിരുന്ന കേസില്‍ ഒന്നാംപ്രതി ബസ് ഡ്രൈവര്‍ രാംസിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയിരുന്നു. കേസിലെ മറ്റൊരു പ്രതിയ്ക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തി ആയിട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജുവെനെല്‍ ഹോമില്‍ മൂന്നു വര്‍ഷത്തെ വാസത്തിനു ശേഷം വിട്ടയച്ചിരുന്നു.


മരണവാറന്റ് റദ്ദാക്കണം എന്നതുള്‍പ്പെട്ട പ്രതികളുടെ അവസാന കച്ചിത്തുരുമ്പായിരുന്ന ഇന്നലെ പരിഗണിച്ച രണ്ടു ഹര്‍ജികള്‍ 11.30 യ്ക്ക് ഡല്‍ഹി ഹൈക്കോടതിയും പുലര്‍ച്ചെ 2.30 യ്ക്ക് പരിഗണിച്ച സുപ്രീംകോടതിയും തള്ളി. ഹരിയാന സ്വദേശി പവന്‍ ജല്ലാദാണ് ആരാച്ചാര്‍. ജനുവരി 22, ഫെബ്രുവരി ഒന്ന്, മാര്‍ച്ച് മൂന്ന് ദിവസങ്ങളില്‍ ശിക്ഷ നടപ്പാക്കാനായി മരണവാറന്റ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ക്കു നിയമപരമായ മാര്‍ഗങ്ങള്‍ ശേഷിച്ചിരുന്നതിനാല്‍ മാറ്റിവച്ചിരുന്നു. നാലാമത്തെ മരണവാറന്റിലാണു തൂക്കിലേറ്റല്‍ തീരുമാനമായത്.


2012 ഡിസംബര്‍ 16-നു രാത്രിയില്‍ സെക്കന്‍ഷോ കണ്ട് ആണ്‍ സുഹൃത്തിനൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു യുവതി ആക്രമിക്കപ്പെട്ടത്. ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം അര്‍ധപ്രാണനോടെ ബസില്‍നിന്നു വലിച്ചെറിയപ്പെട്ട അവള്‍ ഡല്‍ഹിയിലെയും പിന്നീടു സിംഗപ്പുരിലെയും ആശുപത്രികളില്‍ മരണത്തോടു മല്ലടിച്ചു ഡിസംബര്‍ 29-ന് കീഴടങ്ങുകയായിരുന്നു. സംഭവം ഇന്ത്യയില്‍ വന്‍ കോളിളക്കമാണ് സൃഷ്ടിച്ചത്.


ഡിസംബര്‍ 18നായിരുന്നു കേസിലെ മുഖ്യപ്രതി രാംസിങ്ങും മറ്റു മൂന്നുപേരും അറസ്റ്റിലായി. ഡിസംബര്‍ 21: കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ ഡല്‍ഹി ആനന്ദ് വിഹാര്‍ ബസ് ടെര്‍മിനലില്‍നിന്നു പിടികൂടി. അന്നു തന്നെ ഔറംഗബാദില്‍ അക്ഷയ് ഠാക്കൂറും പിടിയിലായി. പ്രായപൂര്‍ത്തിയാകാത്ത പ്രതി ഒഴികെ, മറ്റ് അഞ്ചുപേര്‍ക്കെതിരേ കൊലപാതകം, കൂട്ടബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, പ്രകൃതിവിരുദ്ധപീഡനം, കവര്‍ച്ച, ഇരയുടെ സുഹൃത്തിനു നേരേ വധശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 2013 മാര്‍ച്ച് 11 നായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ ജീവനൊടുക്കിയത്.

Tags

  • hangs to death
  • thihar prison
  • delhi murder case

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

അവളെ കണ്ടെത്തി; ചേതനയറ്റ്‌, 1500 അടി ആഴത്തില്‍

കുംഭമേള പെണ്‍'കുട്ടിക്കല്യാണം': സി.പി.എം. നേതാക്കള്‍ വെട്ടില്‍!

കുംഭമേള പെണ്‍'കുട്ടിക്കല്യാണം': സി.പി.എം. നേതാക്കള്‍ വെട്ടില്‍!

മൂന്നു മുന്നണികള്‍ക്കും ഒരേസ്വരം ഞങ്ങള്‍ വരും, ഞങ്ങളേ വരൂ!

മൂന്നു മുന്നണികള്‍ക്കും ഒരേസ്വരം ഞങ്ങള്‍ വരും, ഞങ്ങളേ വരൂ!

‘കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചേ പോകൂ,  ജി. സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടും: സജി ചെറിയാന്‍

‘കൃഷ്‌ണപിള്ള സ്‌മാരകം തകര്‍ക്കാന്‍ പോയിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചേ പോകൂ, ജി. സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടും: സജി ചെറിയാന്‍

മന്ത്രി സജി ചെറിയാന്റെ പ്രതികരണം തോല്‍വി ഉറപ്പിച്ചതിനു തെളിവ്‌: ലിജു

മന്ത്രി സജി ചെറിയാന്റെ പ്രതികരണം തോല്‍വി ഉറപ്പിച്ചതിനു തെളിവ്‌: ലിജു

സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പോളിങ്‌; കോഴിക്കോട്ട്‌ മുന്നണികള്‍ ആത്മവിശ്വാസത്തില്‍

സംസ്‌ഥാനത്ത്‌ ഏറ്റവും കൂടുതല്‍ പോളിങ്‌; കോഴിക്കോട്ട്‌ മുന്നണികള്‍ ആത്മവിശ്വാസത്തില്‍