
ലക്നൗ: കരുതുന്നത് അതിഥികളായി, ലോക്ഡൗണില്‍ വൃത്തിയുള്ള സ്വന്തം കെട്ടിടങ്ങളില്‍ താമസം, നാലു നേരവും വൃത്തിയും ഗുണവുമുള്ള അവരവരുടെ രീതി അനുസരിച്ചുള്ള ഭക്ഷണം, സ്വയം പാകം ചെയ്യുന്നവര്‍ക്ക് അതിന് സൗകര്യമായ വിധത്തില്‍ ഭക്ഷണപദാര്‍ത്ഥങ്ങളും ധാന്യങ്ങളും. സുഭിക്ഷമായ ഭക്ഷണ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി വൃത്തിയും വെടിപ്പുമുള്ള നിര്‍ബ്ബന്ധിത ക്വാറന്റൈന്. കുടിയേറ്റ തൊഴിലാളികളെ പോലും കൃത്യമായി പരിഗണിച്ചു കൊണ്ടു കോവിഡ് പ്രതിരോധത്തിലെ കേരളമോഡല്‍ ഇതിനകം വന്‍ ചര്‍ച്ചയാണ്. അതേസമയം കേരളവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉത്തര്‍പ്രദേശിലും ബീഹാറിലും ക്വാറന്റൈനിലേക്ക് പോയവര്‍ ജീവിക്കുന്നത് ദുരിതത്തില്‍.
സാമൂഹ്യ അകലം പാലിക്കണമെന്ന നിര്‍ബ്ബന്ധിതമാകുമ്പോള്‍ പലയിടത്തും ഒരു സോപ്പും ബക്കറ്റും ആള്ക്കാര് ഉപയോഗിക്കുന്നു. ഭക്ഷണവും വെള്ളവുമില്ല. ബാത്ത്റൂമില്‍ പോകാന്‍ പോലും സൗകര്യമില്ല. ഇതേ തുടര്‍ന്ന് ക്വാറന്റീനില്‍ നിന്നും ആള്ക്കാര് മുങ്ങുന്നു. ലോക്ഡൗണില്‍ അന്യൂ സംസ്ഥാന തൊഴിലാളികളെ പോലും അല്ലലില്ലാതെ കഴിയാന്‍ ഉതകും വിധം കേരളം പരിഗണിച്ചപ്പോള്‍ നേരെ വിപരീതമാണ് യുപിയിലും ബീഹാറിലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ലോക്ഡൗണിനെ തുടര്‍ന്ന് യുപിയിലും ബീഹാറിലും ഈ മാസം ആദ്യം നാട്ടിലേക്ക് മടങ്ങിയത് ലക്ഷക്കണിക്ക് കുടിയേറ്റ തൊഴിലാളികളായിരുന്നു. അപ്രതീക്ഷിതമായുള്ള ഈ തിരിച്ചു വരവില്‍ മതിയായ സൗകര്യം ഒരുക്കാതെ സര്‍ക്കാര്‍ സ്കൂളുകളും പഞ്ചായത്ത് കെട്ടിടങ്ങളുമെല്ലാം പെട്ടെന്ന് ക്വാറന്റീന് കേന്ദ്രങ്ങളായി മാറി. എന്നാല്‍ ഇവിടെ നേരിടുന്ന പ്രധാന പ്രശ്നമായി ശുചിത്വം മാറുകയാണ്.
മിക്കവാറും ഇടങ്ങളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ബക്കറ്റും സോപ്പുമെല്ലാം പങ്കു വെയ്ക്കപ്പെടുകയാണ്. മറുനാട്ടില്‍ നിന്നും പെട്ടെന്നുണ്ടായ നാട്ടുകാരുടെ പ്രവാഹത്തിന് അനുസൃതമായി സൗകര്യങ്ങള്‍ ഒരുക്കുകയാണ് ഈ സംസ്ഥാനങ്ങള്‍ നേരിട്ട പ്രധാന വെല്ലുവിളി. ഉത്തര്‍പ്രദേശില്‍ മാത്രം ഏകദേശം മുന്ന് ലക്ഷത്തോളമായിരുന്നു കുടിയേറ്റ തൊഴിലാളികളാണ് ക്വാറന്റൈനിലേക്ക് പോയത്. ഇവരെ താല്‍ക്കാലികമായി പാര്‍പ്പിക്കാനുള്ള സൗകര്യം സജ്ജമാക്കിയത് പ്രദേശീക വികസന, റവന്യൂ വകുപ്പുകളായിരുന്നു. ദിയോരിയ എന്ന പ്രദേശത്തെ ഇത്തരം ഒരു കേന്ദ്രത്തില്‍ 32 പേര്‍ക്ക് വേണ്ടി ഉണ്ടായിരുന്നത് ഏഴ് ബെഡ്ഡുകളായിരുന്നു.
ബസ്തിയിലെ ജഗദീഷ്പൂരില്‍ ഒരു പ്രൈമറി സ്കൂളില്‍ ഉണ്ടായിരുന്നത് 30 പേരാണ്. ഇവര്‍ക്കെല്ലാം കൂടി നല്‍കിയത് ഒരു ബാര്‍സോപ്പാണ്. ഗൊരഖ്പൂരിലെ കേന്ദ്രത്തില്‍ ക്വാറന്റൈനില്‍ കഴിയുന്ന എല്ലാവര്ക്കും കൂടി കുടിവെള്ളം ശേഖരിച്ചു വെയ്ക്കാനും ശൗചാലയത്തില്‍ കൊണ്ടുപോകാനും കുളിക്കാനും എല്ലാമായി കിട്ടിയത് ഒരു ബക്കറ്റാണ്. ശ്രാവസ്തിയിലെ മൂന്ന് പേര്‍ക്ക് മൂന്ന് ദിവസം കൂടുമ്പോള്‍ ഒരിക്കല്‍ പോലും ഭക്ഷണം കിട്ടിയിരുന്നില്ല. ഇവിടെയുണ്ടായിരുന്ന മൊത്തം 120 പേര്‍ക്കും ഭക്ഷണം വേണ്ടത്ര ഉണ്ടായിരുന്നില്ല. ഔദാഹിയിലെ ഒരു ഇന്റര്‍കോളേജ് കേന്ദ്രമാക്കിയപ്പോള്‍ കഴിഞ്ഞ ചൊവ്വാഴ്ച വരെ ഭക്ഷണം പോയിട്ട് കുടിക്കാനുള്ള വെള്ളം പോലും ഉണ്ടായിരുന്നില്ല.
ഉത്തര്‍പ്രദേശിലെ ക്വാറന്റൈന് കേന്ദ്രങ്ങളുടെ നോഡല്‍ അതോറിറ്റിയായി നിയോഗിച്ചിരുന്നത് ഗ്രാമ പ്രധാന് മാരെ ആയിരുന്നു. അവര്‍ക്ക് ഫണ്ടും അനുവദിച്ചിരുന്നു അതുകൊണ്ട് തന്നെ ക്വാറന്റൈന് കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കാട്ടാതെ പോയ ഇവരില്‍ ഒട്ടേറെ പേര്‍ക്കെതിരേ കേസെടുത്ത് ജയിലില്‍ തള്ളി. എന്നാല്‍ അനുവദിച്ച ഫണ്ട് ഇതുവരെ കയ്യില്‍ കിട്ടിയില്ലെന്നാണ് ഹര്‍ദോയിയിലെ ഗ്രാമ പ്രധാന് പറഞ്ഞത്. അതേസമയം കേന്ദ്രങ്ങളില്‍ ഭക്ഷണവും അത്യാവശ്യ വസ്തുക്കളും ഗ്രാമ പ്രധാന്‍മാര്‍ കയ്യില്‍ നിന്നും മുടക്കി ആദ്യം ചെയ്യുകയും പിന്നാലെ ഫണ്ട് കയ്യില്‍ കിട്ടുകയുമാണ് ചെയ്യുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലതിരിച്ച് ഈ ഫണ്ട് വിതരണം ചെയ്യുന്നത് ദുരിന്ത നിവാരണ സമിതിയാണ്. ഇതിനെല്ലാം പുറമേ യുപിയിലെ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ ജാതി വ്യത്യാസങ്ങളും അയിത്തവും പ്രശ്നമാകുന്നുണ്ട്.
ഖുശിനഗറില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ പീഡന നിരോധന നിയമപ്രകാരം രണ്ടു കേന്ദ്രങ്ങള്ക്കെതിരേയാണ് കേസെടുത്തത്. ഇവിടെ ദളിത് സമൂഹത്തില്‍ പെടുന്നവര്‍ക്ക് ഭക്ഷണം നല്കാന് വിസമ്മതിക്കുകയും അവരെ പട്ടിണിക്കിടുകയും ചെയ്യുന്നു എന്നാണ് ആക്ഷേപം. തുടര്‍ന്ന് രണ്ട് ഗ്രാമപ്രധാന്മാര്ക്കെതിരേ കേസെടുത്തു. ക്വാറന്റീനില്‍ നിന്നും ആള്ക്കാര് ഓടിയൊളിക്കുന്ന കേസുകളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. സര്‍ക്കാരില്‍ നിന്നും റേഷനോ സാധനങ്ങള്‍ വാങ്ങാന്‍ പണമോ കിട്ടാതെയും മതിയായ സൗകര്യങ്ങളുടെ അപര്യാപ്തത നേരിട്ടതിനെയും തുടര്‍ന്ന് ഒരു ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയത് 30 പേരാണ്.
ഏപ്രില്‍ അഞ്ചിന് ക്വാറന്റീന് കേന്ദ്രങ്ങളില്‍ നിന്നും മുങ്ങിയ 105 പേര്‍ക്കെതിരേ യുപി പോലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ ഇതുവരെ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ഹത്രാസില്‍ 35 പേരാണ് ക്വാറന്റീന് കേന്ദ്രമായ ഒരു ഒരു പ്രൈമറി സ്കൂളില്‍ നിന്നും രക്ഷപ്പെട്ടത്. സീതാംപൂരിലും ഈ വിഷയം ഉണ്ടായി. വൃത്തിയും വെടിപ്പും തീരെയില്ലാത്ത ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും 18 തൊഴിലാളികളാണ് മുങ്ങിയത്. ഇതോടെ ഗ്രാമപ്രധാന്‍, സെക്രട്ടറി, തഹസീല്‍ദാര്‍ എന്നിവര്‍ക്കെല്ലാം എതിരേ കേസെടുത്തു.
ബീഹാറില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഭാര്യയ്ക്കൊപ്പം ഉറങ്ങാന്‍ രാത്രിയാകുമ്പോള്‍ വീട്ടിലേക്ക് മുങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ നിന്നും മറ്റുള്ളവര്‍ക്കും രോഗം പടരാനുള്ള സാധ്യത ഏറെയാണെങ്കിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അലസരായി തുടരുകയാണ്. മുങ്ങുന്നവരെ പൊക്കേണ്ട പണി പോലീസിന്റേത് ആണെന്ന് ഉദ്യോഗസ്ഥര്‍ കൈകഴുകുന്നു. പോലീസാകട്ടെ മുങ്ങി ഗ്രാമത്തില്‍ എത്തുന്നവരെ കണ്ടെത്താന്‍ ഒരു ടാബും നല്കി ഗ്രാമത്തില്‍ കാവല്‍ക്കാരനെ ഏര്‍പ്പെടുത്തി. ഈ മാസം ബീഹാറിലേക്ക് തിരിച്ചുവന്നത് 1.8 ലക്ഷം പേരാണ്. 27,000 പേര് 3,115 സെന്ററുകളില്‍ ക്വാറന്റൈനിലാണ്. ഇന്ത്യയില്‍ വര്‍ഷം തോറും തൊഴില്‍ തേടി മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറ്റം നടത്തുന്നത് 9 ദശലക്ഷം പേരാണ്.
ഡല്‍ഹിയും മുംബൈയും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമാണ് കുടിയേറ്റക്കാരുടെ ഇഷ്ട ഇടങ്ങള്‍. ബീഹാര്‍, യുപി, ബംഗാള്‍, ആസ്സാം എന്നിവിടങ്ങളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ ആള്ക്കാര് പോകുന്നത്.






