
തിരുവനന്തപുരം: കേരളാകോണ്‍ഗ്രസ് ബി പഴയ തട്ടകമായ യുഡിഎഫിലേക്ക് മടങ്ങുന്നെന്ന വാര്‍ത്ത തള്ളി ബാലകൃഷ്ണപിള്ള. എല്‍ഡിഎഫില്‍ തൃപ്തരാണെന്നും യുഡിഎഫുമായി രഹസ്യചര്‍ച്ച നടത്തിയെന്ന വാര്‍ത്ത അടിസ്ഥാന രഹിതം എന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. ഇത്തരം വാര്‍ത്തകള്‍ ഗൂഡാലോചനകളുടെ ഭാഗമെന്നാണ് ഗണേശ്കുമാറിന്റെ പ്രതികരണം.
കഴിഞ്ഞ ദിവസം മുസ്ളീംലീഗ് നേതാവ് എംകെ മുനീര്‍ വീട്ടില്‍ എത്തിയത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു എന്നും മുന്നണി രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഗണേശ്കുമാര്‍ പറഞ്ഞു. രണ്ടു തവണ മന്ത്രിസ്ഥാനം ഉപേക്ഷിച്ച താന്‍ മന്ത്രിസ്ഥാനം കിട്ടാത്തതിന് യുഡിഎഫിലേക്ക് തിരിച്ചു പോകുന്നു എന്ന് പറയുന്നത് നാണംകെട്ട കാര്യമാണ്. ചോദിക്കാതെ തന്നെ പാര്‍ട്ടി ചെയര്മാന് ക്യാബിനറ്റ് റാങ്കോടെ പദവി നല്കിയവരാണ് എല്‍ഡിഎഫ് എന്നും പറഞ്ഞു. എല്‍ഡിഎഫില്‍ വളരെ ഐക്യത്തോടെയാണ് പോകുന്നതെന്നും പറഞ്ഞു.
അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് എല്‍ഡിഎഫ് വിട്ടതെന്നും പിണറായി സര്‍ക്കാരിന് തങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും കോവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഇടതുപക്ഷത്തേക്ക് ചുവട് മാറ്റിയ കേരളാ കോണ്‍ഗ്രസ് (ബി) യുഡിഎഫില്‍ തിരികെയെത്താന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇരുവരുടേയും പ്രതികരണം.
എല്‍ഡിഎഫ് പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളും ഇടതുപക്ഷ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കിട്ടാനുള്ള സാഹചര്യം ഇല്ലാത്തതും മാതൃസംഘടനയിലേക്ക് മടങ്ങാന്‍ ഗണേശ് കുമാറിനെയും ബാലകൃഷ്ണപിള്ളയേയും പ്രേരിപ്പിക്കുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രാദേശിക നേതൃത്വങ്ങളും എതിര്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഗണേശ്കുമാറിനെ തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് താല്‍പ്പര്യമുണ്ടെന്നും ഇക്കാര്യത്തില്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരാന്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നതായും മുസ്ളീം ലീഗും ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നതായും പറഞ്ഞിരുന്നു.
കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും കേരളാകോണ്‍ഗ്രസുമായി ലയിച്ച് യുഡിഎഫിന്റെ ഭാഗമാകാനുള്ള നീക്കവും ഗണേശ് നടത്തുന്നതായും പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് യുഡിഎഫില്‍ മന്ത്രിയായിരുന്ന ഗണേശ്കുമാറിനെ ബാലകൃഷ്ണപിള്ളയുടെ നിര്‍ദേശം അനുസരിച്ച് ഉമ്മന്‍ചാണ്ടി മന്ത്രി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ സോളാര്‍ കേസ് ചര്‍ച്ചകളില്‍ തട്ടിയായിരുന്നു യുഡിഎഫിന് ഭരണതുടര്‍ച്ച നഷ്ടമായതും. ഗണേശിനെ വീണ്ടും മന്ത്രിയാക്കാന്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടെങ്കിലും അതിനോട് ഉമ്മന്‍ചാണ്ടി മുഖം തിരിക്കുകയായിരുന്നു. പിന്നീട് ഗണേശ്കുമാര്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് പത്തനാപുരത്ത് ജയിച്ചെങ്കിലും എല്‍ഡിഎഫ് മന്ത്രിസ്ഥാനത്തേക്ക് ഗണേശിനെയും കേരളാകോണ്‍ഗ്രസിനെയും പരിഗണിച്ചില്ല.
നേരത്തേ പിജെ ജോസഫിനൊപ്പം ലയിക്കാന്‍ ഗണേശ് ശ്രമം നടത്തിയിരുന്നെങ്കിലും ആ ചര്‍ച്ചയും എങ്ങും എത്തിയില്ല. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു കേരളാ കോണ്‍ഗ്രസ് ബി യുഡിഎഫ് വിട്ടത്. 2018 ഡിസംബറില്‍ എല്‍ഡിഎഫിന്റെ ഭാഗമായെങ്കിലും ഗണേശ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് ഇടതുപക്ഷം പരിഗണിച്ചില്ല. എന്നാല്‍ ക്യാബിനറ്റ് പദവിയുള്ള മുന്നാക്ക വികസന കമ്മീഷന് അദ്ധ്യക്ഷ സ്ഥാനം ബാലകൃഷ്ണ പിള്ളയ്ക്ക് നല്‍കുകയും ചെയ്തു.
ഇടതുപക്ഷത്ത് നിന്നാല്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ഇടയില്ല എന്നതാണ് യുഡിഎഫിലേക്ക് തിരികെ പോകാന്‍ ഗണേശ് കുമാറിനെ പ്രേരിപ്പിക്കുന്ന ഘടകമായി ചുണ്ടിക്കാണിക്കപ്പെടുന്നത്. പത്തനാപുരത്തും കൊട്ടാരക്കരയിലും മാത്രം സ്വാധീനമുള്ള കേരളാകോണ്‍ഗ്രസ് ബിയ്ക്ക് സീറ്റുകള്‍ കുറയുമെന്ന ആശങ്കയുമുണ്ട്. ഇതിനൊപ്പം സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത നില നില്ക്കുന്നതും പ്രദേശിക നേതാക്കള്‍ ഗണേശ് കുമാറിനെതിരേ പരസ്യ നിലപാട് സ്വീകരിക്കുന്നതും കേരളാകോണ്‍ഗ്രസ് ബിയ്ക്ക് ക്ഷീണമാണ്.
കഴിഞ്ഞ ദിവസം മുസ്ളീംലീഗ് നേതാവ് എംകെ മുനീര്‍ വീട്ടില്‍ എത്തിയത് സൗഹൃദ സന്ദര്‍ശനത്തിന്റെ ഭാഗമായിരുന്നു എന്നും മുന്നണി രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഗണേശ്കുമാര്‍ പറഞ്ഞു. രണ്ടു തവണ മന്ത്രിസ്ഥാനം ഉപേക്ഷിച്ച താന്‍ മന്ത്രിസ്ഥാനം കിട്ടാത്തതിന് യുഡിഎഫിലേക്ക് തിരിച്ചു പോകുന്നു എന്ന് പറയുന്നത് നാണംകെട്ട കാര്യമാണ്. ചോദിക്കാതെ തന്നെ പാര്‍ട്ടി ചെയര്മാന് ക്യാബിനറ്റ് റാങ്കോടെ പദവി നല്കിയവരാണ് എല്‍ഡിഎഫ് എന്നും പറഞ്ഞു. എല്‍ഡിഎഫില്‍ വളരെ ഐക്യത്തോടെയാണ് പോകുന്നതെന്നും പറഞ്ഞു.
അഴിമതിക്കെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് എല്‍ഡിഎഫ് വിട്ടതെന്നും പിണറായി സര്‍ക്കാരിന് തങ്ങളുടെ പൂര്‍ണ്ണ പിന്തുണയുണ്ടെന്നും കോവിഡ് പ്രതിരോധത്തില്‍ പിണറായി സര്‍ക്കാര്‍ നടത്തുന്നത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഇടതുപക്ഷത്തേക്ക് ചുവട് മാറ്റിയ കേരളാ കോണ്‍ഗ്രസ് (ബി) യുഡിഎഫില്‍ തിരികെയെത്താന്‍ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഇരുവരുടേയും പ്രതികരണം.
എല്‍ഡിഎഫ് പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളും ഇടതുപക്ഷ സര്‍ക്കാരില്‍ മന്ത്രിസ്ഥാനം കിട്ടാനുള്ള സാഹചര്യം ഇല്ലാത്തതും മാതൃസംഘടനയിലേക്ക് മടങ്ങാന്‍ ഗണേശ് കുമാറിനെയും ബാലകൃഷ്ണപിള്ളയേയും പ്രേരിപ്പിക്കുന്നതായിട്ടായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രാദേശിക നേതൃത്വങ്ങളും എതിര്‍ക്കുന്നതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
ഗണേശ്കുമാറിനെ തിരികെ കൊണ്ടുവരാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് താല്‍പ്പര്യമുണ്ടെന്നും ഇക്കാര്യത്തില്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരാന്‍ ചില പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളെ ചുമതലപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ഇതിനെ ശക്തമായി എതിര്‍ക്കുന്നതായും മുസ്ളീം ലീഗും ഈ വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയെ പിന്തുണയ്ക്കുന്നതായും പറഞ്ഞിരുന്നു.
കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കള്‍ എതിര്‍ക്കുന്ന സാഹചര്യത്തില്‍ ഏതെങ്കിലും കേരളാകോണ്‍ഗ്രസുമായി ലയിച്ച് യുഡിഎഫിന്റെ ഭാഗമാകാനുള്ള നീക്കവും ഗണേശ് നടത്തുന്നതായും പറഞ്ഞിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്ത് യുഡിഎഫില്‍ മന്ത്രിയായിരുന്ന ഗണേശ്കുമാറിനെ ബാലകൃഷ്ണപിള്ളയുടെ നിര്‍ദേശം അനുസരിച്ച് ഉമ്മന്‍ചാണ്ടി മന്ത്രി സ്ഥാനത്ത് നിന്നും നീക്കിയിരുന്നു. ഇതിന് പിന്നാലെ ഉണ്ടായ സോളാര്‍ കേസ് ചര്‍ച്ചകളില്‍ തട്ടിയായിരുന്നു യുഡിഎഫിന് ഭരണതുടര്‍ച്ച നഷ്ടമായതും. ഗണേശിനെ വീണ്ടും മന്ത്രിയാക്കാന്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടെങ്കിലും അതിനോട് ഉമ്മന്‍ചാണ്ടി മുഖം തിരിക്കുകയായിരുന്നു. പിന്നീട് ഗണേശ്കുമാര്‍ ഇടത് സ്വതന്ത്രനായി മത്സരിച്ച് പത്തനാപുരത്ത് ജയിച്ചെങ്കിലും എല്‍ഡിഎഫ് മന്ത്രിസ്ഥാനത്തേക്ക് ഗണേശിനെയും കേരളാകോണ്‍ഗ്രസിനെയും പരിഗണിച്ചില്ല.
നേരത്തേ പിജെ ജോസഫിനൊപ്പം ലയിക്കാന്‍ ഗണേശ് ശ്രമം നടത്തിയിരുന്നെങ്കിലും ആ ചര്‍ച്ചയും എങ്ങും എത്തിയില്ല. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു കേരളാ കോണ്‍ഗ്രസ് ബി യുഡിഎഫ് വിട്ടത്. 2018 ഡിസംബറില്‍ എല്‍ഡിഎഫിന്റെ ഭാഗമായെങ്കിലും ഗണേശ് കുമാറിനെ മന്ത്രി സ്ഥാനത്തേക്ക് ഇടതുപക്ഷം പരിഗണിച്ചില്ല. എന്നാല്‍ ക്യാബിനറ്റ് പദവിയുള്ള മുന്നാക്ക വികസന കമ്മീഷന് അദ്ധ്യക്ഷ സ്ഥാനം ബാലകൃഷ്ണ പിള്ളയ്ക്ക് നല്‍കുകയും ചെയ്തു.
ഇടതുപക്ഷത്ത് നിന്നാല്‍ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാന്‍ ഇടയില്ല എന്നതാണ് യുഡിഎഫിലേക്ക് തിരികെ പോകാന്‍ ഗണേശ് കുമാറിനെ പ്രേരിപ്പിക്കുന്ന ഘടകമായി ചുണ്ടിക്കാണിക്കപ്പെടുന്നത്. പത്തനാപുരത്തും കൊട്ടാരക്കരയിലും മാത്രം സ്വാധീനമുള്ള കേരളാകോണ്‍ഗ്രസ് ബിയ്ക്ക് സീറ്റുകള്‍ കുറയുമെന്ന ആശങ്കയുമുണ്ട്. ഇതിനൊപ്പം സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നത നില നില്ക്കുന്നതും പ്രദേശിക നേതാക്കള്‍ ഗണേശ് കുമാറിനെതിരേ പരസ്യ നിലപാട് സ്വീകരിക്കുന്നതും കേരളാകോണ്‍ഗ്രസ് ബിയ്ക്ക് ക്ഷീണമാണ്.







Comments