
മണര്‍കാട്ട്: ജങ്ഷനോടു ചേര്‍ന്നു പ്രവര്‍ത്തിച്ചിരുന്ന ചീട്ടുകളി ക്ലബില്‍ മെമ്പര്‍ഷിപ്പ് എടുക്കണമെങ്കില്‍ രണ്ടു മുതല്‍ രണ്ടര ലക്ഷം രൂപ വരെ. ഈ തുക അടച്ചെങ്കില്‍ മാത്രമേ ക്ലബിനുള്ളിലേയ്ക്കു കയറാന്‍ പോലും സാധിക്കൂ. മെഡിക്കല്‍ കോളേജ് അമ്മഞ്ചേരി ഭാഗം കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഗുണ്ടാ സംഘത്തലവന്മാര് രണ്ടര ലക്ഷം രൂപ നല്കി ക്ലബില്‍ മെമ്പര്‍ഷിപ്പ് എടുത്തത് മാസങ്ങള്‍ക്കു മുന്‍പാണ്. ഇവിടെ നടക്കുന്ന ചീട്ടുകളിയ്ക്കു സംരക്ഷണം ഒരുക്കുന്നതും, പ്രശ്നക്കാരെ പുറത്താക്കുന്നതും ഈ ഗുണ്ടാ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നുവെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.
ഈ ഗുണ്ടാ നേതാവിന്റെ ചീട്ടുകളി ഏതാനും മാസങ്ങള്‍ക്കു മുമ്പ് പോലീസ് പൂട്ടിച്ചിരുന്നു. മണര്‍കാട്ടെ ചീട്ടുകളി നടത്തിപ്പുകാരനായ ബ്ലേഡ് മാഫിയ തലവന്‍ ഒരു ദിവസം സമ്പാദിക്കുന്നത് അഞ്ചു ലക്ഷം രൂപ വരെ. ഒരു ദിവസത്തെ വിഹിതം, സംസ്ഥാനത്തെ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് തെറ്റാതെ നല്‍കിയിരുന്നതായും സൂചനയുണ്ട്. ചീട്ടു മേശ ഇനത്തില്‍ മാത്രമാണ് ഇയാള്‍ ഇത്രയും തുക സമ്പാദിച്ചിരുന്നത്. . പരിയില്‍, ഗുണ്ട്, മലത്ത്, കീച്ച് എന്നിങ്ങനെയാണ് മണര്‍കാട്ടെ ചീട്ടുകളി കളത്തില്‍ കളി നടന്നിരുന്നത്.
ഗുണ്ടിന് അരലക്ഷം മുതല്‍ ഒരു ലക്ഷം രൂപ വരെയാണ് ഒരാള്‍ കളത്തില്‍ വയ്ക്കേണ്ടത്. ഏഴു മുതല്‍ ഒന്‍പതു പേര് വരെയാണ് ഗുണ്ട് കളിക്കാനായി ഇറങ്ങുക. അര മണിക്കൂര്‍ കൂടുമ്പോള്‍ ചീട്ട് മാറി പുതിയ ചീട്ട് കൊണ്ടു വരും. ഇത്തരത്തില്‍ ഒരു തവണ ചീട്ടുമാറുന്നത് 2000 രൂപയാണ് ചീട്ടുമേശ നടത്തിയിരുന്ന ബ്ലേഡ് മാഫിയ സംഘത്തലവന് ലഭിച്ചിരുന്നത്, നൂറു രൂപ പോലും വരാത്ത ഒരു പായ്ക്കറ്റ് ചീട്ടുമാറുമ്പോഴാണ് രണ്ടായിരം രൂപ ലഭിച്ചിരുന്നത്. കളി സജീവമായി നടക്കുന്ന ദിവസം ഒരു ചീട്ടുമേശയില് മാത്രം ദിവസം 14 തവണയെങ്കിലും ചീട്ടു മാറിയിരുന്നു.
മണര്‍കാട്ടെ കളത്തില്‍ മാത്രം ഒരു ദിവസം ഏതാണ്ട് 30 സംഘങ്ങളാണ് ചീട്ടുകളിക്കുന്നതിനായി എത്തിയിരുന്നത്. ഗുണ്ടില്‍ മാത്രം ഒന്നര ലക്ഷം രൂപയാണ് ഈ മാഫിയ തലവന്‍ ലഭിച്ചിരുന്നത്. മണര്‍കാട്ട് കഴിഞ്ഞ ദിവസം പോലീസ് റെയ്ഡ് നടത്തിയ ചീട്ടുകളി കേന്ദ്രത്തിലെ നടത്തിപ്പുകാരനായ വിവാദ പണമിടപാടുകാരന് നടത്തിയിരുന്നത് ഏഴോളം ചീട്ടുകളി ക്ലബുകള്‍. തമിഴ്നാട്ടിലെ കമ്പം മുതല്‍ ജില്ലയുടെ വിവിധയിടങ്ങള്‍ വരെ വ്യാപിക്കുന്നതാണു €ബുകള്. മുമ്പ് കമ്പത്തെ ക്ലബായിരുന്നു പ്രധാന കളി കേന്ദ്രം. ലോക്ഡൗണിനെത്തുടര്‍ന്നു യാത്ര മുടങ്ങിയതാണു മണര്‍കാട് കേന്ദ്രീകരിച്ചുള്ള ചീട്ടുകളി സജീവമാകാന്‍ കാരണം.
അതേസമയം, മണര്‍കാട്ട് ചീട്ടുകളി പിടികൂടിയ ക്ലബ്ബിനെതിരായ പോലീസ് നടപടി ഇഴയുകയാണെന്ന് ആക്ഷേപമുണ്ട്. ലക്ഷങ്ങള്‍ വച്ചു ചീട്ടുകളി നടത്തിയ ക്ലബിനെതിരെയുള്ള നടപടിയില്‍ നിന്നും ഉടമയെ രക്ഷിക്കാനുള്ള നീക്കവും പോലീസ് സജീവമാക്കിയിട്ടുണ്ട്. ചീട്ടുകളി €ബില്‍ നിന്നു 18 ലക്ഷം രൂപ പിടികൂടി രണ്ടു ദിവസം കഴിഞ്ഞിട്ടും ഉടമ ആരാണ് എന്നു കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പോലീസ് വാദം. പോലീസിലെ ഉന്നതനുമായുള്ള അടുത്ത ബന്ധമാണ് ബ്ലേഡ് മാഫിയ നേതാവിനുള്ളത്. ഈ സാഹചര്യത്തിലാണ് ഇദ്ദേഹത്തിനെരെ കേസെടുക്കാത്തതെന്ന വാദമാണ് ഉയരുന്നത്.
മണര്‍കാട്ടെ ചീട്ടുകളി കളത്തില്‍ ഇറക്കിയ 77 ലക്ഷം രൂപ പ്രദേശവാസിയായ ഒരാള്‍ക്കു അടുത്തിടെ നഷ്ടമായിരുന്നു. ഇതിനു പിന്നാലെയാണു ചീട്ടുകളി €ബിനെതിരെ പരാതി ഉയര്‍ന്നത്. മുഖ്യമന്ത്രിയുടെ ഓഫിസിലേയ്ക്കു നേരിട്ടാണ് പണം നഷ്ടപ്പെട്ടയാളുടെ ബന്ധുക്കള്‍ പരാതി അയച്ചത്. ഇതിനു പിന്നാലെയാണ് ജില്ലാ പൊലീസ് മേധാവിയും മൂന്നു ഡിെവെ.എസ്.പിമാരും മാത്രം അറിഞ്ഞ രഹസ്യ ഓപ്പറേഷന് നടന്നത്. ജില്ലയിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനു പോലും മണര്‍കാട്ടെ ബ്ലേഡ് മാഫിയ സംഘത്തലവന്റെ ചീട്ടുകളി ക്ലബിലാണു പരിശോധന നടക്കുന്നതെന്ന വിവരം ലഭിച്ചിരുന്നില്ല.
അതേസമയം, ചീട്ടുകളിയുമായി ബന്ധപ്പെട്ടു കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നു മണര്‍കാട് സ്റ്റേഷന് ഹൗസ് ഓഫീസര്‍ പറഞ്ഞു. ചീട്ടുകളി നടന്ന മണര്‍കാട്ടെ ക്രൗണ്‍ റിക്രിയേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം അറിയാന്‍ പഞ്ചായത്തിലും വില്ലേജ് ഓഫീസിലു കത്തു നല്‍കിയിട്ടുണ്ട്. ചാരിറ്റബിള്‍ ആക്ട്പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ ഇതേക്കുറിച്ച് അറിയാന്‍ രജിസ്ട്രേഷന് വിഭാഗവമുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും ഓഫീസര്‍ പറഞ്ഞു.






