
തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അന്യ സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ വിദേശത്ത് നിന്നും വരുന്നവരെ നാട്ടുകാര്‍ അവഗണിക്കുകയും മാറ്റി നിര്‍ത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്നതായി പരാതി. കര്‍ണാടകത്തില്‍ കോവിഡ് വ്യാപനം ശക്തമാകുന്നതിനിടയില്‍ അഭയം തേടി നാട്ടിലേക്ക് വന്ന പെണ്‍കുട്ടിയെ ഹോം ക്വാറന്റീന് അനുവദിക്കാതെ മാതാപിതാക്കള്‍ കടുത്ത നിലപാട് എടുത്തതിനെ തുടര്‍ന്ന് ഇവര്‍ക്ക് പാര്‍ക്കേണ്ടി വന്നത് പുരുഷ വോളണ്ടിയേഴ്സ് മാരുടെ ക്വാറന്റൈന് സെന്ററില്‍.
മൈസൂരില്‍ പാരാ മെഡിക്കല്‍ കോഴ്സ് പഠിക്കാന്‍ പോയി വന്ന പെണ്‍കുട്ടിക്കാണ് ഈ അനുഭവം. കര്‍ണാടകയില്‍ കോവിഡ് പടരുന്ന സാഹചര്യത്തിലാണ് തൃശൂരുകാരി നാട്ടിലെത്തിയത്. വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാനായിരുന്നു പെണ്‍കുട്ടി ഇരുന്നതെങ്കിലും വീട്ടിലേക്ക് കയറ്റാനാകില്ല എന്ന് മാതാപിതാക്കള്‍ നിലപാട് എടുക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ക്വാറന്റൈന് സെന്ററിലായിരുന്നു പെണ്‍കുട്ടിയെ പാര്‍പ്പിച്ചത്. ഇവിടെ ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നത് മുഴുവനും പുരഷന്മാരായിരുന്നു. മാതാപിതാക്കള്‍ കര്‍ശന നിലപാട് എടുത്തതോടെ പെണ്‍കുട്ടി ഒടുവില്‍ പുരുഷന്മാരുടെ ക്വാറന്റൈന് കേന്ദ്രത്തില്‍ കഴിയോണ്ടി വന്നു. ഇവിടുത്തെ വോളണ്ടിയേഴ്സും പുരുഷന്മാരായിരുന്നു.
14 ദിവസത്തിന് ശേഷം പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. കേരളത്തില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരും ക്വാറന്റീനിലുള്ളവരും ആത്മഹത്യയില്‍ അഭയം പ്രാപിക്കുമ്പോഴാണ് പെണ്‍കുട്ടി ധീരമായി ചെറുത്തു നിന്നത്. തുറിച്ചു നോക്കലുകള്‍ ഇപ്പോഴും നേരിടേണ്ടി വരുന്നതായിട്ടാണ് ഒരു പ്രവാസി പറയുന്നത്. ആശിച്ചു മോഹിച്ച് നാട്ടിലെത്തും നാട്ടുകാരുടെ സുരക്ഷ മാനിച്ച് ക്വാറന്റീനും കഴിഞ്ഞ് ് ടെസ്റ്റ് നെഗറ്റീവായി പുറത്തിറങ്ങിയാലും ആള്‍ക്കാര്‍ക്ക് പേടിയാണെന്ന് നാട്ടിലെത്തിയവര്‍ പറയുന്നു. കോവിഡ് നിരീക്ഷണത്തിന് ഇരിക്കുന്നതിന്റെ പേരില്‍ ആള്ക്കാര് ഒറ്റപ്പെടുത്തുന്നതായിട്ടാണ് പല പ്രവാസികളുടെയും പ്രതികരണം.
കോവിഡ് നിരീക്ഷണത്തിന്റെ മാനസീക സമ്മര്‍ദ്ദത്തില്‍ മൂന്ന് പേരാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് ഇടയില്‍ ആത്മഹത്യ ചെയ്തത്. രണ്ടു മാസത്തിനിടയില്‍ ഇങ്ങിനെ ഒറ്റപ്പെടുത്തലില്‍ പൊലിഞ്ഞത് നാലുപേരാണ്. ഇക്കാര്യത്തില്‍ കൗണ്‍സിലിംഗും വേണ്ടത്ര ഫലപ്രദമാകുന്നില്ല എന്നാണ് വിലയിരുത്തല്‍. ആദ്യ ഘട്ടത്തില്‍ ക്വാറന്റീനില്‍ പോയവരുടെ എണ്ണം പരിമിതമായിരുന്നു എങ്കില്‍ രോഗവ്യാപനം ഇപ്പോള്‍ കൂടിയതോടെ കൗണ്‍സലിംഗും ഫലപ്രദമാകാതെ പോകുന്നതായിട്ടാണ് കണ്ടെത്തല്‍.






