
ലോക്ക് ഡൗണില്‍ അന്യസംസ്ഥാനത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക് സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വേയ്ക്ക് ചെലവ് വന്നത് 2,142 കോടി. 65 ലക്ഷത്തോളം പേര് നാട്ടില്‍ കൂടഞ്ഞപ്പോള് റെയില്‍വേയ്ക്ക് വരുമാനമാനം കിട്ടിയതാകട്ടെ 429 കോടി മാത്രം. ഒരു യാത്രക്കാരന് വേണ്ടി മാത്രം 3,400 രൂപ വീതം ചെലവഴിച്ചപ്പോള്‍ ഒരു യാത്രക്കാരനില്‍ നിന്നും റെയില്‍വേയ്ക്ക് കിട്ടിയതാകട്ടെ കേവലം 600 രൂപ വീതം മാത്രവും. മെയ് 1 മുതല്‍ ആരംഭിച്ച മടക്കയാത്രയില്‍ 63 ലക്ഷം അതിഥി തൊഴിലാളികളെയാണ് റെയില്‍വേ അവനവന്റെ നാട്ടിലെത്തിച്ചത്.
ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ തിരിച്ചു നാട്ടിലെത്തിച്ചത് ഗുജറാത്തായിരുന്നു. 15 ലക്ഷം പേര്‍ക്കായി 1,027 സ്പെഷ്യല്‍ ട്രെയിനുകള്‍ ഓടിച്ച ഗുജറാത്ത് ഇതിനായി ചെലവഴിച്ചത് 102 കോടി രൂപയായിരുന്നു. ഗുജറാത്തിന് പിന്നാലെ 844 ട്രെയിനുകളിലായി 12 ലക്ഷം പേരെ നാട്ടിലെത്തിക്കാന്‍ 85 കോടി മുടക്കിയ മഹാരാഷ്ട്രയാണ് രണ്ടാമത്. മൂന്നാമത് 271 ട്രെയിനുകളിലായി നാലു ലക്ഷം പേരെ നാട്ടിലെത്തിക്കാന്‍ തമിഴ്നാട് മുടക്കിയത് 34 കോടിയാണ്.
ഉത്തര്‍പ്രദേശ് 21 കോടിയും, ബീഹാര്‍ എട്ടു കോടിയും മുടക്കി വിദേശികളെ നാട്ടില്‍ എത്തിച്ചപ്പോള്‍ പശ്ചിമ ബംഗാള്‍ 64 ലക്ഷം ചെലവഴിച്ചു. 63 ലക്ഷം പേരാണ് ലോക്ക് ഡൗണ കാലത്ത് നാട്ടിലെത്തിയത്. ചെലവിന്റെ 15 ശതമാനം സംസ്ഥാനങ്ങള്‍ വഹിക്കുമ്പോള്‍ 85 ശതമാനം കേന്ദ്രം വഹിക്കും എന്നതായിരുന്നു ധാരണ. മഹാമാരിയുടെ കാലത്ത് അതിനെതിരേയുള്ള പോരാട്ടത്തില്‍ തങ്ങളുടേതായ പങ്കാണ് റെയില്‍വേ നടത്തിയത്. അതിന് ലാഭവും നഷ്ടവുമൊന്നും നോക്കിയില്ലെന്നാണ് അധികൃതരുടെ വാദം.






