
കാസര്‍ഗോഡ്: കരിപ്പൂര്‍ അന്തര്‍ദേശീയ വിമാനത്താവളത്തില്‍ ഇന്നലെ ഉണ്ടായ അപകടം മംഗലാപുരം ബജ്പെ വിമാനത്താവളത്തില്‍ 2010 മെയ് 22ന് നടന്ന ദുരന്തത്തോട് സമാനത. 52 മലയാളികള്‍ ഉള്‍പ്പെടെ 158 പേരാടയിരുന്നു മംഗലാപുരത്ത്നടന്ന വിമാന ദുരന്തത്തില്‍ മരണപ്പെട്ടത്. ഇന്നലെ കരിപ്പൂരില്‍ ഉണ്ടായ വിമാന ദുരന്തവും ഇതിന് സമാനമായിരുന്നു. 191 പേരുമായി പോയ വിമാനം അപകടത്തില്‍ പെട്ട് രണ്ടായി പിളര്‍ന്ന് മാറി.
തീപിടുത്തത്തിലേക്കോ പൊട്ടിത്തെറിയിലേക്കോ പോകാതിരുന്നതാണ് അപകടത്തിന്റെ തോത് കുറച്ചത്. ഭൂരിഭാഗവും കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള യാത്രക്കാരായിരുന്നു.ഇന്നലെ വിമാനം രണ്ടായി പിളര്‍ന്നുവെങ്കിലും ശക്തമായ മഴയില്‍ തീപ്പിടുത്തം ഉണ്ടാകാത്തതാണ് യാത്രക്കാര്‍ക്ക് രക്ഷയായത്.
മംഗലാപുരത്ത് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 200 അടി താഴ്ചയിലേക്ക് വീഴുകയും വിമാനം രണ്ടായി പിളരുകയും ഒപ്പും തന്നെ തീ പിടിക്കുകയുമായിരുന്നു. പിളര്‍ന്ന ഭാഗത്ത് കൂടി ഏഴ് പേര് ആണ് വിമാനത്തില്‍ നിന്ന് ആകെ രക്ഷപ്പെട്ടത്.അന്നത്തെ അതേ ദുരന്തമുഖമാണ് ഇന്നലെ കരിപ്പൂരിലും ആവര്‍ത്തിച്ചത്.
സമാനമായ മറ്റൊരു അപകടവും 2018ല്‍ മംഗലാപുരത്ത് ഉണ്ടായി. എന്നാല്‍ പൈലറ്റിന്റെ ഇടപെടല്‍ അന്ന് വിമാനത്തിന് കേട്പാട് പറ്റിയെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. റണ്‍വേയില്‍ നിന്ന് തെന്നിമാറി മുന്‍ വശത്തെ ചക്രങ്ങള്‍ ചെളിയില്‍ താഴ്ന്നതാണ് അന്നത്തെ അപകട കാരണം. ശക്തമായ മഴയും മൂടല്‍ മഞ്ഞും ടേബിള്‍ ടോപ്പ് വിമാനത്താവളങ്ങളിലെ ലാന്‍ഡിങ്ങ് സങ്കിര്ണ്ണമാക്കുകയാണ്.
കരിപ്പൂര്‍ അപകടത്തെ കുറിച്ചും ഇന്നലെ തന്നെ സിവില്‍ ഏവിയേഷന്‍ അനേ്വഷണം പ്രഖ്യാപിച്ചുവെങ്കിലും 10 വര്‍ഷം മുമ്പ് നടന്ന ദുരന്തത്തിന്റെ അനേ്വഷണ റിപ്പോര്‍ട്ട് എനിക്കും വെളിച്ചം കണ്ടില്ല.അപകടത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ നഷ്ടപരിഹാരത്തിനായി ഇപ്പോഴും കോടതി കയറി ഇറങ്ങുകയാണ്.






