
ന്യൂഡല്‍ഹി: ഇന്ത്യാ - ചൈനാ സംഘര്‍ഷത്തിന് കരുത്ത് കൂട്ടി ആഗസ്റ്റ് 28 ന് രാത്രി ലൈന്‍ ഓഫ് ആക്ച്വല്‍ കണ്ട്രോളില് ഇന്ത്യന്‍ പ്രദേശത്തേ്ക്ക് ഇരച്ചു കയറിയത് 1000 ലധികം വരുന്ന സൈനികരെന്ന് റിപ്പോര്‍ട്ട്.
പോംഗ്യോംഗ് സോയുടെ തെക്കന്‍ തീരത്ത് നടത്തിയ നീക്കം മലനിരകളിലെ മേഖലകളില്‍ പ്രാവീണ്യമുള്ള സ്പെഷ്യല്‍ ടീമും നീരക്ഷണ വിഭാഗവും ചേര്‍ന്ന് പൊളിച്ചതിലെ മാനക്കേട് ഇപ്പോള്‍ അതിര്‍ത്തിയിലെ പ്രകോപന പ്രശ്നമായി മാറിയിരിക്കുകയാണ്. എല്‍എസി യ്ക്ക് സമീപം നിരീക്ഷണത്തിലുള്ള ടീമും മലനിരകളിലെ യുദ്ധമേഖലയില്‍ സ്പെഷ്യലൈസ് ചെയ്തിട്ടുള്ള വിഭാഗത്തിന്റെയും ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനം ഏറെ നിര്‍ണ്ണായകമായ ചുഷുല്‍ മേഖലയിലെ റെക്വീന് ചുരം സ്പാന്‍ഗര്‍ ഗ്യാപും തിരിച്ചു പിടിക്കുന്നതില്‍ നിര്‍ണ്ണായകവുമായി.
മുന്കരുതലിനായുള്ള വിന്യാസം എന്നാണ് ഇന്ത്യന്‍ നീക്കത്തെ പ്രതിരോധ വിഭാഗം വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം എല്‍എസി മറികടന്നിട്ടില്ലെന്നും പറയുന്നു. ആഗസ്റ്റ് 28 ന് രാത്രി 11 മണിയോടെയാണ് മാള്ഡോയില് ചൈസീസ് സായുധസേനയുടെ പേഴ്സണല്‍ കാരിയറുകള്‍ ഇന്ത്യയൂടെ നിരീക്ഷണ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെട്ടതാണ് സംഭവത്തിന്റെ തുടക്കം.
ഇതിന് പിന്നാലെ ഡ്രോണ്‍ നിരീക്ഷണത്തിലൂടെ ചൈനീസ് സേന എല്‍എസിയുടെ അരികിലേക്കാണ് നീങ്ങുന്നതെന്ന വ്യക്തമായ സൂചനയും കിട്ടി. ഈ സമയത്ത് തന്നെ ഇന്ത്യയുടെ സ്പെഷ്യല്‍ യൂണിറ്റ് എത്തുകയും തടയുകയുമായിരുന്നു. ചൈനീസ് സൈന്യം സായുധസന്നാഹത്തോടെയാണ് നില്ക്കുന്നതെന്ന കാര്യവും ശ്രദ്ധിച്ചു. ചൈനയില്‍ നിന്നുള്ള തന്ത്രപരമായ മുന്നറിയിപ്പായിരുന്നു ഇത്.
തങ്ങളുടെ നീക്കം ഇന്ത്യ മനസ്സിലാക്കിയെന്ന് തിരിച്ചറിഞ്ഞ ചൈന പിന്തുണയ്ക്കായി കൂടുതല്‍ വാഹനങ്ങളും വരുത്തിച്ചു. എന്നാല്‍ ഇന്ത്യയും സജ്ജമാണെന്ന് ചൈന തിരിച്ചറിഞ്ഞു. ഈ സമയത്ത് ഓരോ വാഹനത്തിലും 30 - 40 സൈനികര്‍ വീതമുള്ള ചൈനീസ് സേനയുടെ 40 - 50 വാഹനങ്ങളാണ് അവിടെ ഉണ്ടായിരുന്നത്. ആയിരത്തില്‍ അധികം സൈനികരെങ്കിലും വരും.
എന്നാല്‍ മേഖലയിലെ കൂടുതല്‍ കുന്നുകള്‍ പിടിക്കാനുള്ള ഇന്ത്യയുടെ തീരുമാനം അവസാനിച്ചത് 50 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങള്‍ പിടിച്ചുകൊണ്ടായിരുന്നു. മതിയായ ആയുധങ്ങളുടെ ശരിയായ പിന്തുണയോടെ പര്‍വ്വത ഭൂമിയിലെ യുദ്ധമേഖലയില്‍ പ്രാവീണ്യമുള്ള ടീമും പ്രത്യേക എലൈറ്റ് യൂണിറ്റും ചേര്‍ന്നായിരുന്നു ചൈനീസ് സൈന്യത്തെ വേണ്ട രീതിയില്‍ തടഞ്ഞത്.
മെയ് മാസം സംഘര്‍ഷം തുടങ്ങിയ കാലം മുതല്‍ ശത്രു സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ തകര്‍ക്കാന്‍ തണുപ്പും മഞ്ഞും കഠിനമായ മലനിരകളും മുകളിലേക്കുള്ള വിവിധ പാതകളും പരിചിതമായ സ്പെഷ്യലൈസ്ഡ് ടീമിനെ ഇന്ത്യ ഇവിടെ വിന്യസിപ്പിച്ചിരുന്നു. ഇതായിരുന്നു നിര്‍ണ്ണായകമായത്.






