
ന്യൂഡല്‍ഹി: നടന് സുശാന്ത് സിംഗ് രജപുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്ത് വന്നിരിക്കുന്ന മയക്കുമരുന്ന് ബന്ധത്തില്‍ റിയാ ചക്രബര്‍ത്തി ജയിലിലായതിന് പിന്നാലെ നടിക്ക് വേണ്ടി ട്വിറ്ററില്‍ വ്യാപക പിന്തുണ. ബുധനാഴ്ച മയക്കുമരുന്നിന്റെ ചിത്രം പങ്കുവെച്ചാണ് പലരും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്. രാത്രി 12 മണിയോടെ ബ്ളേസ് ഇറ്റ് അപ്പ് ഫോര്‍ റിയ എന്ന ഹാഷ്ടാഗ് ഇന്ത്യയിലെ ട്രെന്റുകളില്‍ ടോപ്പായിരുന്നു. 10,000 ട്വീറ്റുകളാണ് ഉണ്ടായത്. 14 ദിവസത്തേക്ക് ജുഡീഷ്യല്‍ റിമാന്‍ഡില്‍ അയച്ച് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
മയക്കുമരുന്ന് വാങ്ങിയെന്ന് ആരോപിച്ച് നടിയെ അറസ്റ്റ് ചെയ്തതിന് വലിയ രീതിയിലുള്ള പരിഹാസമാണ് ഉണ്ടായിരിക്കുന്നത്. ലഹരിക്കായി പല രാജ്യങ്ങളും നിയമപരമായി അനുവദിച്ചിട്ടുള്ളതാണ് കഞ്ചാവെന്നും പറയുന്നു. കഞ്ചാവിന്റെ ചിത്രത്തോടെയാണ് പലരുടെയും പ്രതികരണം. കഞ്ചാവിന്റെ ഇല, പൂവ്, എന്നിവ ഉപയോഗിക്കപ്പെടുന്ന വിവിധ വസ്തുക്കളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യത്ത് കഞ്ചാവ് ഉപയോഗിക്കുന്നവര്‍ അനേകം ഇവിടെയുള്ളപ്പോള്‍ ഇത് മോശമായിപ്പോയി എന്നായിരുന്നു ഒരാളുടെ കമന്റ്.
അതിനിടയില്‍ കേസില്‍ ഉണ്ടായിരിക്കുന്ന മയക്കുമരുന്ന് ട്വിസ്റ്റില്‍ അന്വേഷണം ബോളിവുഡിലെ പ്രമുഖ താരങ്ങളിലേക്കും നീളുന്നു. റിയയുടെയും സഹോദരൻ ഷോവിക് ചക്രബർത്തിയുടെയും വെളിപ്പെടുത്തൽ അനുസരിച്ച് ബോളിവുഡിലെ 25 പ്രമുഖരായ സെലിബ്രിറ്റികളുടെ പട്ടിക നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ തയാറാക്കിയതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇവർക്ക് മയക്കുമരുന്ന് സംഘങ്ങളുമായി ബന്ധമുണ്ടെന്നാണ് കരുതുന്നത്. ഉടൻ തന്നെ ഇവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ ചോദ്യം ചെയ്യലിന് വിധേയമാക്കുമെന്നും റിപ്പോർട്ട് പുറത്തു വരുന്നു. മൂന്നാം തവണയും ചോദ്യം ചെയ്തതിന് ശേഷമാണ് റിയയെ അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന ബോളിവുഡ് പാർട്ടികളെ പറ്റിയും റിയ വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. സുശാന്തിനൊപ്പം അഭിനയിച്ച സഹതാരങ്ങളെയും ചോദ്യം ചെയ്യും. ബോളിവുഡ് താരങ്ങളുമായി മയക്കുമരുന്ന് സംഘത്തിനുള്ള ബന്ധത്തിന്റെ തെളിവ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിൽ റിയയുടെ ഭാഗത്ത് നിന്നും ഇതേപറ്റി നിർണായക തെളിവുകൾ ലഭിച്ചതായാണ് സൂചന.
ബോളിവുഡില്‍ കൂടുതല്‍ തലയുരുളും എന്ന് വന്നതോടെ റിയയ്ക്ക് ബോളിവുഡില്‍ നിന്നും പിന്തുണ കൂടി. ജസ്റ്റീസ് ഫോര്‍ റിയ എന്ന പ്രചരണം തുടങ്ങിയിട്ടുണ്ട്. 14 ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇറങ്ങുമ്പോള്‍ റിയയെ വെച്ച് സിനിമാചെയ്യുമെന്ന് നിര്‍മ്മാതാവ് നിഖില്‍ ദ്വിവേദി വ്യക്തമാക്കി. നടിമാരായ കരീന കപൂര്‍, സോനം കപൂര്‍, വിദ്യാ ബാലന്, ഷബ്ന ആസ്മി, സോയ അക്തര്‍, അമിതാഭ് ബച്ചന്റെ മകള്‍ ശ്വേത ബച്ചന് എന്നിവര്‍ രംഗത്തെത്തി. ''ജസ്റ്റിസ് ഫോര്‍ റിയ'' എന്ന ഹാഷ്ടാഗിലാണു വിദ്യാബാലന് പ്രതികരിച്ചത്. നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയുടെ ഓഫിസിലെത്തുമ്പോള്‍ റിയ ധരിച്ചിരുന്ന ടി ഷര്‍ട്ടിലെ വരികള്‍ ട്വീറ്റ് ചെയ്താണു പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണ പ്രഖ്യാപിച്ചത്.
''റോസുകള്‍ ചുവപ്പാണ്. വയലറ്റ് നീലയും. നമുക്കൊന്നിച്ച് ഈ പുരുഷാധിപത്യത്തെ തച്ചുടയ്ക്കാം'' വാക്കുകളാണു നടിമാര്‍ ഏറ്റെടുത്തത്. ''റിയ സ്വര്‍ണം കുഴിച്ചെടുക്കുന്നയാളോ കൊലപാതകിയോ അല്ല. അവര്‍ മയക്കുമരുന്ന് ഉപയോഗിക്കുകയോ കൈമാറുകയോ ആണ് ചെയ്തിരിക്കുന്നത്. സുശാന്തിന് ലഭിക്കുന്നില്ലെങ്കിലും അവര്‍ക്ക് നീതി ലഭിക്കട്ടെ'' നടി തപ്സീ പന്നു ട്വീറ്റ് ചെയ്തു. തേസമയം സുശാന്തിന്റെ മുന്‍ കാമുകിയായ അങ്കിതാ ലോഖണ്ഡേ നടി ചെയ്ത കര്‍മ്മത്തിന്റെ ഫലമാണ് ഇതെന്നാണ് പ്രതികരിച്ചത്. സുശാന്തിന്റെ മാനസീക നില തിരിച്ചറിയാതെ മയക്കുമരുന്ന് ഉപയോഗിക്കാന്‍ കൊടുത്തത് റിയയുടെ തെറ്റാണെന്ന് അങ്കിത ആരോപിച്ചു.






