
ന്യൂഡല്‍ഹി: കര്‍ഷക റാലിക്കിടെ രാജ്യതലസ്ഥാനത്തുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാള്‍ മുഖയമന്ത്രി മമത ബാനര്‍ജി. ഡല്‍ഹിയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ താന്‍ അസ്വസ്ഥയാണ്. കര്‍ഷകരോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍വ്വികാര മനഃസ്ഥിതിയാണ് ഇന്നലത്തെ അനിഷ്ട സംഭവങ്ങള്‍ക്കിടയാക്കിയതെന്നും മമത കുറ്റപ്പെടുത്തി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വേണ്ടത്ര പരിഗണ നല്‍കാത്തതാണ് സങ്കര്ഷങ്ങള്ക്കിടയാക്കിയതെന്നും മമത ബാനര്‍ജി ആരോപിച്ചു.
കര്‍ഷകര്‍രെ സംബന്ധിക്കുന്ന നിയമത്തില്‍ ആദ്യം വിശ്വാസത്തിലെടുക്കേണ്ടത് കര്‍ഷകരെയാണ്. എന്നാല്‍ അതിനുള്ള നടപടികള്‍ സ്വീകരിക്കാതെ കേന്ദ്രം നിയമങ്ങള്‍ പാസ്സാക്കി. അതില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ കഴിഞ്ഞ രണ്ടുമാസമായി ഡല്‍ഹിക്കു സമീപം തമ്പടിച്ചു. കര്‍ഷക സമരം ദിവസങ്ങള്‍ കഴിയുന്തോറും കൂടുതല്‍ ശക്തയാര്ജ്ജിക്കുകയാണുണ്ടായത്. തങ്ങളുടെ വരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നും കോര്‍പ്പറേറ്റുകളുടെ ചൂഷണങ്ങള്‍ക്ക് അവരെ തുറന്നുകൊടുക്കുമെന്നും ഭയന്നാണ് കര്‍ഷകര്‍ പ്രതിഷേധിച്ചത്.
കര്‍ഷകര്‍ സമാധാനപരമായി ആഹ്വാനം ചെയ്ത ട്രാക്ടര്‍ റാലിയില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം ശക്തമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി പോലീസും പിന്നീട് അര്‍ത്ഥസൈനിക സേനയും രംഗത്തുവന്നു. സമാധാന പരമായി കര്‍ഷകര്‍ ആരംഭിച്ച സമരം പോലീസ് ഇടപെടലിനെത്തുടര്‍ന്നാണ് അക്രമാസക്തമായതെന്നും മമത ബാനര്‍ജി പറയുന്നു. ബംഗാള്‍ തിരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തില്‍ കാര്‍ഷിക നിയമങ്ങളും കര്‍ഷക മാര്‍ച്ചും ചര്ച്ചയാക്കപ്പെടുമെന്നകാര്യം ഉറപ്പാണ്.
സംഘര്‍ത്തിലേക്ക് സമരത്തെ നയച്ചതെന്താണെന്ന് കര്‍ഷക നേതാക്കള്‍ക്കും വ്യക്തമല്ല. പാര്‍ലമെന്റ് മാര്‍ച്ച് ഉപേക്ഷിക്കണമെന്നുള്ള ആവശ്യങ്ങള്‍ കര്‍ഷകര്‍ക്കിടയില്‍ നിന്നുതന്നെ ഉയര്‍ന്ന സാഹചര്യത്തില്‍ ഇനി മുന്നോട്ട് എങ്ങനെ സമരം നയിക്കണമെന്നും ഇന്നു ചേരുന്ന സംയുക്ത കര്‍ഷക നേതാക്കളുടെ ചര്‍ച്ചയില്‍ തീരുമാനമായേക്കും.






