
മൂന്നാർ : മറയൂരിനു സമീപം തലയാറിൽ കെണിയിൽ കുടുങ്ങിയ പുലിയെ വനപാലകരെത്തി സംഭവസ്ഥലത്തു തന്നെ തുറന്നു വിട്ടതിൽ പ്രതിഷേധം. പത്തോളം പശുക്കളെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
തിങ്കളാഴ്ച രാവിലെ പത്തോടുകൂടിയാണ് ആൺപുലിയെ കെണിയിൽ കുടുങ്ങിയ നിലയിൽ കണ്ടത്. ഉടനെ വനപാലകരെ വിവരം അറിയിക്കുകയായിരുന്നു. വനപാലകരുടെ നഫാപടിക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം അറിയിച്ചു.
പ്രദേശത്തു നായാട്ടു സംഘങ്ങളും സജീവമാണ്. അടുത്തിടെയാണ് കുണ്ടള പുതുക്കടിയിൽ കാട്ടുപോത്തിനെ കൊന്ന് മാംസം കടത്തിയ സംഭവം ഉണ്ടായത്.






