
കാക്കനാട്: വൈഗയുടെ ആന്തരികാവയവ പരിശോധയില്‍ മദ്യത്തിന്റെ അംശം കണ്ടെത്തിയതിനെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്കെല്ലാം പരസ്പര വിരുദ്ധമായ മറുപടികളാണു സനു നല്‍കുന്നത്. മുറിയില്‍ കണ്ടെത്തിയ മനുഷ്യ ശരീരസ്രവം ആരുടേതെന്നും കണ്ടെത്തേണ്ടതുണ്ട്.
കൊല്ലാന്‍ മുന്‍കൂട്ടി പദ്ധതി തയാറാക്കിയ സനു ഫ്ളാറ്റില്‍വച്ച് ശീതള പാനിയങ്ങളിലോ ജ്യൂസിലോ മദ്യം കലര്‍ത്തി നല്കി വൈഗയുടെ ബോധം കെടുത്തിയശേഷമാകാം പുഴയിലെറിഞ്ഞതെന്ന നിഗമനമാണ്.
വൈഗയെ പുതപ്പിച്ചു തോളിലിട്ടാണ് ഇയാള്‍ കാറില്കയറ്റിക്കൊണ്ടുപോയതെന്ന സുരക്ഷാ ജീവനക്കാരന്റെ മൊഴിയും കേസില്‍ നിര്‍ണായകമാകും. മാര്‍ച്ച് 21ന് അര്‍ധരാത്രിയില്‍ മകള്‍ വൈഗയെ മുട്ടാര്‍പുഴയില്‍ എറിഞ്ഞശേഷം സനു മോഹന്‍ കടന്നത് കോയമ്പത്തൂരിലേക്ക് ആയിരുന്നു.
കൈവശമുണ്ടായിരുന്ന പണം തീര്ന്നശേഷമാവാം അയാള്‍ കാര്‍ വിറ്റതെന്നാണു സൂചന. പിന്നീട് കോയമ്പത്തൂരിലെത്തി. കാര്വില്ക്കാനുള്ള ശ്രമം തുടങ്ങിയെങ്കിലും ആര്.സി. ബുക്ക് അടക്കമുള്ളരേഖകള് ഇല്ലാത്തത് തിരിച്ചടിയായി.
ഒടുവില്‍ 50,000രൂപ വാങ്ങിയശേഷം ഒരാഴ്ചക്കുള്ളില്‍ രേഖകള്‍ എത്തിക്കാമെന്നു പറഞ്ഞ് വീണ്ടും ഒളിവിലായി. ഈ തുകയും ഏറെക്കുറെ തീര്ന്നശേഷമാണു സനു ഏപ്രില്‍ 11നു മൂകാംബികയിലെത്തി മുറിയെടുത്തതെന്നാണു പോലീസ് നിഗമനം.
രണ്ടുവര്‍ഷം മുമ്പു സനുവിനു മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള മറ്റൊരു വോക്സ്വാഗണ് കാര്‍ ഉണ്ടായിരുന്നതായും അതു കോയമ്പത്തൂരില്‍ വിറ്റതായി അറിവുണ്ടെന്നും ഭാര്യ മൊഴി നല്‍കിയിരുന്നു. വണ്ടിനമ്പര് കണ്ടെത്തി അന്വേഷിച്ചപ്പോള്‍ ഇപ്പോഴത്തെ ഉടമയെ ബംഗളുരുവില്‍ കണ്ടെത്തി.
സനുവിന്റെ പേരില്‍ തന്നെയാണു വണ്ടി ഇപ്പോഴും. ചെന്നൈയില്‍ പച്ചക്കറി കച്ചവടം ചെയ്യുന്ന ശെല്വന് എന്നയാളാണു കാര്‍ വിറ്റതെന്നു ഇയാള്‍ മൊഴി നല്കി. ഇയാള്‍ക്കു കാര്‍ വിറ്റതു കുനൂര്‍ സ്വദേശിയായ വിനോദാണ്. അയാളെയും കൂട്ടി പുതിയാംപുതൂര് സ്വദേശി ഷനൂബിന്റെ വീട്ടിലെത്തി.
താന്‍ അന്‍വര്‍ എന്നയാളില്നിന്നാണു വാങ്ങിയതെന്നു അയാള്‍ പറഞ്ഞു. അന്‍വര്‍ ഉക്കടത്തെ വാഹനബ്രോക്കറില്നിന്നാണു കാര്‍ വാങ്ങിയത്. വാളയാര്‍ ചെക്ക് പോസ്റ്റിലും കോയമ്പത്തൂര്‍ -ഊട്ടി ദേശിയ പാതയിലുമുള്ള സി.സി.ടിവികളില്നിന്ന് അയാളുടെ കാര്‍ കടന്നുപോകുന്ന ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു.






