
ന്യൂഡൽഹി: കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്താകെ മരിച്ചത് 594 ഡോക്ടർമാർ. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആണ് കണക്കുകൾ പുറത്തു വിട്ടത്.
കേരളത്തിൽ മരിച്ചത് അഞ്ച് ഡോക്ടർമാരാണ്. രണ്ടാം തരംഗത്തിൽ ഡൽഹിയിൽ നിന്ന് മാത്രം 107 ഡോക്ടർമാർ മരിച്ചു. രണ്ടാം തരംഗത്തിൽ മരിച്ച ഡോക്ടർമാരിൽ 45 ശതമാനവും ഡൽഹി, ഉത്തർപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിൽ നിന്നാണ്.
കോവിഡിന്റെ തുടക്കം മുതൽ ഇതുവരെ രാജ്യത്ത് ആകെ മരിച്ചത് 1300 ഡോക്ടർമാരാണ്.






