ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനധികൃത തോക്ക് ലൈന്‍സ് കുംഭകോണവുമായി ബന്ധപ്പെട്ട് സി.ബി.ഐ ജമ്മുവിലും ഡല്‍ഹിയിലുമടക്കം 40 കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്തി. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ ഷാഹിദ് ഇക്ബാല്‍ ചൗധരിയുടെ ശ്രീനഗറിലെ വസതിയില്‍ അടക്കം റെയ്ഡ് നടത്തു.
ജമ്മു കശ്മീരില്‍ ശ്രീനഗര്‍, ഉധംപൂര്‍, രജൗരി, അനന്തനാഗ്, ബാരാമുള്ള എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. നിലവില്‍ ജമ്മു കശ്മീര്‍ മിഷന് യുത്ത് സി.ഇയും ട്രൈബല്‍ മന്ത്രാലയം സെക്രട്ടറിയുമാണ് ഷാഹിദ് ഇക്ബാല്‍. കത്വ, റെസായ്, രജൗരി, ഉധംപുര്‍ ജില്ലകളില്‍ ഡെപ്യുട്ടി കമ്മീഷണറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ വ്യാജ പേരുകളില്‍ ആയിരക്കണക്കിന് ആളുകള്‍ക്ക് തോക്ക് ലൈസന്‍സ് നലകിയിട്ടുണ്ടെന്നാണ് ആരോപണം. ജമ്മു കശ്മീര്‍, മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കുമാണ് ലൈസന്‍സ് നല്‍കിയിരിക്കുന്നത്.
എട്ട് ഡെപ്യുട്ടി കമ്മീഷണര്മാര്ക്കെതിരെയാണ് അന്വേഷണം നടക്കുന്നത്. 2012 മുതല്‍ രണ്ട് ലക്ഷത്തിലേറെ തോക്ക് ലൈസന്‍സുകള്‍ ജമ്മു കശ്മീരില്‍ അനധികൃതമായി നല്‍കിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതിനു പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ തോക്ക് ലൈസന്‍സ് റാക്കറ്റാണെന്നാണ് സൂചന.
കഴിഞ്ഞ വര്‍ഷം ഐ.എ.എസ് ഉദ്യോഗസ്ഥനായ രാജീവ് രഞ്ജന്‍ അടക്കം രണ്ട് പേരെ സി.ബി.ഐ അറസ്റ്റു ചെയ്തിരുന്നു. ഇത്രാത് ഹുസൈന് റഫീഖി ആണ് അറസ്റ്റിലായ മറ്റൊരാള്‍ കുപ്വാര ജില്ലാ ഡെപ്യുട്ടി കമ്മീഷണര്‍ ആയിരിക്കേ ഇവര്‍ നിരവധി ലൈസന്‍സുകള്‍ അനുവദിച്ചതായി കണ്ടെത്തിയിരുന്നു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം കേസിലെ പ്രതികളുമായി സാമ്പത്തിക ഇടപാട് നടത്തിയ ഒരാളെ കഴിഞ്ഞ വര്‍ഷം സി.ബി.ഐ പിടികൂടിയിരുന്നു. ഈ കുംഭകോണത്തിനു പിന്നില്‍ ആഴത്തിലുള്ള ഗൂഢാലോചന നടത്തിട്ടുണ്ടെന്നാണ് സി.ബി.ഐയുടെ നിഗമനം.
2017ല്‍ രാജസ്ഥാന് തീരവവാദ വിരുദ്ധ സ്ക്വാഡാണ് ഈ കുംഭകോണം കണ്ടെത്തിയത്. രാജീവ് രഞ്ജന്റെ സഹോദരനെയും ഇടനിലക്കാരായ രണ്ടു പേരെയും പിടികൂടിയതോടെയാണ് സംഭവം പുറത്തുവന്നത്. എന്നാല്‍ അന്നത്തെ ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തില്‍ കേസൊതുക്കുകയായിരുന്നു. കേസില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്ന് കണ്ടതോടെ മുന്‍ ഗവര്‍ണര്‍ എ.എന്‍ വോറയാണ് കേസ് സി.ബി.ഐയ്ക്ക് കൈമാറിയത്.






