
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്നും സൈന്യത്തെ പിന്തുണയ്ക്കാനുള്ള തന്റെ തീരുമാനം ശരിവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. അഫ്ഗാനിസ്ഥാന് സൈന്യം പോരാടാനും മരണം വരിക്കാനും തയ്യാറായിരുന്നെങ്കില്‍ അമേരിക്കക്കാര്‍ക്ക് അഫ്ഗാനില്‍ ജീവന് വെടിയേണ്ടി വരില്ലായിരുന്നെന്നു ബൈഡന് പറഞ്ഞു. രണ്ടു ദശകക്കാലം അമേരിക്കന്‍ സൈന്യം അഫ്ഗാനില്‍ കഴിഞ്ഞിട്ടും താലിബാനെ ഇല്ലായ്മ ചെയ്യാന്‍ അഫ്ഗാന് സൈന്യത്തിന് കഴിഞ്ഞില്ല എന്നതാണ് താലിബാന്റെ ഇപ്പോഴത്തെ തിരിച്ചുവരവിന് കാരണമായതായി അന്താരാഷ്ട്രസമൂഹം ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കന്‍ സൈന്യം അഫ്ഗാന് വിട്ടതിന് തൊട്ടുപിന്നാലെ താലിബാന് കാബൂള്‍ തിരിച്ചുപിടിക്കുകയും ചെയ്തു. ഇതിന് പിന്നാലെയായിരുന്നു ബൈഡന്റെ പ്രതികരണം. 2001 സെപ്തംബര്‍ 11 ന് അല്‍ഖൈ്വദ ആക്രമണത്തിന് പിന്നാലെ 20 വര്‍ഷം മുമ്പ് അമേരിക്കന്‍ സൈന്യം കൃത്യമായ ലക്ഷ്യം വെച്ചായിരുന്നു അഫ്ഗാനിലേക്ക് പോയത്. എന്നാല്‍ അഫ്ഗാനിലെ രാഷ്ട്ര നിര്‍മ്മാണം തങ്ങളുടെ അജണ്ഡ ആയിരുന്നില്ലെന്നും ബൈഡന് പറഞ്ഞു. അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അതേസമയം അമേരിക്കന്‍ സൈന്യത്തെ പിന്‍വലിക്കാന്‍ നല്ല സമയം കണ്ടെത്താന്‍ ഏറെ പാടുപെട്ടെന്നും പറഞ്ഞു.
താലിബാന് കാബൂളിന്റെ വാതിലില്‍ മുട്ടിയപ്പോള്‍ തന്നെ അഫ്ഗാന് പ്രസിഡന്റ് ഓടി രക്ഷപ്പെട്ടെന്നും പൊരുതാതെ തന്നെ അഫ്ഗാന് സൈന്യം പൂര്‍ണ്ണമായി വീണെന്നും ബൈഡന് പറഞ്ഞു. അഫ്ഗാനിസ്ഥാനികള് ചിന്തിക്കുന്നത് പോലെ രാഷ്ട്ര നിര്‍മ്മാണമോ അവരെ ഏകീകരിക്കലോ ജനാധിപത്യം സ്ഥാപിക്കലോ അമേരിക്കയുടെ പണിയല്ല. അമേരിക്കയുടെ ഭൂമികയിലേക്കുള്ള ഭീകര നീക്കം തടയുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം. അത് സാധ്യമാക്കി. ഇപ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ കേന്ദ്രം അഫ്ഗാനിസ്ഥാനല്ല. സോമാലിയയിലെ അല്‍ ഷബാബ്, അറേബ്യന്‍ തീരത്തെ അല്‍ ഖൊയ്ദ, സിറിയയിലെ അല്‍ നുസ്ര, സിറിയയിലും ഇറാഖിലുമായി ഖലീഫത്തിന് ശ്രമിക്കുന്ന ഐഎസ്ഐഎസ് എന്നിവരെല്ലാമാണ് ഇപ്പോള്‍ ഭീകരത നടപ്പാക്കുന്നത്. ഏതെങ്കിലും ഒരു പ്രത്യേക രാജ്യം ലക്ഷ്യം വെയ്ക്കാതെ എല്ലാ രാജ്യത്തെയും ഭീകരരെ നിലയ്ക്ക് നിര്‍ത്തുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും പറഞ്ഞു.






