ന്യൂഡല്‍ഹി: വന്‍ സുരക്ഷാ സന്നാഹങ്ങളോടെയാണ് പുതിയ 2000 ന്റെ പിങ്ക് നോട്ട് പുറത്തിറക്കിയതെന്ന പ്രചരണം വ്യാജം. പഴയ നോട്ടുകളില്‍ നിന്ന് നിന്നും വ്യത്യസ്തമായി രൂപമാറ്റം മാത്രമാണ് നോട്ടിന് സംഭവിച്ചതെന്നും സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും തന്നെ കൂട്ടിച്ചേര്ക്കപ്പെട്ടിട്ടില്ലെന്നും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒരു ദേശിയ മാധ്യമത്തോട് പറഞ്ഞു. ആറു മാസം മുമ്പ് മാത്രമാണ് പുതിയ നോട്ടുകള്‍ കൊണ്ടു വരുന്നതിന് തീരുമാനം എടുത്തത്. സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റം വരുത്താനുള്ള സമയം ഉണ്ടായിരുന്നില്ല. ഡിസൈന്‍ മാത്രമാണ് മാറ്റിയത്. സുരക്ഷാ ക്രമീകരണങ്ങള്‍ പഴയ നോട്ടുകള്ക്കുള്ളതു മാത്രമേയുള്ളൂവെന്നും ഉദ്യോഗസ്ഥന് ഹിന്ദുവിനോട് പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളില്‍ മാറ്റം വരുത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള പണിയാണെന്നും ഇതു ചെയ്യണമെങ്കില്‍ വര്‍ഷങ്ങളെടുക്കുമെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സുരക്ഷാ സംവിധാനത്തില്‍ ഏറ്റവുമൊടുവിലായി മാറ്റം കൊണ്ടു വന്നത് 2005ലാണെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ പുതിയ നോട്ടിന് വ്യാജന് ഇറക്കാന്‍ സാധിക്കില്ലെന്ന അവകാശ വാദത്തേയും ഉദ്യോഗസ്ഥന് തള്ളിക്കളഞ്ഞു.
വാട്ടര്‍മാര്‍ക്കുകള്‍, സെക്യൂരിറ്റി ത്രഡുകള്‍, ഫൈബര്‍, ഒളിഞ്ഞു കിടക്കുന്ന ഇമേജുകള്‍ എന്നിവയാണ് അന്നുകൊണ്ടു വന്ന സുരക്ഷാക്രമീകരണങ്ങള്‍. ഇത്തരത്തില്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെങ്കില്‍ ഒട്ടേറെ പ്രതിനിധികളും മൂല്യനിര്‍ണ്ണയങ്ങളും മന്ത്രസഭയുടെ അനുമതിയും വേണമെന്നും ഉദ്യോഗസ്ഥന് പറയുന്നു. ജര്‍മ്മനിയിലെ ലൂസിയാന്തല്, യു.കെയിലെ ഡാ ലാ റ്യൂ, സ്വീഡനിലെ ക്രെയിന്‍, ഫ്രാന്‍സിലെ അര്‍ജോ വിഗിന്‍സ് എന്നിങ്ങനെയുള്ള യൂറോപ്യന്‍ കമ്പനികളില്‍ നിന്നാണ് ഇന്ത്യ നോട്ട് അച്ചടിക്കുന്നതിനാവശ്യമായ പേപ്പറുകള്‍ ഇറക്കുമതി ചെയ്യുന്നത്. നിലവില്‍ 70% ബാങ്ക് നോട്ടുകളും ഇന്ത്യയിലാണ് നിര്‍മ്മിക്കുന്നത്. വരുന്ന രണ്ടു വര്‍ഷത്തിനുള്ളില്‍ 100% ഇവിടെ തന്നെ നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു. ഇപ്പോള്‍ പുറത്തിറക്കിയ 2000 രൂപ നോട്ടുകള്‍ മുഴുവന്‍ ഇന്ത്യയില്‍ തന്നെയാണ് നിര്‍മ്മിച്ചത്. മൈസൂരുവിലെ ബാങ്ക് നോട്ട് പേപ്പര്‍ മില്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ഹിന്ദുവിനോട് പറഞ്ഞു.






