
മോട്ടോര്‍വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് വിഭാഗം സുരക്ഷിത യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിനായി വ്യത്യസ്തമായ പദ്ധതിയുമായി റോഡിലിറങ്ങി. എന്നാൽ ഗതാഗതനിയമങ്ങള്‍ അനുസരിച്ചില്ലെങ്കില്‍ പിഴയീടാക്കുന്ന വകുപ്പിന്റെ വേറിട്ട മുഖമാണ് യാത്രക്കാര്‍ കണ്ടത്.
എല്ലാ നിയമങ്ങളും അനുസരിച്ച് വണ്ടിയോടിക്കുന്നവരെ കണ്ടുപിടിച്ച് മുന്നൂറ് രൂപയുടെ സൗജന്യ കൂപ്പണുകള്‍ നല്കി.
കിഴക്കേത്തലയിലെ ഹൈവേയിലായിരുന്നു വ്യാഴാഴ്ച പരിശോധന. അടുത്ത ദിവസങ്ങളില്‍ത്തന്നെ ജില്ലയിലെ മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. ഓട്ടോറിക്ഷാത്തൊഴിലാളികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ആദ്യഘട്ടത്തില്‍ അഞ്ഞൂറ് സൗജന്യ കൂപ്പണുകള്‍ നല്‍കാനാണ് തീരുമാനം. വൈകാതെ അത് ആയിരമാക്കും.
ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്, മലപ്പുറത്തെ എ.എം. മോട്ടോര്‍സ് എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.






