.jpeg)
മൈസൂരു : തടാകത്തിൽ പത്താം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തിയത് നരബലിയെ തുടർന്നാണെന്ന മാതാപിതാക്കളുടെ പരാതിയിൽ 2 സഹപാഠികൾ ഉൾപ്പെടെ 7 പേർക്കെതിരെ കേസ്.
അമാവാസി ദിനത്തിൽ നരബലി നടത്തിയാൽ ഉയർച്ചയുണ്ടാകുമെന്നു വിശ്വസിക്കുന്ന ചില കുടുംബങ്ങളിൽപെട്ടവരാണിതു ചെയ്തതെന്നും പരാതിയിലുണ്ട്.
ഒപ്പം പഠിക്കുന്ന 3 പേർ കാർ കഴുകാനെന്നു പറഞ്ഞു മകൻ മഹേഷിനെ വീട്ടിൽ നിന്നു തടാകക്കരയിലേക്കു കൂട്ടിക്കൊണ്ടു പോയതാണെന്നും അവിടെ നിന്നു ദുർമന്ത്രവാദത്തിനുപയോഗിക്കുന്ന ദ്രവ്യങ്ങൾ കണ്ടെത്തിയെന്നും പിതാവ് സിദ്ധരാജു പറയുന്നു.






