
ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര നടപടിയിപ്പോള് തലവേദനയായിരിക്കുന്നത് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ്. പിന്‍വലിച്ച നോട്ടുകള്‍ ഒന്നിനിമുകളില് ഒന്നായിട്ടാല് എവറസ്റ്റ് കൊടുമുടിയേക്കാള്‍ 300 ഇരട്ടി ഉയരം വരുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
ഇതുവരെ വിവിധ ബാങ്കുകളിലൂടെ ശേഖരിച്ച 2300 കോടിയോളം വരുന്ന നോട്ടുകള്‍ എന്ത് ചെയ്യണമെന്നറിയാതെ കഷ്ടപ്പെടുകയാണ് ആര്.ബി.ഐ. നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അടിയന്തരമായി പിന്‍വലിക്കുന്നതായി ജനങ്ങളെ അറിയച്ചത്.
പ്രഖ്യാപനത്തിലൂടെ രാജ്യത്തെ 86 ശതമാനംവരുന്ന നോട്ട് പ്രവാഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇല്ലാതാക്കിയയിരുന്നു. കള്ളപ്പണവും കള്ളനോട്ടും ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിലായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. പ്രതിപക്ഷത്ത് നിന്നടക്കം പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും ധീരമായ നടപടിയെന്നാണ് പ്രമുഖരും രാഷ്ട്രീയ നിരീക്ഷകരും സര്‍ക്കാരിന്റെ നീക്കത്തെ വിലയിരുത്തിയത്.
ഡിസംബര്‍ 30 വരെയാണ് അസാധുവാക്കിയ നോട്ടുകള്‍ മാറി നല്‍കുന്നതിന് ആര്.ബി.ഐ. സമയം നല്‍കിയിരിക്കുന്നത്. ആഗോളതലത്തില്‍ നോട്ട് അച്ചടിക്കുന്നതിന് ചെലവഴിക്കുന്നതിന്റെ 1.5 ശതമാനണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നോട്ട് അച്ചടിക്കുന്നതിനായി ചെലവഴിക്കുന്നത്.
അസാധുവാക്കിയ നോട്ടുകള്‍ കുഴിച്ചുമൂടുകയോ വ്യവസായികാവശ്യത്തനായി മാറ്റുകയോ ചെയ്യുകയാണ് പതിവ്. എന്നാല്‍ ഇത്രയുമധികം നോട്ടുകള്‍ ഇല്ലായ്മ ചെയ്യുന്നത് ഒരുപക്ഷെ ഇത് ആദ്യമായായിരിക്കും. ഇത് തന്നെയാണ് ആര്.ബി.ഐയേയും ആശയക്കുഴപ്പത്തിലാക്കുന്നത്.






