
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ വടകര എംഎല്‍എ കെ.കെ രമ തുടര്‍ ചികിത്സയ്ക്കായി തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി. ഡോക്ടര്‍ ഒരാഴ്ച്ച കൂടി കൈയില്‍ പ്ലാസ്റ്ററിടാന്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പുതിയ പ്ലാസ്റ്ററിട്ടെന്നു ഫേസ് ബുക്ക് പോസ്റ്റിലൂടെ കെ കെ രമ അറിയിച്ചിരുന്നു. എം ആര് ഐ സ്കാന്‍ ചെയ്ത് ഡോക്ടറിനെ കാണാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും കെ കെ രമ പറഞ്ഞു.
'നിയമസഭയിലുണ്ടായ സംഭവങ്ങളുടെ ഭാഗമായി കൈക്ക് പരിക്കേറ്റ് ചികിത്സതേടി പ്ലാസ്റ്ററിട്ടതിന് ശേഷം മിനിറ്റുകള്‍ക്കകം സി.പി.എം അനുകൂല സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് വ്യാപകമായി അഭിനയമെന്നും നാടകമെന്നും പറഞ്ഞുള്ള അധിക്ഷേപവര്‍ഷമായിരുന്നു. ക്രമം തെറ്റിച്ചുണ്ടാക്കിയ പോസ്റ്ററുകള്‍ ഉപയോഗിച്ചായിരുന്നു നിയമസഭയിലെ സംഭവങ്ങള്‍ ആരംഭം മുതല്‍ പ്ലാസ്റ്ററിടുന്നതു വരെയുള്ള ചിത്രങ്ങള്‍ എന്നായിരുന്നു അദിക്ഷേപം.
പ്ലാസ്റ്റര്‍ ഒട്ടിച്ചത് എം എല്‍ എ ഷാഫി പറമ്പില്‍ ആണെന്നും, ഇടതു കൈയിലെ പ്ലാസ്റ്റര്‍ വലതുകൈക്ക് മാറിയെന്നും തുടങ്ങിയതായിരുന്നു അധിക്ഷേപങ്ങള്‍. എന്നെ സംബന്ധിച്ചു കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഇത് ആദ്യത്തെ അനുഭവമൊന്നുമല്ല'- കെ.കെ രമ പറഞ്ഞു.
ഉത്തരവാദപ്പെട്ട ജന പ്രതിനിധികളിലൊരാള്‍ സ്തിരമായി നിയമസഭയില്‍ കാണുന്ന സഹപ്രവര്‍ത്തകരിലൊരാള്‍ തന്ന അെധിക്ഷേപ വര്‍ഷത്തിന് നേതൃത്വം നല്‍കിയത് വലരെ അധികം തന്നെ വേദനിപ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറിയും ഇതേറ്റു പിടിക്കുകയും, ഇത്തരം സൈബര്‍ സംഘങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയുമായിരുന്നുവെന്നും കെ.കെ രമ പ്രതികരിച്ചു.
പരിക്കേറ്റയാളുടെ ചികിത്സയില്‍ ബോധപൂര്‍വ്വം സംശയമുണ്ടാക്കുകയും, വ്യാജരേഖകളും നുണകഥകളുമുണ്ടാക്കി പരിക്കേറ്റയാളെ പൊതുമധ്യത്തില്‍ പരസ്യമായ സോഷ്യല്‍ ഓഡിറ്റിങ്ങിനു വിധയേമാക്കുകയും ചെയ്യുമ്പോള്‍ ശരീരത്തിനേറ്റ വേദനയെക്കാള്‍ വലിയ വേദനയും മുറിവുമാണ് അയാളില്‍ അത് ബാക്കിയാകുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ഡോക്ടറുടെ നിര്‍ദേശമനുസരിച്ച് ഇന്ന രണ്ടാമതും പ്ലാസ്റ്റര്‍ ഇട്ടിരിക്കുന്നു അല്ല ക്ഷമിക്കണം, നാടകത്തിന്റെ രണ്ടാം ഭാഗം തുടങ്ങുകയാണ്. നിങ്ങള്‍ക്ക് നിരാശയുണ്ടാക്കുന്നതാണെങ്കിലും എനിക്കെന്റെ ചികിത്സ തുടരാതിരിക്കാന്‍ കഴിയില്ലല്ലോ'യെന്ന് കെ കെ രമ പറഞ്ഞു.






