
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് അന്വേഷണത്തില്‍നിന്നു കേന്ദ്ര ഏജന്‍സികളെ മാറ്റിനിര്‍ത്തുന്ന കേരളാ പോലീസ് നിലപാടിനെച്ചൊല്ലി കേന്ദ്ര-സംസ്ഥാനബന്ധം ഉലയുന്നു. മതിയായ കാരണവും സാഹചര്യവുമുണ്ടായിട്ടും പ്രതി ഷാറൂഖ് സെയ്ഫിക്കെതിരേ യു.എ.പി.എ. ചുമത്താത്ത പോലീസ്, അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉള്‍പ്പെടെയുള്ള ഏജന്‍സികളെ അടുപ്പിക്കുന്നില്ലെന്നതു കേന്ദ്ര ആഭ്യന്തരവകുപ്പ് ഗൗരവത്തോടെയാണു വീക്ഷിക്കുന്നത്.
മാലൂര്‍കുന്ന് പോലീസ് ക്യാമ്പില്‍ കസ്റ്റഡിയിലുള്ള പ്രതിയെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ശേഖരിക്കാന്‍ ഐ.ബി, എന്‍.ഐ.എ. ഉദ്യോഗസ്ഥര്‍ ശ്രമിച്ചിട്ടും പോലീസ് അനുവദിച്ചില്ല. ഇത്തരം കേസുകളില്‍ കേന്ദ്ര ഏജന്‍സികള്‍ക്കു വിവരം െകെമാറാനാണു പോലീസ് ശ്രമിക്കാറുള്ളതെങ്കിലും ഇവിടെ സംഭവിക്കുന്നതു വിപരീതമായാണ്. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനുള്ള അതൃപ്തി പോലീസിങ് ഫണ്ടിനെയും പദ്ധതികളെയുമടക്കം ബാധിക്കുമെന്നാണു സൂചന.
രാഷ്ട്രീയകാരണങ്ങളാലാണു കേന്ദ്ര അന്വേഷണ ഏജന്‍സികളെ പോലീസ് അകറ്റിനിര്‍ത്തുന്നതെന്നും സൂചനയുണ്ട്. വ്യവസായമേഖല, റെയില്‍വേ, വിമാനത്താവളം ഉള്‍പ്പെടെയുള്ള തന്ത്രപ്രധാനമേഖലകളില്‍ ആക്രമണമുണ്ടായാല്‍, ഭീകരവാദബന്ധമില്ലെങ്കിലും നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്താമെന്നാണു ചട്ടം. എന്നാല്‍, എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ ഭീകരവാദബന്ധത്തിന്റെ സൂചനകളുണ്ടായിട്ടുപോലും യു.എ.പി.എ. ചുമത്താന്‍ പോലീസ് തയാറല്ല.
ഡല്‍ഹിയില്‍നിന്നെത്തിയ ഷാറൂഖ് സെയ്ഫി ഉത്തര്‍പ്രദേശിലാണു ജോലിചെയ്തിരുന്നത്. കേരളത്തിലെത്തി ട്രെയിനില്‍ തീയിട്ട് രക്ഷപ്പെട്ട ഇയാളെ പിടികൂടിയതു മഹാരാഷ്ട്രയില്‍നിന്നാണ്. സംസ്ഥാനാന്തരബന്ധമുള്ള കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കേണ്ടതിന്റെ പ്രധാന്യം കേരളാ പോലീസ് കണക്കിലെടുക്കുന്നില്ല. തുടക്കത്തില്‍ത്തന്നെ ഭീകരവാദബന്ധം സംശയിക്കപ്പെട്ട കേസിന്റെ അന്വേഷണച്ചുമതല ഏല്പ്പിക്കേണ്ടതു ഭീകരവാദവിരുദ്ധ സ്ക്വാഡി(എ.ടി.എസ്)നെയാണെങ്കിലും ചുമതലപ്പെടുത്തിയതു ലോക്കല്‍ പോലീസിനെയാണ്.
സര്‍ക്കാരിന്റെ വിശ്വസ്തനായ പോലീസ് ഉദ്യോഗസ്ഥനെ അന്വേഷണത്തലവനായും നിയോഗിച്ചു. ഐ.പി.എസ്. ഉദ്യോഗസ്ഥനായ എ.ഡി.ജി.പി. കേന്ദ്ര ഇന്റലിജന്‍സ് സംവിധാനങ്ങളോട് ഉള്‍പ്പെടെ മുഖംതിരിച്ചെന്ന റിപ്പോര്‍ട്ടാണു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു ലഭിച്ചത്.
കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജന്‍സികള്‍ തമ്മില്‍ ഈ കേസിലുണ്ടായ ഭിന്നത ആഭ്യന്തരമന്ത്രാലയം പരിശോധിച്ചുവരുകയാണ്. 18 വരെ പ്രതി പോലീസ് കസ്റ്റഡിയിലായിരിക്കും. 18-നു പ്രതിയെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കാനാണു കേന്ദ്ര ഏജന്‍സികളുടെ നീക്കം. അതിനു മുമ്പ് എന്‍.ഐ.എ. പരമാവധി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ച് വിശകലനം ചെയ്യും. ഫോണ്‍ വിളികളും ബാങ്ക് രേഖകളുമടക്കം പരിശോധിച്ചുവരുന്നു. പ്രതി ഷാറൂഖ് ബന്ധപ്പെട്ട പല ഫോണുകളും നിലവില്‍ സ്വിച്ച് ഓഫാണ്.
പ്രതിക്കു ഭക്ഷണം നല്‍കിയത് വനിതാ കൗണ്‍സിലര്‍?
അടുത്തിടെ നിരോധിക്കപ്പെട്ട സംഘടന കേന്ദ്രസര്‍ക്കാരിനു നല്കിയ താക്കീതാണു ട്രെയിന്‍ തീവെയ്പ്പെന്നാണു സൂചന. ഈ സംഘടനയുടെ രാഷ്ട്രീയവിഭാഗവും ഗൂഢാലോചനയില്‍ പങ്കെടുത്തിട്ടുണ്ടെന്നാണു കേന്ദ്ര ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഷാറൂഖ് സെയ്ഫി പെട്രോള്‍ വാങ്ങിയ ഷൊര്‍ണൂര്‍ നഗരസഭയിലെ ഒരു വനിതാ കൗണ്‍സിലറാണ് ഇയാള്‍ക്കു ഭക്ഷണവും താമസസൗകര്യവും നല്‍കിയതെന്നാണു സൂചന.
നിരോധിക്കപ്പെട്ട സംഘടനയുടെ രാഷ്ട്രീയകക്ഷി പ്രതിനിധിയാണിവര്‍. ഡല്‍ഹി ഷഹീന് ബാഗിലെ പ്രതിയുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. െക്രെംബ്രാഞ്ച് എസ്.പി: എം.ജെ. സോജന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയ്ക്കായിരുന്നു പരിശോധന. ഷാറൂഖിന്റെ വീട്ടുകാരുടെയും അയല്‍






