
ജന്തര്‍ മന്തിറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാനെത്തിയ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അധ്യക്ഷ പി.ടി ഉഷ വന്നത് വലിയ വാർത്തയായിരുന്നു. ഗുസ്തി ഫെഡറേഷന അധ്യക്ഷന്‍ ബ്രിജ് ഭൂഷനെതിരെ സമരം ചെയ്യുകയാണ് ഇവർ. പി ടി ഉഷയെ സമരക്കാർ തടയുകയും ഇവര്‍ക്ക് നേരെ പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തു. ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കര.
‘പി.ടി ഉഷ എടപ്പാളോട്ടത്തിന്റെ റെക്കോഡ് തകര്‍ത്തോ എന്ന് മാത്രേ അറിയേണ്ടതുള്ളൂ’ എന്നാണ് ശ്രീജ നെയ്യാറ്റിന്‍കര ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ശ്രീജയുടെ പോസ്റ്റിനെ പിന്തുണച്ചും അനുകൂലിച്ചും പലരും കമൻ്റ് ഇടുന്നുണ്ട്.
പി ടി ഉഷ എടപ്പാളോട്ടത്തിന്റെ റെക്കോഡ് തകർത്തോ എന്ന് മാത്രേ അറിയേണ്ടതുള്ളൂ ..
Posted by Sreeja Neyyattinkara on Wednesday, 3 May 2023
സമരം നടത്തിവരുന്ന താരങ്ങള്‍ക്കെതിരെ പി ടി ഉഷ നേരത്തെ പ്രസ്താവന നടത്തിയിരുന്നു. 'തെരുവിലെ പ്രതിഷേധം രാജ്യത്തിന്റെ പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചു. താരങ്ങള്‍ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും ഒളിമ്ബിക് അസോസിയേഷനെ സമീപിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്' പി ടി ഉഷയുടെ പരാമര്‍ശം ഇങ്ങനെയായിരുന്നു. ഇത് വിവാദമായി. ഗുസ്തി താരങ്ങളുടെ സമരം പതിനൊന്നാം ദിവസം പിന്നിട്ടപ്പോഴാണ് താരങ്ങളെ സന്ദര്‍ശിക്കാനായി ഉഷ എത്തിയത്. സമരം ചെയ്യുന്ന താരങ്ങളെ സന്ദര്‍ശിക്കാന്‍ എന്തുകൊണ്ട് പിടി ഉഷ വൈകി എന്ന ചോദ്യമുയര്‍ത്തിയാണ് ഉഷയുടെ വാഹനം തടഞ്ഞത്. സമരപ്പന്തലിലെത്തിയ ഉഷയുടെ വാഹനം തടയുകയും ഇവര്‍ക്ക് നേരെ കയ്യേറ്റ ശ്രമം വരെ ഉണ്ടാവുകയും ചെയ്തിരുന്നു.
ഇതോടെ ഉഷ തിരിച്ച് പോവുകയായിരുന്നു. ബ്രിജ് ഭൂഷണ് രാജിവെക്കണമെന്ന ആവശ്യവുമായി നടത്തുന്ന സമരം പതിനൊന്നാം ദിവസം പിന്നിട്ടു. നിരവധി പേരാണ് സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഗുസ്തി താരങ്ങളെ സമീപിക്കുന്നത്. പോക്സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ബ്രിജ് ഭൂഷണെതിരെ കേസ് എടുത്തിട്ട് നാല് ദിവസമായെങ്കിലും ഇതുവരെ മറ്റ് നടപടികളൊന്നും ഉണ്ടായിട്ടില്ല. നടപടികള്‍ ഉണ്ടാകുന്നത് വരെ സമരം തുടരുമെന്നാണ് താരങ്ങളുടെ നിലപാട്.






