
തൃശൂര്‍: പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് ആദ്യ അതിഥിയായെത്തിയ വൈഗ എന്ന പെണ്‍കടുവ പുതിയ ആവാസവ്യവസ്ഥയോട് ഇണങ്ങി തുടങ്ങി. നെയ്യാറില്‍നിന്ന് എത്തിച്ച 12 വയസ് പ്രായമുള്ള വൈഗ നിലവില്‍ ചന്ദനക്കുന്നിലെ ഐസൊലേഷന്‍ കേന്ദ്രത്തിലാണുള്ളത്.
ഏകാന്തവാസത്തിന്റെ ഒരു മടുപ്പ് തുടക്കത്തില്‍ വൈഗയ്ക്ക് ഉണ്ടായിരുന്നു, എന്നാല്‍ അതെല്ലാം മാറി. ഐസൊലേഷന്‍ കേന്ദ്രത്തില്‍ 'നല്ല കുട്ടി'യായി വൈഗ കഴിയുന്നു, രാജകീയമായി. 250 കിലോയിലേറെയാണ് െവെഗയുടെ ശരീരഭാരം. ഏഷ്യയിലെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെ ഡിെസെനര് മൃഗശാലയുമാണ് പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്ക്. ഏകദേശം മൂന്നു പതിറ്റാണ്ടായി കാത്തിരിക്കുന്ന തൃശൂരിലെ മൃഗശാലമാറ്റത്തിനു കൂടിയാണ് വൈഗ യുടെ വരവോടെ തുടക്കംകുറിക്കുന്നത്.
2024 ജനുവരിയോടെ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാകും. പാര്‍ക്കിന്റെ നിര്‍മാണം കഴിയുന്നതുവരെ വൈഗയെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ താമസിപ്പിക്കാനാണ് നിലവിലെ തീരുമാനം.
വൈഗ മുമ്പ് കഴിഞ്ഞിരുന്ന നെയ്യാറില്‍ ആവശ്യത്തിന് സൗകര്യങ്ങളില്ലാതിരുന്നതിനാലാണ് വേഗത്തില്‍ പുത്തൂരിലേക്ക് കൊണ്ടുവന്നത്. രാവും പകലും ജീവനക്കാരുടെ കാവലിലാണ് െവെഗ. നെയ്യാറില്വച്ച് കൂട് കടിച്ചുപൊട്ടിച്ച് രക്ഷപ്പെട്ട ചരിത്രമുണ്ട് . 2020ല്‍ വയനാട് ചിതലയം റേഞ്ചില്‍നിന്നാണ് വൈഗ വനംവകുപ്പിന്റെ പിടിയിലായത്. ജനവാസകേന്ദ്രത്തിലെത്തി വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നത് പതിവായതോടെ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെത്തുടര്‍ന്നാണ് കൂട് സ്ഥാപിച്ചു പിടികൂടിയത്.
വീണ്ടും കാട്ടിലേക്ക് വിടുന്നത് പന്തിയല്ലെന്നറിഞ്ഞാണ് അധികൃതര്‍ നെയ്യാറിലെ സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്. ഇവിടെവച്ചാണ് െവെഗ എന്ന് പേരിട്ടത്. നെയ്യാറില്‍ എത്തിച്ചതിന്റെ പിറ്റേന്നുതന്നെ കൂട് കടിച്ചുപൊട്ടിച്ച് െവെഗ പുറത്തുചാടി. ഒരു പല്ലിനും കേടുപറ്റി. എന്നാല്‍ സംരക്ഷണകേന്ദ്രത്തില്‍നിന്ന് പുറത്തുചാടാന്‍ െവെഗയ്ക്കായില്ല.
ഉടനെ പിടികൂടുകയും ചെയ്തു. 'ചാടി' പോകുന്ന സ്വഭാവമുള്ളതിനാല്‍ കനത്ത സുരക്ഷയാണ് ഐസൊലേഷന്‍ കേന്ദ്രത്തില്‍ ഒരുക്കിയിട്ടുള്ളത്.നിലവില്‍ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ല. കൂടിനോട് ചേര്‍ന്ന് 400 ലിറ്റര്‍ ജലം കൊള്ളുന്ന മിനി കുളമുണ്ട്. രാവിലെ കുളിപ്പിച്ച് വിട്ടാല്‍ പിന്നെ ഈ കുളത്തിലാണ് െവെഗയുടെ 'ആറാട്ട്'. ഇടയ്ക്ക് കെയര്‍ടേക്കര്‍മാരും ജീവനക്കാരും െവെഗേ എന്ന് വിളിക്കുമ്പോള്‍ ചെറുതായി മുരണ്ട് കൂടിനടുത്തേക്ക് വരും. മൂന്നു കൂടുകളാണ് ഒരുക്കിയിട്ടുള്ളത്.
കിടക്കാന്‍ ചടച്ചിമരത്തില്‍ തീര്‍ത്ത ഉയരം കുറഞ്ഞ ചെറു കട്ടിലുണ്ട്. എന്നാല്‍ കട്ടില് ആളിന് അത്ര പിടിച്ചിട്ടില്ല. നെയ്യാറില്‍ നിലത്ത് കിടന്ന് ശീലിച്ചതുകൊണ്ട് ഇവിടെയും നിലത്തുതന്നെയാണ് കിടപ്പ്. അധികം താമസിയാതെ കട്ടിലില്‍ കിടക്കുമെന്ന് അധികൃതര്‍ പറഞ്ഞു. കൂടിന് പുറത്ത് വലിയ ഫാനും കൂളറും സ്ഥാപിച്ചിട്ടുണ്ട്. ചൂടു കുറയ്ക്കാന്‍ നിലത്ത് ഇടയ്ക്കിടെ വെള്ളം ഒഴിച്ചുകൊടുക്കും. ഒപ്പം ഐസ്കട്ടകളും ഇടും.
ഒരു ദിവസം ഏഴു കിലോ പോത്തിറച്ചിയാണ് െവെഗയുടെ മെനു. കേന്ദ്ര മൃഗശാല അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഭക്ഷണത്തിന്റെ അളവ് നിശ്ചയിക്കുന്നത്. ഇതില്‍ പോത്തിന്റെ എല്ലും നെയ്യും, വൃക്ക, കരള്‍ തുടങ്ങിയ ആന്തരാവയവങ്ങളും ഉള്‍പ്പെടും. മുഴുവന്‍ ഭക്ഷണവും ഒരുമിച്ച് കൂട്ടില്‍ വച്ചുകൊടുക്കും. ഒരു മൂലയില്‍ പാത്രത്തില്‍ വെള്ളവും വയ്ക്കും. ആഴ്ചയില്‍ ഒരു ദിവസം മാത്രം ഭക്ഷണം നല്‍കില്ല.
തിങ്കളാഴ്ച വ്രതമാണ്. രണ്ടു മാസമാണ് നിരീക്ഷണകാലം. പിന്നീട് വിദഗ്ധ പരിശോധന നടത്തിയ ശേഷമേ ആവാസകേന്ദ്രത്തിലേക്ക് മാറ്റൂ. എന്നാല്‍ െവെഗ നിലവില്‍ പാര്‍ക്ക് തുടങ്ങുന്നതുവരെ ഐസലോഷന് കേന്ദ്രത്തില്‍ കാണും. ദുര്‍ഗ എന്ന മറ്റൊരു കടുവയെക്കൂടി നെയ്യാറില്‍നിന്ന് െവെകാതെ പുത്തൂരിലെത്തിക്കുമെന്ന് പാര്‍ക്ക് ഡയറക്ടര്‍ ആര്. കീര്‍ത്തി പറഞ്ഞു.






