
ഏഷ്യയിലെ ലോകകപ്പ് പ്രതിനിധികളായ ജപ്പാനോട് എട്ടു ഗോള്‍ വാങ്ങി കൂറ്റന്‍ തോല്‍വി നേരിട്ടെങ്കിലും ഇന്ത്യന്‍ ചുണക്കൂട്ടന്മാര് നാലെണ്ണം തിരിച്ചടിച്ച് നട്ടെല്ല് നിവര്‍ത്തി മടങ്ങി. അണ്ടര്‍ 17 ഏഷ്യന്‍കപ്പ് മത്സരത്തില്‍ ഡി ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും കൂടി അടിച്ചത് 12 ഗോളുകളായിരുന്നു.
ജപ്പാന് ആരാധകരെ ഗോള്വിരുന്നൂട്ടിയ മത്സരത്തില്‍ രണ്ടാം പകുതിയിലാണ് ഇന്ത്യ പ്രത്യാക്രമണം തുടങ്ങിയത്. പന്‍വാര്‍, കെ.സിംഗ്, മെയ്തേയി എന്നിവര്‍ സ്കോര്‍ ചെയ്തപ്പോള്‍ ജപ്പാന് താരം കവാമുറയുടെ സെല്‍ഫ്ഗോളും ഇന്ത്യയ്ക്ക് കരുത്തായി. ജപ്പാനായി നവാട്ട ഇരട്ടഗോളുകള്‍ നേടിയപ്പോള്‍ മോച്ചിസുകി, നഗാനോ, സുഗിയൂറാ, നകാജിമ, യമാഗാച്ചി, കവാമുറ എന്നിവരും സ്കോര്‍ ചെയ്തു.
രാജമംഗല സ്റ്റേഡിയത്തില്‍ 13 ാം മിനറ്റില്‍ തന്നെ ആദ്യ ഗോള്‍ വീണ് പകച്ചുപോയ ഇന്ത്യ സമനില വീണ്ടെടുത്തത് നാലു ഗോളുകള്‍ക്ക് ശേഷമായിരുന്നു. എന്നാല്‍ പതിയെ ഭയം മാറി കളിയിലേക്ക് വന്നു തുടങ്ങിയ ഇന്ത്യ രണ്ടുഗോളുകള്‍ തിരിച്ചടിച്ചു. പിന്നാലെ രണ്ടുഗോളുകള്‍ കൂടി മടക്കി. ജപ്പാന്റെ പരിചയ സമ്പത്തായിരുന്നു അവരെ മികച്ച സ്കോറിലേക്ക് നയിച്ചത്. ജപ്പാന്റെ കവാമുറ 68 ാം മിനിറ്റില്‍ പെനാല്‍റ്റി തുലച്ചു.
ഇന്ത്യയെ തോല്‍പ്പിച്ച് ജപ്പാന് ക്വാര്‍ട്ടര്‍ഫൈനലില്‍ കടക്കുകയും ചെയ്തു.എഎഫ്സി അണ്ടര്‍ 16 വിഭാഗത്തില്‍ മൂന്ന് തവണ ചാംപ്യന്മാരായ ജപ്പാന് ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയയെ നേരിടും.




