
മണാലിയില്‍ കുടുങ്ങിയ ഹൗസ് സര്ജന്മാരെ സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡോക്ടര്‍മാരെ ഡല്‍ഹിയില്‍ അയയ്ക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഹിമാചല്‍ പ്രദേശ് സര്‍ക്കാരുമായും ഡിജിപിയുമായും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടുവരുന്നു. ഇവര്‍ക്കാവശ്യമായ ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. എറണാകുളം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ഗണേഷ് മോഹന്‍, തൃശൂര്‍ മെഡിക്കല്‍ കോളജ് സര്‍ജറി പ്രൊഫസര്‍ ഡോ. രവീന്ദ്രന് എന്നിവെരയാണ് അടിയന്തരമായി ഡല്‍ഹിയിലേക്ക് അയയ്ക്കുന്നത്.
എറണാകുളം മെഡിക്കല്‍ കോളജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 27 പേരും തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നിന്നും ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കിയ 18 പേരുമാണ് ടൂറിന് പോയത്. ഇവരെല്ലാവരും സുരക്ഷിതരാണ്. മണാലിയിൽ കുടുങ്ങിയ ഹൗസ് സർജൻമാർ സുരക്ഷിതരാണെന്നും എത്രയും പെട്ടെന്ന് പുറത്തേക്ക് കടക്കുന്നതിനായുള്ള റോഡ് ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും ഹിമാചൽപ്രദേശ് ഡി.ജി.പി അറിയിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് തന്റെ ഫേസ്ബുക് പേജിലൂടെ അറിയിച്ചിരുന്നു.






