
ഡെറാഡൂണ്‍: ഈ വര്‍ഷത്തെ ഹരിദ്വാറിലെ കന്‍വാര്‍ യാത്രയ്ക്കായി എത്തിയത് നാലു കോടി പേരാണെന്നാണ് കണക്കുകള്‍. ഇവര്‍ ഉപേക്ഷിച്ചിട്ടു പോയ മാലിന്യം 30,000 മെട്രിക് ടണ്ണെന്ന് റിപ്പോര്‍ട്ട്. മാലിന്യം കാരണം നഗരവാസികള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുന്നതായും പറയുന്നു.
വിശുദ്ധ നഗരത്തില്‍ ഒഴിഞ്ഞ ബോട്ടിലുകള്‍, ഉപേക്ഷിച്ച വസ്ത്രങ്ങള്‍, പ്ലാസ്റ്റിക് ബാഗുകള്‍, മറ്റു വസ്തുക്കള്‍ എന്നിങ്ങനെ തീര്‍ത്ഥാടകര്‍ ഉപേക്ഷിച്ചുപോയ മാലിന്യങ്ങളില്‍ പകുതിയും പ്ലാസ്റ്റിക് ഉല്പ്പന്നങ്ങളായിരുന്നെന്ന് ഹരിദ്വാര്‍ മുനിസിപ്പല്‍ കമ്മീഷന് പറയുന്നു.
12 ദിവസം നീണ്ട യാത്രയില്‍ ഉല്‍പ്പാദിപ്പിക്കപ്പെട്ട മാലിന്യം 27,810 മെട്രിക് ടണ്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷവും മാലിന്യം 30,000 ടണ്‍ വന്നിരുന്നു. വെറും നാലോ അഞ്ചോ മാസത്തെ സമയം കൊണ്ടാണ് ഇത്രയും മാലിന്യം ഉണ്ടാകുന്നത്. ഗംഗാ തീരത്ത് തീര്‍ത്ഥാടകരുടെ വിസര്ജ്ജ്യമാലിന്യത്തിന് പുറമേയാണ് ഈ കണക്ക്. മലമൂത്ര വിസര്‍ജ്ജ്യത്തിലൂടെ മാത്രം 10,000 ടണ്‍ മാലിന്യം ഗംഗാ നദിയില്‍ എത്തിയിരിക്കാമെന്നാണ് ഔദ്യോഗിക കണക്ക്.
ഒരാളില്‍ നിന്നും 80 മുതല്‍ 150 ഗ്രാം വരെ ഉണ്ടാകുമെന്നിരിക്കെ മൂന്ന് കോടി നാലു കോടി തീര്‍ത്ഥാടകര്‍ നഗരം സന്ദര്‍ശിച്ചെന്നും ഇവരില്‍ ഭൂരിഭാഗവും ശൗചാലയം ഉപയോഗിക്കുന്നില്ലെന്നും വിദഗ്ദ്ധര്‍ പറയുന്നു. ഇതിലൂടെ 10,000 ടണ്‍ മാലിന്യം ഗംഗയിലേക്ക് ഒഴുകിപ്പോയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു.
ദിവസം 145 ദശലക്ഷം ലിറ്റര്‍ വഹിക്കാനുള്ള ശേഷിയേ മലിനജല പ്ലാന്റിനുള്ളൂ. സാധാരണഗതിയില്‍ 135 ദശലക്ഷം ലിറ്റര്‍ ദിവസവും പോകാറുണ്ട്. എന്നാല്‍ കന്‍വാര്‍ യാത്രകളില്‍ അത് 35 ലക്ഷം ലിറ്റര്‍ വരെയാകുമെന്ന് ജല്‍ സന്സ്ഥാന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ രാകേഷ് ചൗഹാന് പറഞ്ഞു. കന്വാര്യാത്രയുടെ സമയത്ത് നഗരത്തില്‍ മാലിന്യപ്രശ്നം രൂക്ഷമാകുമെന്ന് പ്രദേശവാസികളും പറയുന്നു.
കന്‍വാര്‍യാത്ര വരുമ്പോള്‍ മാലിന്യം സംഭവിച്ച എല്ലാ നിയമസംവിധാനവും പരാജയപ്പെട്ടുപോകുമെന്നും ഈ കാലഘട്ടത്ത് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ സുപ്രീംകോടതിയുടെ അടിയന്തിര ഇടപെടലുകള്‍ വേണമെന്നും ഇവര്‍ പറയുന്നു.






