
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കഞ്ചാവ് കേസില്‍ പ്രതിക്കു ജാമ്യം കിട്ടാന്‍ പോലീസ് ഒത്താശ ചെയ്തതായി വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ആറ്റിങ്ങല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ തന്‍സീര്‍ അബ്ദുള്‍ സമദിനു സസ്പെന്ഷന്. കേസ് അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്നു കോടതിയും നിരീക്ഷിച്ചിരുന്നു.
രണ്ടുമാസത്തിനകം വകുപ്പുതല അന്വേഷണം പൂര്‍ത്തിയാക്കണമെന്ന ദക്ഷിണമേഖലാ ഐ.ജിയുെട ഉത്തരവ് റദ്ദാക്കിയാണു സി.ഐക്കെതിരേ എ.ഡി.ജി.പി: എം.ആര്. അജിത്കുമാര്‍ നടപടി പ്രഖ്യാപിച്ചത്. വെഞ്ഞാറമ്മൂട് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ: മുഹമ്മദ് അഷറഫ്, സി.പി.ഒമാരായ അനില്‍കുമാര്‍, ശ്രീരാജ് എന്നിവര്ക്കെതിേരയും നടപടിയുണ്ടായേക്കും.
പ്രതികള്‍ക്കു ജാമ്യം കിട്ടാനായി കുറ്റപത്രം നല്കുന്നതു വൈകിച്ചെന്നാണ് ആരോപണം. േകസില്‍ മൂന്ന് പ്രതികള്‍ക്കു ജാമ്യം അനുവദിച്ച കോടതിയും പോലീസിന്റെ വീഴ്ചയെ വിമര്‍ശിച്ചിരുന്നു. ഒരു ഡിെവെ.എസ്.പിയുടെ സ്വാധീനത്തിലാണ് അന്വേഷണം അട്ടിമറിക്കപ്പെട്ടതെന്നാണു സൂചന. മറ്റൊരു കേസില്‍ അന്വേഷണത്തിനിടെ പിടിച്ചെടുത്ത ചെക്ക് ബാങ്കില്‍ ഹാജരാക്കി പണം തട്ടിയതിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥനും സംശയനിഴലിലാണ്.
2022 ജൂെലെ 16-ന് വെഞ്ഞാറമ്മൂട്, തണ്ട്രാന്പൊയ്കയിലെ വാടകവീട്ടില്‍നിന്ന് 200 കിലോ കഞ്ചാവ് പിടികൂടിയ കേസിലെ പ്രതികളായ കാട്ടാക്കട പൂവച്ചല്‍ കൊണ്ണിയൂര്‍ ശങ്കരഭവനില്‍ കിഷോര്‍, തിരുവനന്തപുരം ശ്രീകാര്യം പേരൂര്‍ക്കോണം രമ്യനിവാസില്‍ മനു, വര്‍ക്കല ചാലുവിള സ്വദേശി വിനോദ് എന്നിവരാണു 180 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിന്റെ ആനുകൂല്യത്തില്‍ ജാമ്യത്തിലിറങ്ങിയത്.
186-ാം ദിവസമാണു കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇത് അന്വേഷണ ഉദ്യോഗസ്ഥന്റെ വീഴ്ചയാണെന്നു കോടതി വിമര്‍ശിച്ചിരുന്നു. വീഴ്ച ആവര്‍ത്തിക്കാതിരിക്കാന്‍ ഉത്തരവിന്റെ പകര്‍പ്പ് ഡി.ജി.പിക്ക് ഉള്‍പ്പെടെ അയയ്ക്കാനും ഉദേ്യാഗസ്ഥനെതിരേ നടപടിയെടുക്കാനും തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷനല്‍ സെഷന്‍സ് ജഡ്ജി കെ. സനില്‍കുമാര്‍ ഉത്തരവിട്ടിരുന്നു.






