
കൊല്‍ക്കത്ത: ഇമാമുകളുടേയും പൂജാരിമാരുടേയും മാസ അലവന്‍സ് 500 രൂപ കൂട്ടി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ന്യൂനപക്ഷ വോട്ടുകള്‍ തട്ടാനുള്ള വിലകുറഞ്ഞ തന്ത്രമെന്ന് ബിജെപിയും സിപിഎമ്മും പ്രതികരിച്ചു.
കൊല്ക്കത്തയലെ നേതാജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടത്തിയ ഇമാമുകളുടെ യോഗത്തിലാണ് ബാനര്‍ജി പ്രഖ്യാപനം നടത്തിയത്. ഇമാമുകള്‍ക്ക് 2,500 രൂപയും മുവസിന്‍ മാര്‍ക്ക് 1000 രൂപയും 2012 ലാണ് മമത പ്രഖ്യാപിച്ചത്. അധികാരത്തില്‍ വന്നതിന്റെ പിറ്റേ വര്‍ഷം മുതലാണ് ഇമാമുകള്‍ക്കും മുവസിന്മാര്ക്കും സംസ്ഥാനം മാസ ഓണറേറിയവും പ്രഖ്യാപിച്ചു. എന്നാല്‍ ഇതിനെതിരേ കോടതിവിധി വന്നപ്പോള്‍ വഖഫ് ബോര്‍ഡുകള്‍ വഴി അത് നടപ്പാക്കുകയായിരുന്നു.
തന്റെ വിശ്വാസങ്ങളുടെ പേരില്‍ ചിലര്‍ തന്നെ അപമാനിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും മമത പറഞ്ഞു. താന്‍ റംസാനില്‍ പങ്കെടുത്തപ്പോള്‍ അതിന്റെ ഫോട്ടോ വെച്ചു പരിഹസിച്ചു. തന്റെ പേര് മാറ്റാന്‍ പോലും ബിജെപി ശ്രമിച്ചു. എന്നാല്‍ ഞാന്‍ അത് കാര്യമാക്കിയില്ല എന്നും ഞാന്‍ എന്റെ കര്‍ത്തവ്യം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തതെന്നും വിവിധ മതക്കാര്‍ പരസ്പരം തമ്മിലടിക്കേണ്ടവരല്ലെന്നും പറഞ്ഞു.
താന്‍ ന്യൂനപക്ഷങ്ങളുടെ പരിപാടിയില്‍ പങ്കെടുക്കുമ്പോഴെല്ലാം ബിജെപി പ്രശ്നമുണ്ടാക്കാറുണ്ട്. താന്‍ തന്റെ ജീവിതകാലം മുഴുവന്‍ എല്ലാ സമുദായത്തിനു വേണ്ടിയും പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു. ന്യൂനപക്ഷ പ്രീണനം എന്ന ആക്ഷേപത്തെ താന്‍ ആരേയും വിവേചിച്ചു നിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ല എന്ന് പറഞ്ഞാണ് ബാനര്‍ജി നേരിടുന്നത്.
ബിജെപി ചെയ്യുന്നത് പോലെ തനിക്ക് ആരോടും വിവേചനമില്ല. ബില്‍കിസ് ബാനു കേസിലെ പ്രതികഴെ അവര്‍ വിട്ടയയ്ക്കാന് സഹായിച്ചു. ഗോത്രവര്‍ഗ്ഗക്കാര്‍ക്കും ന്യുനപക്ഷക്കാര്ക്കും എതിരേയുള്ള അക്രമം ഇന്ത്യയിലെ എല്ലാവരും സാക്ഷികളാണ്. എന്നാല്‍ താന്‍ 307 മദ്രസകള്‍ക്ക് പരിഗണന നല്കി. 700 എണ്ണത്തിന് ഈ വര്‍ഷവും പരിഗണന നല്‍കുമെന്നും പറഞ്ഞു.
അതേസമയം 2021 നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് 2020 ല്‍ ന്യൂനപക്ഷ പ്രീണനം എന്ന ആക്ഷേപം ബിജെപി ഉയര്‍ത്തിക്കൊണ്ടു വന്നപ്പോള്‍ 8000 ഓളം വരുന്ന പൂജാരിമാര്‍ക്ക് സൗജന്യ വീടുകളും 1000 രൂപ മാസം സാമ്പത്തീക സഹായവും നല്കുകയുണ്ടായി. അതേസമയം മമത വോട്ടു വാങ്ങാന്‍ പാവ രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് ബിജെപിയുടെയും സിപിഎമ്മിന്റെയും വിമര്‍ശനം.
ഹിന്ദു പൂജാരിമാര്‍ക്ക് മമതയുടെ ദയ ആവശ്യമുണ്ടോ എന്ന് ചോദിച്ച ബിജെപി നേതാവ് സുവേന്ദു അധികാരി ഈ പ്രഖ്യാപനം ന്യൂനപക്ഷത്തിന്റെ വോട്ടു വാങ്ങാനാണെന്നും ഇത്തരം രാഷ്ട്രീയത്തെ തങ്ങള്‍ അപലപിക്കുന്നതായും പറഞ്ഞു. സമൂഹത്തെ വെട്ടിമുറിക്കല്‍ എന്നാണ് സിപിഎമ്മിന്റെ ആക്ഷേപം. ഇത്തരം നടപടികള്‍ ബിജെപിയ്ക്ക് വളം നല്‍കുമെന്നും ഇവര്‍ പറയുനന്ു.






