
ചെന്നൈ : സനാതന ധർമ്മ വിവാദങ്ങൾക്കിടെ സുപ്രധാന പരാമർശവുമായി മദ്രാസ് ഹൈക്കോടതി . അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്ന് ജസ്റ്റിസ് എൻ ശേഷസായി പറഞ്ഞു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി അണ്ണാദുരൈയുടെ ജന്മവാർഷികത്തോടനുബന്ധിച്ച്, തിരുവാരൂർ ജില്ലയിലെ ഗവൺമെന്റ് ആർട്സ് കോളജ് വിദ്യാർത്ഥികളോട് സനാധനധർമ വിവാദത്തിൽ തങ്ങളുടെ ചിന്തകൾ പങ്കുവയ്ക്കാൻ ആവശ്യപ്പെട്ട് പുറപ്പെടുവിച്ച സർക്കുലർ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം.
സനാതന ധർമ്മത്തെക്കുറിച്ചുള്ള ചർച്ചകൾക്കിടെ സുപ്രധാന പരാമർശവുമായി മദ്രാസ് ഹൈക്കോടതി. രാഷ്ട്രത്തോടുള്ള കടമ, രാജാവിനോടുള്ള കടമ, മാതാപിതാക്കളോടും ഗുരുക്കന്മാരോടും ഉള്ള കടമ, പാവപ്പെട്ടവരെ പരിപാലിക്കൽ എന്നിവ ഉൾപ്പെടെയുള്ള ശാശ്വതമായ കടമകളുടെ ഒരു കൂട്ടമാണ് സനാതന ധർമ്മമെന്ന് കോടതി ഊന്നിപ്പറഞ്ഞു.
സനാതന ധർമ്മം ജാതീയതയെയും തൊട്ടുകൂടായ്മയെയും പ്രോത്സാഹിപ്പിക്കുന്നതിന് മാത്രമുള്ളതാണെന്ന ഒരു ആശയം അടിവരയിടുന്നതായി തോന്നുന്നുവെന്ന ധാരണ ശരിയല്ലെന്ന് കോടതി വീക്ഷിച്ചു. അഭിപ്രായ സ്വാതന്ത്ര്യം മൗലികാവകാശമാണെങ്കിലും അത് വിദ്വേഷ പ്രസംഗമായി മാറരുതെന്നും ജഡ്ജി ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ചും മതവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ. ഇത്തരമൊരു പ്രസംഗത്തിൽ ആർക്കും പരിക്കേൽക്കാതിരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അടിവരയിട്ടു.
തമിഴ്നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിൻ അടുത്തിടെ സനാതന ധർമ്മത്തിനെതിരെ നടത്തിയ പരാമർശങ്ങളുടെ പശ്ചാത്തലത്തിലാണ് കോടതിയുടെ പരാമർശം. സനാതന ധർമ്മത്തെ ഡെങ്കിപ്പനി, മലേറിയ, കോളറ പോലുള്ള പകർച്ച പനിയോട് ഉപമിച്ച ഉദയനിധി അതിനെ പ്രതിരോധിക്കുകയല്ല, മറിച്ച് ഉന്മൂലനം ചെയ്യുകയാണ് വേണ്ടതെന്നും പറഞ്ഞിരുന്നു.






